LogoLoginKerala

ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്; പി.കെ ഫിറോസ്

മന്ത്രി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്. വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് ആരോപണവിധേയനായ മന്ത്രി കെടി ജലീൽ തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ തെളിവുകൾ നശിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മന്ത്രി അധികാരത്തിൽ തുടരുന്നത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് പികെ ഫിറോസ് പറയുന്നു. Also Read: പോപ്പുലർ നിക്ഷേപതട്ടിപ്പ്; പാപ്പർ ഹർജി ഇന്ന് പരിഗണിക്കും ആരോപണം ഉയർന്നപ്പോൾ മന്ത്രി ഫേസ്ബുക്കിൽ പ്രതികരിച്ചത് നമ്മളുടെ മുന്പിലുണ്ട്. …
 

മന്ത്രി ജലീലിനെതിരെ രൂക്ഷ വിമർശനവുമായി യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫിറോസ്. വിശുദ്ധ ഖുർആന്റെ മറവിൽ സ്വർണം കടത്തിയെന്ന് ആരോപണവിധേയനായ മന്ത്രി കെടി ജലീൽ തനിക്കെതിരെ ഉയർന്നു വരുന്ന ആരോപണങ്ങളിൽ നിന്നും രക്ഷപ്പെടാൻ തെളിവുകൾ നശിപ്പിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. മന്ത്രി അധികാരത്തിൽ തുടരുന്നത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടി മാത്രമാണെന്ന് പികെ ഫിറോസ് പറയുന്നു.

Also Read: പോപ്പുലർ നിക്ഷേപതട്ടിപ്പ്; പാപ്പർ ഹർജി ഇന്ന് പരിഗണിക്കും

ആരോപണം ഉയർന്നപ്പോൾ മന്ത്രി ഫേസ്ബുക്കിൽ പ്രതികരിച്ചത് നമ്മളുടെ മുന്പിലുണ്ട്. പാക്കറ്റുകൾ എടപ്പാളിലെയും ആലത്തിയൂരും ഉള്ള രണ്ടു സ്ഥാപനങ്ങളിൽ ഭദ്രമായി ഇരിപ്പുണ്ട്. ഒരു കോപ്പി പോലും വിതരണം ചെയ്തിട്ടില്ല എന്നും, ലോക്ക് ഡൗണിന് ശേഷമേ ഈ കോപ്പികൾ വിതരണം ചെയ്‌യുകയുള്ളൂ എന്നും പറയുന്നു.

Also Read: പ്രമുഖരുടെ വിവരങ്ങള്‍ ചോർത്തി ചൈനയുടെ സൈബര്‍ യുദ്ധം; പ്രധാനമന്ത്രിയും രാഷ്ട്രപതിയുമുള്‍പ്പെടെ 10,000 പേര്‍ നിരീക്ഷണത്തിൽ

24 ഖുർആൻ സിആപ്റ്റിലെ ജീവനക്കാർക്ക് വിതരണം ചെയ്തു എന്ന് പറയുന്നത് തന്നെ കബളിപ്പിക്കലാണ്. ഇവിടെ വിപണിയിൽ കിട്ടാത്തതാണോ ഖുർആൻ, ജലീൽ ആരെയാണ് കബളിപ്പിക്കാൻ നോക്കുന്നത് ? ഇപ്പോൾ സിആപ്റ്റിലെ ജീവനക്കാരെ നിർബന്ധിക്കുകയാണ് 24 കോപ്പി അവരെടുത്തു എന്ന് പറയാൻ വേണ്ടി.

Also Read:നേട്ടങ്ങളെ കരിവാരി തേയ്ക്കാൻ ശ്രമം നടക്കുന്നു; മുഖ്യമന്ത്രി

ഇത് സംബന്ധിച്ച് അന്വേഷണം വേണമെന്നു യൂത്ത് ലീഗ് ആവശ്യപ്പെടുകയാണ്. കഴിഞ്ഞ ദിവസം സിആപ്റ്റിലെ ജീവനക്കാരെ തലങ്ങും വിലങ്ങും സ്ഥലം മാറ്റിയത് തെളിവുകൾ നശിപ്പിക്കാൻ വേണ്ടിമാത്രമാണ്. വിശുദ്ധ ഖുറാനെയും മതവിശ്വാസികളെയും ഒരു മറയാക്കി രക്ഷപ്പെടാനാണ് ജലീൽ ശ്രമിക്കുന്നത്. ഒരു നിമിഷം പോലും ജലീൽ ആ സ്ഥാനത്തത് തുടരാൻ പാടില്ല. ഖുർആൻ ഉയർത്തിപ്പിടിച്ച് കള്ളം പറഞ്ഞതിനുള്ള ശിക്ഷയാണ് ജലീൽ ഇപ്പോൾ അനുഭവിക്കുന്നത്.

Also Read: കേരളത്തിൽ 17 വരെ ശക്തമായ മഴ; പത്ത് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തൽസ്ഥാനത്ത് തുടരുന്ന ഓരോ നിമിഷവും ജലീൽ തെളിവുകൾ നശിപ്പിച്ചുകൊണ്ടിരിക്കുന്നു. ജലീലും മന്ത്രി പുത്രന്മാരും പാർട്ടി സെക്രട്ടറിയുടെ മകനും കള്ളക്കടത്തുകാരും മയക്കുമരുന്ന് കച്ചവടക്കാരും ചേർന്നുള്ള കൂട്ടുകച്ചവടം പുറത്തുവന്നപ്പോൾ അധികാരത്തിന്റെ തണലിൽ നിന്ന് ഏതുവിധേനയും രക്ഷപെടാൻ വേണ്ടിയാണ് ഇപ്പോൾ ശ്രമിക്കുന്നത്. അടിയന്തിരമായി അന്വേഷണ ഏജൻസികൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം. സമരം ശക്തമാക്കാൻ തന്നെയാണ് യൂത്ത് ലീഗിന്റെ തീരുമാനം. ഫോറോസ് വ്യക്തമാക്കി.

Also Read: സ്വപ്ന സുരേഷും റമീസും ഒരേ സമയം ആശുപത്രിയിൽ; റിപ്പോർട്ട് തേടി ജയിൽ വകുപ്പ്