ബാബ്‌റി മസ്ജിദ് തകര്‍ത്ത കേസ്; വിധി സെപ്റ്റംബര്‍ 30ന്
ബാബ്റി മസ്ജിദ് തകര്ത്ത കേസില് സെപ്റ്റംബര് 30ന് പ്രത്യേക കോടതി വിധി പറയും. മുതിര്ന്ന ബിജെപി നേതാക്കളായ എല്.കെ. അദ്വാനി, മുരളി മനോഹര് ജോഷി തുടങ്ങിയവരാണ് കേസിലെ പ്രതികള്. ബാബ്റി മസ്ജിദ് തകര്ക്കപ്പെട്ടിട്ട് 28 വര്ഷങ്ങള്ക്ക് ശേഷമാണ് കേസില് വിധി പ്രസ്താവിക്കാന് പോകുന്നത്.
Also Read: സംസ്ഥാനത്ത് അയവില്ലാതെ സമരപരമ്പര; സംഘർഷം; ലാത്തിച്ചാർജ്
ലക്നൗവിലെ പ്രത്യേക കോടതിയാണ് വിധി പ്രഖ്യാപിക്കുക. സെപ്റ്റംബര് 30നുള്ളില് കേസില് വാദം കേട്ട് വിധി പ്രഖ്യാപിക്കണമെന്ന് സുപ്രീം കോടതി നിര്ദ്ദേശിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് വിധി പ്രഖ്യാപിക്കാനൊരുങ്ങുന്നത്.
Also Read: കളളു കുടിച്ച കുരങ്ങനെ തേളു കുത്തിയാൽ എങ്ങനെയിരിക്കും; പരിഹാസവുമായി കെ സുരേന്ദ്രൻ
മുതിര്‍ന്ന ബിജെപി നേതാക്കളായ എല്‍കെ. അദ്വാനി, മുരളീ മനോഹര്‍ ജോഷി, ഉമാ ഭാരതി, വിനയ് കത്യാര്‍, കല്യാണ്‍സിങ് തുടങ്ങി കേസിലെ 32 പ്രതികളും അന്നേദിവസം കോടതിയില്‍ ഹാജരാകണമെന്ന് പ്രത്യേക കോടതി ജഡ്ജി സുരേന്ദ്ര കുമാര്‍ യാദവ് നിര്‍ദേശിച്ചു.