LogoLoginKerala

നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യം ചെയ്യാറില്ല; രമേശ് ചെന്നിത്തല

എന്ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. നിസാരകാര്യങ്ങള്ക്ക് എന്ഐഎ ചോദ്യംചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ ശിവശങ്കറിനെ മാറ്റിനിര്ത്തിയത് എന്ഐഎ ചോദ്യംചെയ്തപ്പോഴാണെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്ത് ഇത് അസാധാരണ സാഹചര്യം, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന് കെ.സുരേന്ദ്രന് വ്യക്തമാക്കി. അതേസമയം മന്ത്രി കെ.ടി ജലീലിനെ എന്.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്.ഐ.എ ഓഫീസില് മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജില് മതഗ്രന്ഥം എത്തിച്ചതിലാണ് …
 

എന്‍ഐഎ ചോദ്യംചെയ്യുന്ന മന്ത്രി കെ.ടി. ജലീല്‍ രാജിവയ്ക്കണമെന്ന് പ്രതിപക്ഷം. നിസാരകാര്യങ്ങള്‍ക്ക് എന്‍ഐഎ ചോദ്യംചെയ്യാറില്ലെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല വ്യക്തമാക്കി. സർക്കാർ ശിവശങ്കറിനെ മാറ്റിനിര്‍ത്തിയത് എന്‍ഐഎ ചോദ്യംചെയ്തപ്പോഴാണെന്നും ചെന്നിത്തല പറഞ്ഞു.

സംസ്ഥാനത്ത് ഇത് അസാധാരണ സാഹചര്യം, ജലീലിന് രാജിയല്ലാതെ ഒരു വഴിയുമില്ലെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രന്‍ വ്യക്തമാക്കി.

അതേസമയം മന്ത്രി കെ.ടി ജലീലിനെ എന്‍.ഐ.എ ചോദ്യം ചെയ്യുകയാണ്. കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍ മന്ത്രി എത്തിയത് രാവിലെ ആറ് മണിക്കാണെന്നാണ് റിപ്പോർട്ടുകൾ. നയതന്ത്ര ബാഗേജില്‍ മതഗ്രന്ഥം എത്തിച്ചതിലാണ് ഇഡിക്ക് പിന്നാലെ എന്‍.ഐ.എയും ചോദ്യം ചെയ്യുന്നത്. മാധ്യമങ്ങളുടെയും ജനങ്ങളുടെയും ശ്രദ്ധയിൽ പെടാതിരിക്കാനാണ് പുലർച്ചെ ആറ് മണിക്ക് എൻഐഎ ഓഫിസിൽ ഹാജരായത് എന്നാണ് വ്യക്തമാകുന്നത്. സാധാരണ നിലയിൽ ഒമ്പതു മണിക്കു മാത്രമേ അന്വേഷണ ഉദ്യോഗസ്ഥർ ഓഫിസിൽ എത്തൂ എന്നിരിക്കെയാണ് മന്ത്രിയുടെ അതിരാവിലെയുള്ള എൻഐഎ ഓഫീസ് പ്രവേശനം.