LogoLoginKerala

തിരുവനന്തപുരം സ്വർണ്ണക്കടത്ത് കേസ് പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം. റമീസും ലഹരിമരുന്ന് കേസിലെ അനൂപും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നാണ് അന്വേഷണഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇത് വിശദമായി കസ്റ്റംസ് അന്വേഷിക്കും. കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി. കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നൽകിയിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ഫോൺ നമ്പറും …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ പ്രതി റമീസിന് ലഹരി മരുന്ന് കേസിലും ബന്ധം. റമീസും ലഹരിമരുന്ന് കേസിലെ അനൂപും തമ്മിൽ അടുത്ത ബന്ധം ഉണ്ടെന്നാണ് അന്വേഷണഏജൻസികൾ കണ്ടെത്തിയിരിക്കുന്നത്. ഇത് വിശദമായി കസ്റ്റംസ് അന്വേഷിക്കും. കേസുകൾ തമ്മിൽ ബന്ധമുണ്ടെന്നതിന്റെ അടിസ്ഥാനത്തിൽ റമീസിനെ ചോദ്യം ചെയ്യാൻ കസ്റ്റംസ് കോടതിയിൽ അപേക്ഷ നൽകി.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് കസ്റ്റംസ് അപേക്ഷ നൽകിയിരിക്കുന്നത്. ലഹരിമരുന്ന് കേസിലെ പ്രതിയായ അനൂപ് മുഹമ്മദിന്റെ ഫോണിൽ നിന്നും സ്വർണ്ണക്കടത്ത് കേസിലെ പ്രതി റമീസിന്റെ ഫോൺ നമ്പറും വിവരങ്ങളും കിട്ടിയതിന്റെ അടിസ്ഥാനത്തിലാണ് ഇരുവരും തമ്മിലുള്ള ബന്ധം അന്വേഷിക്കാൻ കസ്റ്റംസ് തീരുമാനിച്ചത്.

പല ആളുകളിൽ നിന്നും പണം ശേഖരിച്ച് ഹവാലയായി വിദേശത്ത് എത്തിച്ച് സ്വർണ്ണം കടത്തുകയാണ് ഇവർ ചെയ്തത്. ഇതേ പരിപാടി ലഹരിമരുന്ന് ഏർപ്പാടുകളിലൂടെയും ഇവർ ചെയ്തതായി സംശയമുണ്ട്. മാത്രമല്ല ഇയാൾ ആയുധക്കടത്തിലടക്കം പ്രതിയാണ്. ലഹരിമരുന്ന് കേസിൽ അനൂപിന്റെ കൊച്ചിയിലെ ഇടപാടുകളെക്കുറിച്ചുള്ള വിഷയങ്ങളിൽ നർക്കോട്ടിക്ക് കൺട്രോൾ ബ്യൂറോ സഹായം ആവശ്യപ്പെട്ടാൽ എല്ലാ രീതിയിലുമുള്ള സഹകരണവും ഉണ്ടാകുമെന്ന് ഐജി വിജയ് സാഖ്റെ പറഞ്ഞു. ഈ അപേക്ഷയ്ക്കൊപ്പം എൻഐഎ പിടിച്ചെടുത്ത തെളിവുകൾക്ക് വേണ്ടിയും കസ്റ്റംസ് അപേക്ഷ നൽകിയിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകൾ.