ദീപിക പദുക്കോണും ശ്രദ്ധ കപൂറും സാറാ അലിഖാനും എൻസിബി ഓഫീസിൽ
ബോളിവുഡ് ലഹരിമരുന്നു കേസില് നടി ദീപിക പദുക്കോണിനെയും മാനേജരേയും എന്സിബി ചോദ്യംചെയ്യുന്നു. നടിമാരായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും അന്വേഷണസംഘത്തിന് മുന്നില് ഹാജരായി.
Also Read: ലഹരിമരുന്ന് കേസ്; ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നു
കേസന്വേഷണം നടിയിലേക്ക് വഴിത്തിരിച്ച ലഹരിമരുന്നുമായി ബന്ധപ്പെട്ട വാട്സാപ്പ് ചാറ്റുകളുടെ വിശദാംശങ്ങളാണ് പ്രധാനമായും ശേഖരിക്കുന്നത്. ദീപികയുടെ മാനേജർ കരീഷ്മ പ്രകാശിന്റെ ഇന്നലത്തെ മൊഴികളുമായി ചേര്ത്ത് ദീപികയുടെ ഉത്തരങ്ങള് പരിശോധിക്കും. മൊഴിയെടുപ്പ് പൂര്ണമായും ക്യാമറയില് ചിത്രീകരിക്കുന്നുണ്ട്. സുശാന്ത് സിങ് രാജ്പുത്തിന്റെ സുഹൃത്തുക്കള് കൂടിയായ ശ്രദ്ധാ കപൂറും സാറാ അലി ഖാനും നടനൊപ്പം ലഹരിമരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്നും കൈമാറ്റം ചെയ്തിട്ടുണ്ടെന്നുമെന്നും ആരോപണങ്ങളുണ്ട്.
Also Read: മയക്കുമരുന്ന് കേസ്; വാട്ട്സ് ആപ്പ് ഗ്രൂപ്പ് അഡ്മിൻ ദീപിക
ദീപിക പദുക്കോണ്‍ ഇന്നലെയും ശ്രദ്ധയും സാറയും ഇന്ന് രാവിലെയും നിയമവിദഗ്ദ്ധരുമായി സംസാരിച്ചതായി ദേശീയയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അതേസമയം ജെഎന്‍യു വിഷയത്തിലുള്‍പ്പടെ സ്വീകരിച്ച നിലപാടിന് പ്രതികാരമാണ് കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് ദീപികയ്ക്ക് എതിരെ നടത്തുന്നതെന്ന ആരോപണവും സമൂഹമാധ്യമങ്ങളിൽ ശക്തമാവുകയാണ്.
Also Read: കള്ളപ്പണം; ബിനീഷ് കോടിയേരിക്കെതിരെ കേസെടുത്ത് എന്‍ഫോഴ്‌സ്‌മെന്റ്
കഴിഞ്ഞ വര്‍ഷം നടന്ന ജെഎന്‍യു അക്രമങ്ങളില്‍ ഇടതുവിദ്യാർത്ഥികളെ പിന്തുണച്ച് ക്യാംപസിലെത്തുകയും സംസാരിക്കുകയും പൊതുവില്‍ ലിബറല്‍ നിലപാടുകള്‍ സ്വീകരിക്കുകയും ചെയ്യുന്ന ദീപികയ്ക്ക് എതിരെയുള്ള പ്രതികാര നടപടിയാണ് വാട്‌സാപ്പ് ചാറ്റുകളെ മാത്രം അടിസ്ഥാനപ്പെടുത്തിയുള്ള അന്വേഷണമെന്ന അഭിപ്രായം സോഷ്യൽ മീഡിയകളിൽ വ്യാപകമാകുന്നുണ്ട്.