LogoLoginKerala

കോവിഡ് പകർന്നാൽ അരലക്ഷം രൂപ: ഗോപു നന്തിലത്തിന്റെ പരസ്യം കണ്ട് ഇടിച്ചുകയറി ജനം; ഷോറൂമുകൾ അടപ്പിച്ചു

കേരളത്തിൽ കോവിഡ് ബാധ നിയന്ത്രണാതീതമായി ഉയരുമ്പോൾ രോഗം ബാധിച്ചാല് അരലക്ഷം എന്ന ഗോപു നന്തിലത്ത് ജി മാര്ട്ടിന്റെ പരസ്യം വിവാദത്തിലായി. ജി മാർട്ടിന്റെ കടകളിൽ വാങ്ങാനെത്തുന്നവര്ക്ക് രോഗബാധ ഉണ്ടായാൽ അരലക്ഷം രൂപ വരെ തിരിച്ചു നല്കുമെന്നാണ് പരസ്യം നല്കിയത്. ഉല്പ്പന്നങ്ങള് വാങ്ങി 24 മണിക്കൂറിനുള്ളില് കോവിഡ് സ്ഥിരീകരിച്ചാല് 50000 രൂപ വരെ തിരിച്ചു നല്കുമെന്ന നന്തിലത്തിന്റെ പരസ്യം ഇപ്പോള് സമൂഹമാധ്യമങ്ങളിൽ വൈറലാണ്. പരസ്യം കേട്ടപാതി കേൾക്കാത്ത പാതി, കോവിഡ് പകർന്ന് തട്ടിപ്പോയാലും പ്രശ്നമില്ലെന്ന ഭാവത്തിൽ ജനം നന്തിലത്തിന്റെ …
 

കേരളത്തിൽ കോവിഡ് ബാധ നിയന്ത്രണാതീതമായി ഉയരുമ്പോൾ രോഗം ബാധിച്ചാല്‍ അരലക്ഷം എന്ന ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ പരസ്യം വിവാദത്തിലായി. ജി മാർട്ടിന്റെ കടകളിൽ വാങ്ങാനെത്തുന്നവര്‍ക്ക് രോഗബാധ ഉണ്ടായാൽ അരലക്ഷം രൂപ വരെ തിരിച്ചു നല്‍കുമെന്നാണ് പരസ്യം നല്‍കിയത്. ഉല്‍പ്പന്നങ്ങള്‍ വാങ്ങി 24 മണിക്കൂറിനുള്ളില്‍ കോവിഡ് സ്ഥിരീകരിച്ചാല്‍ 50000 രൂപ വരെ തിരിച്ചു നല്‍കുമെന്ന നന്തിലത്തിന്റെ പരസ്യം ഇപ്പോള്‍ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.

പരസ്യം കേട്ടപാതി കേൾക്കാത്ത പാതി, കോവിഡ് പകർന്ന് തട്ടിപ്പോയാലും പ്രശ്നമില്ലെന്ന ഭാവത്തിൽ ജനം നന്തിലത്തിന്റെ കടകളിൽ ഇരച്ചു കയറി. ഉടൻതന്നെ പോലീസ് എത്തി ഷോറൂമുകള്‍ അടപ്പിക്കുകയും ചെയ്തു. കോവിഡ് രക്ഷാവലയം എന്ന പേരിലാണ് പരസ്യം ഇറക്കിയിരിക്കുന്നത്. ഓഗസ്റ്റ് 15 മുതല്‍ 30 വരെയുള്ള ദിവസങ്ങളില്‍ ഗോപു നന്തിലത്ത് ജി മാര്‍ട്ടിന്റെ ഏത് ഷോറൂമില്‍ നിന്നും ഉല്‍പ്പന്നങ്ങള്‍ വാങ്ങുന്നവര്‍ക്കും 24 മണിക്കൂറിനുള്ളില്‍ രോഗം സ്ഥിരീകരിച്ചാല്‍ പണം തിരിച്ചു നല്‍കുമെന്നായിരുന്നു ഓഫര്‍.

പര്‍ച്ചേസ് ബില്‍ തുകയുടെ 50,000 രൂപ വരെ തിരികെ നല്‍കും. ഉല്‍പ്പന്നങ്ങള്‍ക്ക് 74 ശതമാനം വരെ ഓഫറും നല്‍കിയിരുന്നു. ഇതോടെയാണ് സാമൂഹിക അകലം പോലും പാലിക്കാതെ ആള്‍ക്കൂട്ടം ഷോറുമുകളിലെത്തിയത്. ഇതറിഞ്ഞ പോലീസ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലെ ഷോപ്പുകള്‍ ഉച്ചയോടെ തന്നെ അടപ്പിക്കുകയായിരുന്നു.

കോവിഡ് പകർന്നാൽ അരലക്ഷം രൂപ: ഗോപു നന്തിലത്തിന്റെ പരസ്യം കണ്ട് ഇടിച്ചുകയറി ജനം; ഷോറൂമുകൾ അടപ്പിച്ചു