
സംസ്ഥാനത്ത് സമ്പൂര്ണ ലോക്ക്ഡൗണ് വേണ്ടെന്ന് മന്ത്രിസഭാ തീരുമാനം. പൂര്ണമായും അടച്ചിടുകയെന്നത് അപ്രായോഗികമാണെന്നാണ് മന്ത്രിസഭാ യോഗത്തിന്റെ വിലയിരുത്തല്. രോഗബാധയുള്ള സ്ഥലങ്ങളിൽ കർശന നിയന്ത്രണമേർപ്പെടുത്തണം. സര്വകക്ഷിയോഗത്തിലെ അഭിപ്രായവും കൂടി പരിഗണിച്ചാണ് മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം. സംസ്ഥാന ചരിത്രത്തിൽ ആദ്യമായാണ് ഓണ്ലൈനായി മന്ത്രിസഭയോഗം ചേർന്നത്.
Also Read: ചൈനീസ് ആപ്പുകള്ക്ക് വീണ്ടും പണികൊടുത്ത് ഇന്ത്യ; 47 ആപ്പുകൾ കൂടി നിരോധിച്ചു
ധനബില് പാസാക്കുന്നതിനുള്ള സമയം ദീര്ഘിപ്പിച്ചുകൊണ്ടുള്ള ഓര്ഡിനന്സും മന്ത്രിസഭ പാസാക്കി. ധനബില് പാസാക്കുന്നതിനുള്ള സമയം 90 ദിവസം എന്നത് 180 ദിവസമായാണ് വര്‍ധിപ്പിച്ചത്. ഇതിനായി കേരളധന ഉത്തരവാദിത്വ നിയമത്തിലെ 2സി ഉപവകുപ്പാണ് ഭേദഗതി വരുത്തിയത്. സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പള പരിഷ്‌ക്കണം പഠിക്കാന്‍ നിയോഗിച്ച കമ്മീഷന്റെ കലാവധിയും നീട്ടി നൽകിയിട്ടുണ്ട്. 2019 നവംബര്‍ മാസത്തിലാണ് പുതിയ ശമ്പള കമ്മീഷനെ നിയമിച്ചത്. ഈ കമ്മീഷന്റെ കാലാവധിയാണ് നാല് മാസത്തേക്ക് കൂടി ദീര്‍ഘിപ്പിച്ചത്. ഇതനുസരിച്ച് കമ്മീഷന് ഡിസംബര്‍ 31 വരെ കാലാവധിയുണ്ടായിരിക്കും.