LogoLoginKerala

ശിവശങ്കറിനെ ചോദ്യം ചെയ്യാൻ എൻഐഎയുടെ പ്രത്യേക സംഘം

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരായി. ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ നിന്നും പുലർച്ചെ നാലരയോടെ സ്വന്തം വാഹനത്തിലാണ് ശിവശങ്കർ കൊച്ചിയിൽ എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എടുക്കുന്ന നിലപാട് സർക്കാരിനും നിർണായകമാണ്. സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്: കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ …
 

തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം. ശിവശങ്കർ ചോദ്യം ചെയ്യലിനായി കൊച്ചിയിലെ എൻ.ഐ.എ ഓഫീസിൽ ഹാജരായി. ഹാജരാകാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് തിരുവനന്തപുരം പൂജപ്പുരയിലെ വീട്ടിൽ നിന്നും പുലർച്ചെ നാലരയോടെ സ്വന്തം വാഹനത്തിലാണ് ശിവശങ്കർ കൊച്ചിയിൽ എത്തിയത്. ചോദ്യം ചെയ്യലിനു ശേഷം ശിവശങ്കറിന്റെ കാര്യത്തിൽ എൻഐഎ എടുക്കുന്ന നിലപാട് സർക്കാരിനും നിർണായകമാണ്.

സ്വർണക്കടത്ത് കേസുമായി ബന്ധിപ്പിക്കുന്ന നിരവധി ചോദ്യങ്ങളാകും ശിവശങ്കറിനെ കാത്തിരിക്കുന്നത്:

കസ്റ്റംസിനും എൻ.ഐ.എയ്ക്കും നൽകിയ മൊഴികളിൽ പൊരുത്തക്കേടുകൾ എങ്ങനെ ഉണ്ടായി?
സ്വപ്ന സുരേഷുമായി സൗഹൃദം ഉണ്ടാകാനുള്ള സാഹചര്യം?
എന്തിന് സ്വപ്നയ്ക്കും സരിത്തിനും ഫ്ലാറ്റ് എടുത്ത് നൽകി?
വിദ്യാഭ്യാസ യോഗ്യതയില്ലാത്ത സ്വപനയ്ക്ക് ജോലി നൽകാൻ എന്തായിരുന്നു താൽപ്പര്യം?
സ്വപ്ന വഴി സരിത്, സന്ദീപ് എന്നിവരെ എന്തിന് പരിചയപ്പെട്ടു? ബന്ധം സ്ഥാപിച്ചു?
സ്വപ്നയുമായി സാമ്പത്തിക ഇടപാട് നടന്നത് എന്തിന്?
ഡിപ്ലോമാറ്റിക്ക് പാർസൽ വരുന്ന ദിവസം, അതിന് തലേന്ന്, വിട്ടുകിട്ടാൻ വൈകിയ ദിവസങ്ങളിൽ സ്വപ്ന സുരേഷുമായി അസാധാരണമാം വിധം നിരവധി ഫോൺ കോളുകൾ ഉണ്ടായത് എന്തിന്?
ഈ ദിവസങ്ങളിൽ സ്വപ്ന, സന്ദീപ് എന്നിവരുമായി കണ്ടത് എന്തിന്?
മറ്റൊരു ഫോണിൽ നിന്ന് കസ്റ്റംസിനെ വിളിച്ചത് എന്തിന്?
വിദേശയാത്രകൾ എന്തിനു വേണ്ടിയായിരുന്നു?
വിദേശത്ത് വെച്ച് ഫൈസൽ ഫരീദിനെ പരിചയപ്പെടുകയും ആതിഥ്യം സ്വീകരിക്കുകയും ചെയ്തോ? തുടങ്ങിയ ചോദ്യങ്ങളിൽ എൻ.ഐ ശിവശങ്കറിൽ നിന്നും വ്യക്തത വരുത്തുമെന്നാണ് സൂചനകൾ.

Also Read: ബോളിവുഡിൽ സംഘടിത നീക്കം: തൊഴിലവസരങ്ങൾ നിഷേധിക്കുന്നു; എ ആർ റഹ്മാൻ

നയതന്ത്ര ബാഗേജിലെ സ്വർണക്കടത്ത് പ്രതികളുമായുള്ള ബന്ധത്തിനു പുറമേ സ്പ്രിംഗ്ലർ ഡേറ്റ ചോർച്ച, പ്രൈസ് വാട്ടർഹൗസ് കൂപ്പേഴ്സ് കരാറുകൾ തുടങ്ങിയവയും എൻഐഎ ചോദ്യാവലിയിൽ ഉൾപ്പെടുത്തിയേക്കും. ഈ ചോദ്യങ്ങൾക്കുള്ള മറുപടികൾ സ്വർണക്കടത്തിനും അപ്പുറത്തേക്കുള്ള അന്വേഷണത്തിന് വഴിതുറക്കുമോയെന്നും കണ്ടറിയേണ്ടതാണ്.

Also Read: ശിവശങ്കറിനെ എൻഐഎ ചോദ്യം ചെയ്യുന്നു

സ്വർണക്കടത്തു കേസിൽ തിരുവനന്തപുരത്തെത്തി ശിവശങ്കറിനെ കസ്റ്റംസ് 9 മണിക്കൂറും എൻഐഎ 5 മണിക്കൂറും ചോദ്യം ചെയ്തിരുന്നു. തുടർന്നാണ് ഇന്നു കൊച്ചി ഓഫിസിലെത്താൻ നിർദേശിച്ചത്. യുഎപിഎ കേസിൽ ഒരു മുതിർന്ന ഐഎഎസ് ഉദ്യോഗസ്ഥനെ എൻഐഎ ഓഫിസിലേക്കു വിളിച്ചു വരുത്തി ചോദ്യം ചെയ്യുന്നത് സംസ്ഥാനത്ത് ആദ്യമാണ്.