ദശാബ്ദങ്ങൾ നീണ്ട ശത്രുതയ്ക്ക് അവസാനം; യുഎഇ-ബഹ്‌റൈൻ-ഇസ്രായേൽ സമാധാനകരാര്‍ ഒപ്പിട്ടു
ഗൾഫ് മേഖലയിൽ ദശാബ്ദങ്ങൾ നീണ്ട ശത്രുതക്ക് അവസാനമാകുന്നു. യു.എ.ഇയും ബഹ്റൈനും ഇസ്രയേലും സമാധാന ഉടമ്പടിയില് ഒപ്പു വച്ചു. അമേരിക്കന് പ്രസിഡണ്ട് ഡോണള്ഡ് ട്രംപിന്റെ സാനിധ്യത്തില് വൈറ്റ് ഹൗസില് വെച്ചാണ് ചരിത്ര കരാറില് ഒപ്പ് വച്ചത്.
Also Read: സമരമെന്ന പേരിൽ സമരാഭാസം; വിമർശനവുമായി മുഖ്യമന്ത്രി
ഇസ്രയേല് പ്രധാനമന്ത്രി ബെന്യാമിന് നെതന്യാഹു, യു.എ.ഇ വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ല ബിന് സയിദ് അല് നഹ്യാന്, ബഹ്റൈന് വിദേശകാര്യമന്ത്രി അബ്ദുല് ലത്തീഫ് അല് സയാനി എന്നിവരാണ് കരാറില് ഒപ്പുവയ്ച്ചത്.
Also Read: പ്രതിഷേധ സമരങ്ങൾക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി
നേരത്തെ മൂന്നു രാജ്യങ്ങളുടേയും പ്രതിനിധികളെ വൈറ്റ് ഹൗസില്‍ പ്രസിഡണ്ട് ട്രംപ് സ്വീകരിച്ചു. ഇറാൻ ഉയർത്തുന്ന ഭീഷണി അതിജീവിക്കുന്നതിനും മേഖലയിൽ ഒറ്റപ്പെടുത്തുന്നതിനും ഇസ്രയേലുമായുള്ള ബന്ധം യുഎസ്സിനും ഗൾഫ് രാജ്യങ്ങൾക്കും ഗുണകരമാകുമെന്നാണ് വിലയിരുത്തൽ.
Also Read: സദാചാര ആങ്ങളമാർക്ക് മറുപടിയുമായി നായികമാർ