ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ്: എം.സി കമറുദ്ദീന്‍ പാണക്കാടെത്തി
ഫാഷന് ഗോള്ഡ് നിക്ഷേപ തട്ടിപ്പ് കേസില് ലീഗ് നേതാക്കൾക്ക് വിശദീകരണം നല്കുന്നതിനായി എം.സി കമറുദ്ദീന് ബുധനാഴ്ച വൈകീട്ടോടെ പാണക്കാട്ടേക്ക് തിരിച്ചു. രാത്രിയോടെ പാണക്കാടെത്തിയ കമറുദ്ദീന് വ്യാഴാഴ്ച നേതാക്കളുമായി സംസാരിക്കും. കമറുദ്ദീന് എം.എല്.എ സ്ഥാനം ഒഴികെ മറ്റെല്ലാ പദവികളും ഒഴിയുമെന്നും റിപ്പോർട്ടുകളുണ്ട്.
Also Read: ബിനീഷ് കോടിയേരിയെ വീണ്ടും ചോദ്യം ചെയ്യാൻ എൻഫോഴ്സ്മെന്റ്
ഫാഷന് ഗോള്ഡിന് തുടക്കം കുറിച്ച ഡയറക്ടര്മാരില് പലരും സ്ഥാപനം പ്രതിസന്ധിയിലായതോടെ നിക്ഷേപം പിന്വലിച്ച് ഒഴിഞ്ഞ് മാറിയത് സംബന്ധിച്ചും കമറുദ്ദീന് നേതാക്കളോട് വിശദീകരിക്കുമെന്നാണ് സൂചന. എല്ലാ ഡയറക്ടര്മാരും പ്രശ്ന പരിഹാരത്തിന് ശ്രമിക്കാത്തതാണ് നിക്ഷേപകര്‍ക്ക് പണം തിരിച്ച് കൊടുക്കുന്നതിന് തടസ്സമെന്നും ആക്ഷേപമുണ്ട്. നിശ്ചിത സമയത്തിനുള്ളില്‍ പ്രശ്നം പരിഹരിക്കാനുള്ള നിര്‍ദ്ദേശമാവും ലീഗ് നേതാക്കള്‍ ഖമറുദ്ദീന് നല്‍കുക.
Also Read: തദ്ദേശ തിരഞ്ഞെടുപ്പ് നീട്ടണമെന്ന് എല്‍ഡിഎഫും യുഡിഎഫും;നാളെ സര്‍വ്വകക്ഷിയോഗം
അതേസമയം സംഭവത്തില്‍ ഓരോ ദിവസവും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുകയാണ്. ചെയര്‍മാന്‍ എം.സി കമറുദ്ദീന്‍ എം.എല്‍.എയെയും മാനേജിംഗ് ഡയറക്ടര്‍ പൂക്കോയ തങ്ങളെയും പ്രതി ചേര്‍ത്താണ് നിക്ഷേപകരുടെ പരാതി. ചന്തേര പൊലീസ് സ്റ്റേഷനില്‍ ഇന്നലെ പത്ത് പേര്‍ നേരിട്ടെത്തി പരാതി നല്‍കി. ഇന്നും കൂടുതല്‍ പേര്‍ പരാതിയുമായി പൊലീസിനെ സമീപിക്കുമെന്നാണ് സൂചന. ചെയര്‍മാനും മാനേജിംഗ് ഡയറക്ടര്‍ക്കും പുറമെ സ്ഥാപനത്തിന്റെ തുടക്കം മുതലുണ്ടായിരുന്ന മറ്റ് ഡയറക്ടര്‍മാരിലേക്ക് കൂടി അന്വേഷണം വ്യാപിപ്പിക്കുമെന്നാണ് സൂചനകൾ.
Also Read: ബാങ്ക് വായ്പ മോറട്ടോറിയത്തിൽ കേന്ദ്രനിലപാട് തേടി സുപ്രീംകോടതി