കഞ്ചിക്കോട് വ്യാജ മദ്യം; നാല് പേർ മരിച്ചു
പാലക്കാട് വാളയാര് കഞ്ചിക്കോടിന് സമീപം ഒരു കോളനിയിലെ മൂന്നുപേര് ദുരൂഹസാഹചര്യത്തില് മരിച്ചു. മായംപള്ളം ആദിവാസി കോളനിയിലെ മുരുകന് (71), അയ്യപ്പന് (70), ശിവകുമാര് (40), മൂർത്തി എന്നിവരാണ് മരിച്ചത്. ദേഹാസ്വാസ്ഥ്യമുള്ള ഒരാള് അടക്കം ആറുപേരെ പാലക്കാട് ജില്ലാ ആശുപത്രിയില് പ്രവേശിപ്പിച്ചു. ദേശീയ പാതയില്നിന്ന് ഒന്നര കിലോമീറ്റര് ഉള്ളിലാണ് പയറ്റുകാട് മായംപള്ളം കോളനി. ശിവകുമാര് വ്യാജ വാറ്റ് നടത്തിപ്പുകാരനാണെന്ന് നാട്ടുകാര് ആരോപിച്ചു.
Also Read: കോവിഡ് മരണം; നഴ്സിംഗ് ഓഫീസർക്ക് സസ്പെൻഷൻ
വ്യാഴാഴ്ച രാത്രി ശിവകുമാറില്നിന്ന് മദ്യം വാങ്ങിക്കഴിച്ചവരാണ് മരിച്ചവരെല്ലാം. രണ്ടുപേര്‍ വെള്ളിയാഴ്ചയും ഒരാള്‍ ഇന്നലെയുമാണ് മരിച്ചത്. മദ്യം നിറവ്യത്യാസം തോന്നിയതിനെത്തുടര്‍ന്ന് സ്ഥിരം വാങ്ങുന്നവര്‍ ഉപേക്ഷിച്ചുപോയി. ഈ മദ്യം കോളനിയില്‍ വിറ്റെന്നാണ് ആക്ഷേപം. മദ്യം കഴിച്ചതോടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മുരുകന്‍ വെള്ളിയാഴ്ച രാവിലെ പത്തുമണിയോടെ മരിച്ചു. സമാന ലക്ഷണങ്ങളുണ്ടായിരുന്ന അയ്യപ്പന്‍ വൈകുന്നേരവും മരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങള്‍ ഉണ്ടായിരുന്നതിനാല്‍ മരണത്തില്‍ സംശയം തോന്നിയില്ല. ഇരുവരുടെയും മൃതദേഹം സംസ്‌കരിക്കുകയും ചെയ്തു.
Also Read: തൃശൂരില്‍ വീണ്ടും ഗുണ്ടാ വിളയാട്ടം; കടയുടമയെ വെടിവച്ചു
ദേഹാസ്വാസ്ഥ്യത്തെത്തുടര്‍ന്ന് ആശുപത്രിയിലായ ശിവകുമാര്‍ ഇന്നലെ മരിച്ചതോടെയാണ് വ്യാജ മദ്യമാകാമെന്ന് സംശയമുയര്‍ന്നത്. തുടര്‍ന്ന് ആരോഗ്യപ്രവര്‍ത്തകരെത്തി കൂടുതല്‍ പരിശോധന നടത്തി. ശിവകുമാറില്‍നിന്ന് മദ്യം വാങ്ങിക്കഴിച്ച സ്ത്രീകളുള്‍പ്പെടെ ആറുപേരെ ആശുപത്രിയിലേക്ക് മാറ്റി.
Also Read: സ്വർണം കടത്താൻ ടെലിഗ്രാമിൽ ഗ്രൂപ്പ്; പേര് CPM കമ്മിറ്റി
നിലവിൽ ആരുടെയും നില ദുരുതരമല്ല. വാളയാര്‍ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. സംസ്‌കരിച്ച മൃതദേഹങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തുന്നതിനായി പുറത്തെടുത്തു. എക്‌സൈസും പോലീസും ചേര്‍ന്ന് കോളനിയില്‍ പരിശോധന നടത്തി. മൃതദേഹങ്ങള്‍ പരിശോധിച്ച ശേഷമേ മരണ കാരണം മദ്യം കഴിച്ചതാണോ കാരണമെന്ന് വ്യക്തമാവുകയുള്ളൂ അന്വേഷണ ഉദ്യോഗസ്ഥര്‍ പറഞ്ഞു. വ്യാജവാറ്റ് നടത്തുന്നതായി സംശയിക്കുന്ന മറ്റുചിലര്‍ കസ്റ്റഡിയിലുണ്ട്.
Also Read: എംഎൽഎക്ക് വധഭീഷണി