ബോളിവുഡ് ലഹരിമരുന്ന് കേസ്: ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് മാറ്റി
ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട ലഹരിമരുന്ന് കേസില് നടി ദീപിക പദുക്കോണിനെ ചോദ്യം ചെയ്യുന്നത് ശനിയാഴ്ചത്തേക്ക് മാറ്റി. ഇക്കാര്യം അറിയിച്ചുകൊണ്ടുള്ള നർക്കോട്ടിക്ക് കണ്ട്രോള് ബ്യൂറോയുടെ സമന്സ് കിട്ടിയതായി ദീപിക സ്ഥിരീകരിച്ചെന്ന് എന്.സി.ബി.ദേശീയ മാധ്യമങ്ങളോട് വ്യക്തമാക്കി.
Also Read: എസ്പിബിയുടെ ആരോഗ്യനില അതീവഗുരുതരം
ചോദ്യം ചെയ്യലിന് ഹാജരാകുന്നതിനായി താരം ഗോവയില് നിന്നും മൂംബൈയിലേക്ക് പുറപ്പെട്ടു. ഭർത്താവ് രൺവീർ സിംഗിനൊപ്പമാണ് ദിപികയുടെ യാത്ര. രാത്രി ഒന്പതുമണിയോടെ മുംബൈയിലെത്തുമെന്നാണ് റിപ്പോര്ട്ടുകള്. മുംബൈയിലേക്ക് എത്തുന്നതിന് മുൻപായി ദീപിക തന്റെ നിയമോപദേശകരുമായി കൂടിക്കാഴ്ച നടത്തിയതായും സൂചനയുണ്ട്.
Also Read: ജോസ് കെ മാണിക്ക് തിരിച്ചടിയായി അണികളുടെ കൊഴിഞ്ഞുപോക്ക്
വെള്ളിയാഴ്ച ഹാജരാകാനായിരുന്നു എന്‍സിബി ദീപികയ്ക്ക് സമന്‍സ് നല്‍കിയിരുന്നത്. എന്നാല്‍ പിന്നീട് ഇത് ശനിയാഴ്ചത്തേക്ക് മാറ്റുകയായിരുന്നു. നടി സാറ അലി ഖാനെ ഇന്ന് ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. ഇവരെകൂടാതെ ശ്രദ്ധാ കപൂര്‍, രാഹുല്‍ പ്രീതി സിങ് എന്നിവരെയും നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്.
Also Read: നൂലുകെട്ട് ദിനത്തിൽ കുഞ്ഞിനെ പിതാവ് പുഴയിലെറിഞ്ഞ് കൊന്നു
നിലവിൽ റിയ ചക്രബര്‍ത്തി, സഹോദരന്‍ ഷൗവിക്, സുശാന്തിന്റെ മാനേജര്‍ തുടങ്ങിയവരെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തിട്ടുണ്ട്. മയക്കുമരുന്നിനെ കുറിച്ച് ചര്‍ച്ച ചെയ്യുന്ന ചില വാട്സ്ആപ്പ് ചാറ്റുകള്‍ നിരീക്ഷണത്തിലാണെന്ന് എന്‍സിബി വൃത്തങ്ങള്‍ കഴിഞ്ഞ ദിവസം സൂചനകൾ നൽകിയിരുന്നു.
Also Read: സിനിമ സ്വപ്നം കാണുന്നവർക്കായി കൊച്ചിയിൽ പുതിയ ഫിലിം സ്‌കൂൾ ഒരുങ്ങുന്നു
#WATCH Deepika Padukone along with Ranveer Singh arrives at Goa Airport, Panaji
According to NCB, Padukone has submitted to join the investigation on 26th September, in connection with a drug case related to Sushant Singh Rajput death pic.twitter.com/wN8bOcYn6s
— ANI (@ANI) September 24, 2020