LogoLoginKerala

എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം; കസ്റ്റംസ് തുടർനടപടികൾ അതിന് ശേഷം

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം നടത്തും. കഴിഞ്ഞ ദിവസം ഇസിജിയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ആൻജിയോഗ്രാം നടത്തുന്നത്. അന്താരാഷ്ട്ര സ്വര്ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വാഹനത്തില്വെച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും, ഉദ്യോഗസ്ഥര്ക്കൊപ്പം പോകവേ തളര്ച്ച അനുഭവപ്പെട്ടെന്നും ആണ് വിവരം. കുഴഞ്ഞുവീണെന്നും റിപ്പോര്ട്ടുകളുണ്ട്. തുടര്ന്ന് കസ്റ്റംസ് അന്വേഷണ സംഘം ഐഎഎസ് ഉദ്യോഗസ്ഥനെ കരമനയിലെ പിആര്എസ് ആശുപത്രിയിലെ …
 

ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറിന് ഇന്ന് ആൻജിയോ ഗ്രാം നടത്തും. കഴിഞ്ഞ ദിവസം ഇസിജിയിൽ നേരിയ വ്യത്യാസം കണ്ടതിനെ തുടർന്നാണ് ആൻജിയോഗ്രാം നടത്തുന്നത്. അന്താരാഷ്ട്ര സ്വര്‍ണ്ണക്കള്ളക്കടത്ത്, ഈന്തപ്പഴ ഇറക്കുമതി എന്നീ കേസുകളുമായി ബന്ധപ്പെട്ട് കസ്റ്റംസ് ശിവശങ്കറിനെ ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു.

വാഹനത്തില്‍വെച്ച് ശിവശങ്കറിന് ദേഹാസ്വാസ്ഥ്യം ഉണ്ടാവുകയും, ഉദ്യോഗസ്ഥര്‍ക്കൊപ്പം പോകവേ തളര്‍ച്ച അനുഭവപ്പെട്ടെന്നും ആണ് വിവരം. കുഴഞ്ഞുവീണെന്നും റിപ്പോര്‍ട്ടുകളുണ്ട്. തുടര്‍ന്ന് കസ്റ്റംസ് അന്വേഷണ സംഘം ഐഎഎസ് ഉദ്യോഗസ്ഥനെ കരമനയിലെ പിആര്‍എസ് ആശുപത്രിയിലെ കാര്‍ഡിയാക് ഐസിയുവില്‍ പ്രവേശിപ്പിക്കുകയായിരുന്നു.

ശിവശങ്കരിന്റെ ആരോഗ്യ നില സംബന്ധിച്ച് ആശുപത്രി അധികൃതർ ഇന്ന് വിശദമായ മെഡിക്കൽ ബുള്ളറ്റിൻ ഇറക്കും. ഇതിന് ശേഷമാകും കസ്റ്റംസ് തുടർനടപടികൾ സ്വീകരിക്കുക. കസ്റ്റംസ് ഡെപ്യൂട്ടി കമ്മീഷണര്‍ രാമമൂര്‍ത്തി അടക്കമുള്ള ഉദ്യോഗസ്ഥര്‍ ശിവശങ്കര്‍ ചികിത്സയില്‍ കഴിയുന്ന ആശുപത്രിയില്‍ എത്തിയിരുന്നു. കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പിന്നാലെ എന്‍ഐഎ ഉദ്യോഗസ്ഥരും ആശുപത്രിയിൽ എത്തിച്ചേര്‍ന്നിരുന്നു.

ശിവശങ്കര്‍ മുന്‍പ് സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിച്ചശേഷം ശിവശങ്കറിനെ ഈ മാസം 23 വരെ അറസ്റ്റ് ചെയ്യരുതെന്ന് ഹൈക്കോടതി പറഞ്ഞിരുന്നു. ഈ ജാമ്യം എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് മാത്രമാണ് ബാധകം.