LogoLoginKerala

കൂട്ടബലാത്സംഗത്തിനിരയായ എട്ടാം ക്ലാസുകാരി ഒന്നരമാസം ഗര്‍ഭിണി

കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ട ബലാത്സംഗത്തിരയാക്കിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗര്ഭിണിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്. പെൺകുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികൾ ചങ്ങാത്തം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. മാർച്ചിലായിരുന്നു ആദ്യ പീഡനം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ചും പീഡനത്തിനിരയാക്കി. വിഷാദ രോഗ ലക്ഷണങ്ങൾ കാട്ടിയ കുട്ടിയെ ഡോക്ടര് നടത്തിയ കൗണ്സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം തുറന്നു പറഞ്ഞത്. തുടര്ന്ന് …
 

കൊച്ചിയിൽ അന്യസംസ്ഥാന തൊഴിലാളികൾ കൂട്ട ബലാത്സംഗത്തിരയാക്കിയ എട്ടാം ക്ലാസ്സുകാരി ഒന്നരമാസം ഗര്‍ഭിണിയെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി. അമ്മയുടെ മരണത്തോടെ ബന്ധുക്കളുടെ സംരക്ഷണയിലായിരുന്ന പെൺകുട്ടിയാണ് കൂട്ട ബലാത്സംഗത്തിനിരയായത്.

പെൺകുട്ടിയുടെ വീടിനടുത്തായി താമസിച്ചിരുന്ന പ്രതികൾ ചങ്ങാത്തം സ്ഥാപിച്ച് പീഡനത്തിനിരയാക്കുകയായിരുന്നു. മാർച്ചിലായിരുന്നു ആദ്യ പീഡ‍നം. ബന്ധുക്കൾ ഇല്ലാത്ത സമയത്ത് വീട്ടിലെത്തി പ്രതികൾ ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു. പിന്നീട് പല സ്ഥലങ്ങളിൽ എത്തിച്ചും പീഡനത്തിനിരയാക്കി.

വിഷാദ രോഗ ലക്ഷണങ്ങൾ കാട്ടിയ കുട്ടിയെ ഡോക്ടര്‍ നടത്തിയ കൗണ്‍സിലിങ്ങിന് വിധേയമാക്കിയതോടെയാണ് പീഡന വിവരം തുറന്നു പറഞ്ഞത്. തുടര്‍ന്ന് നടത്തിയ വൈദ്യ പരിശോധനയിലാണ് പെണ്‍കുട്ടി ഗര്‍ഭിണിയാണെന്നുള്ള വിവരം അറിയുന്നത്. ഇതോടെ വിവരം ഡോക്ടര്‍ പൊലീസിനെ അറിയിക്കുകയും മൂന്ന് യുപി സ്വദേശികളെ പൊലീസ് അറസ്റ്റ് ചെയ്യുകയും ചെയ്തു.

യുപി റാംപുർ സിറ്റി സ്വദേശികളായ ഹനീഫ് (28), ഫർഹാദ് ഖാൻ (29), ഹാനുപുര 1 സ്വദേശി ഷാഹിദ് (24) എന്നിവരാണ് അറസ്റ്റിലായത്. കേസിലെ മറ്റു മൂന്നു പ്രതികളും അന്യസംസ്ഥാന തൊഴിലാളികളാണ്. നാടുവിട്ട പ്രതികളെ കണ്ടെത്താൻ യുപി പൊലീസിന്റെ സഹായം തേടിയിട്ടുണ്ട്. പോക്സോ നിയമപ്രകാരമാണു കേസ്.