LogoLoginKerala

കേരളത്തിലെ വിമാനത്താവളങ്ങളിൽ ഉദ്യോഗസ്ഥ പിന്തുണ കൂടുതല്‍; ഫൈസൽ ഫരീദ്

ഉദ്യോഗസ്ഥരിൽ നിന്നുള്ള പിന്തുണ കൂടുതലായത് കൊണ്ടാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദ്. ഫൈസലിന്റെ മൊഴി എൻഐഎ രേഖപ്പെടുത്തി. അതേസമയം കൊച്ചിയിൽ കാര്യങ്ങൾ കർശനമായിരുന്നു എന്നും ഫൈസൽ പറയുന്നു. ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ. തിരുവനന്തപുരം ഉദ്യോഗസ്ഥരുമായി സ്വപ്നയ്ക്കും സരിത്തിനും ബന്ധം ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായും മികച്ച …
 

ഉദ്യോഗസ്ഥരിൽ നിന്നുള്ള പിന്തുണ കൂടുതലായത് കൊണ്ടാണ് സംസ്ഥാനത്തെ വിമാനത്താവളങ്ങളെ കൂടുതൽ ആശ്രയിച്ചതെന്ന് സ്വർണക്കടത്ത് കേസിലെ മുഖ്യപ്രതി ഫൈസൽ ഫരീദ്. ഫൈസലിന്റെ മൊഴി എൻഐഎ രേഖപ്പെടുത്തി. അതേസമയം കൊച്ചിയിൽ കാര്യങ്ങൾ കർശനമായിരുന്നു എന്നും ഫൈസൽ പറയുന്നു.

ശിവശങ്കറുമായി നേരിട്ട് ബന്ധമില്ലെന്നും സ്വപ്‌നക്കും സരിത്തിനും ഉദ്യോഗസ്ഥരുമായി നല്ല ബന്ധമുണ്ടെന്നും ദുബായിൽ എൻഐഎ നടത്തിയ ചോദ്യം ചെയ്യലിൽ ഫൈസൽ വ്യക്തമാക്കി. ദുബായ് പൊലീസിന്റെ സാന്നിധ്യത്തിലായിരുന്നു ചോദ്യം ചെയ്യൽ.

തിരുവനന്തപുരം ഉദ്യോഗസ്ഥരുമായി സ്വപ്നയ്ക്കും സരിത്തിനും ബന്ധം ഉണ്ടായിരുന്നു. സ്വപ്നയ്ക്ക് നയതന്ത്ര ഉദ്യോഗസ്ഥരുമായും മികച്ച ബന്ധമാണ് ഉണ്ടായിരുന്നത്. ശിവശങ്കറിനെ നേരിട്ട് അറിയില്ലെന്നും ബന്ധമില്ലെന്നും ഫൈസൽ. കോവിഡ് നിയന്ത്രണങ്ങൾ അവസാനിക്കും വരെ കൂടുതൽ സ്വർണം കടത്താൻ പദ്ധതി ഇട്ടിരുന്നു. നയതന്ത്ര ബാഗേജിന് പുറമേ സ്ത്രീകൾ വഴിയും സ്വർണം കടത്തിയിരുന്നുവെന്നും സ്വർണക്കടത്തിന് മുൻപ് അറസ്റ്റിലായവരുമായും സ്വർണക്കടത്ത് ശ്യംഖലയ്ക്ക് ബന്ധമുണ്ടെന്നും ഫൈസൽ മൊഴി നൽകി.