ഇപിഎസ് മുഖ്യമന്ത്രി സ്ഥാനാർഥി
ചെന്നൈ: എ.ഐ.എ.ഡി.എം.കെയുടെ മുഖ്യമന്ത്രി സ്ഥാനാർത്ഥിയായി എടപ്പാടി പളനി സ്വാമിയെ പ്രഖ്യാപിച്ചു. ഒ.പനീർ സെൽവം ഉപമുഖ്യമന്ത്രി സ്ഥാനാർത്ഥിയാകും. സ്ഥാനാർത്ഥി നിർണയത്തിന് പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിച്ചു.
Also Read: വിജയകാന്ത് വീണ്ടും ആശുപത്രിയില്
മുഖ്യമന്ത്രി സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് മുമ്പേ തന്നെ പതിനൊന്നംഗ സ്റ്റിയറിംഗ് കമ്മിറ്റിയെ നിയോഗിക്കണമെന്നായിരുന്നു പനീർ സെൽവത്തിന്റെ ആവശ്യം. 2017ൽ എടപ്പാടി പളനിസ്വാമി, ഒ പനീർ സെൽവം പക്ഷങ്ങൾ ലയിച്ചപ്പോൾ ഒപിഎസ് ക്യാമ്പ് മുന്നോട്ട് വച്ച പ്രധാന ആവശ്യങ്ങളിലൊന്നായിരുന്നു സ്റ്റിയറിംഗ് കമ്മിറ്റിയുടെ രൂപീകരണം.
Also Read: യൂട്യൂബറെ കയ്യേറ്റം ചെയ്ത കേസ്; ഭാഗ്യലക്ഷ്മിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന്
പി തങ്കമണി, എസ്പി വേലുമണി, ഡി.ജയകുമാർ, ഡെപ്യൂട്ടി കോർഡിനേറ്റർമാരായി കെപി മുനുസ്വാമി, ആർ വൈതിലിംഗം എന്നിവരാണ് സ്റ്റിയറിംഗ് കമ്മിറ്റിയിലെ പ്രധാനികൾ.
Also Read: സൂപ്പര്‍മാര്‍ക്കറ്റുകളിലും തുണിക്കടകളിലും കൈയ്യുറയില്ലാതെ സാധനങ്ങള്‍ എടുക്കരുത്; മുഖ്യമന്ത്രി
പനീർ സെൽവത്തിന് മുഖ്യമന്ത്രി സ്ഥാനം താത്പര്യമുണ്ടായിരുന്നുവെങ്കിലും നിലവിൽ സ്റ്റിയറിംഗ് കമ്മിറ്റിയുടെ നിയന്ത്രണം ലഭിച്ചതോടെ തൃപ്തി അറിയിച്ചിട്ടുണ്ട്.
Also Read: ബിനീഷ് നൽകിയത് ആറല്ല, 50 ലക്ഷം; വീണ്ടും ചോദ്യം ചെയ്യുമെന്ന് ഇ ഡി