സ്വപ്ന സുരേഷിനേയും സന്ദീപിനേയും തെളിവെടുപ്പിന് തിരുവനന്തപുരത്തെത്തിച്ചു
തിരുവനന്തപുരം ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനെയും സന്ദീപ് നായരെയും തെളിവെടുപ്പിനായി തിരുവനന്തപുരത്തെത്തിച്ചു. പി.ടി.പി നഗറിലെയും ശാസ്തമംഗലത്തെയും വാടക വീടുകളിൽ എൻ.ഐ.എ സംഘം പ്രതികളെ എത്തിച്ച് തെളിവെടുപ്പ് നടത്തി. ശനിയാഴ്ച പുലർച്ചെയാണ് കൊച്ചിയിൽ നിന്നും ഇരുവരെയും തിരുവനന്തപുരത്തെത്തിച്ചത്. കേസുമായി ബന്ധപ്പെട്ട് നഗരത്തിന്റെ വിവധ ഭാഗങ്ങളിൽ പ്രതികളെ എത്തിച്ച് എൻ.ഐ.എ സംഘം തെളിവെടുപ്പ് നടത്തുകയാണ്.
Also Read: രഹ്ന ഫാത്തിമയ്ക്കെതിരെ പോക്സോ, ഐടി, ബാലനീതി വകുപ്പുകൾ പ്രകാരം കേസ്
സന്ദീപ് നായരുമായി അന്വേഷണ സംഘം സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിന് മുന്നിലെത്തി. തുടർന്ന് ശാസ്തമംഗലത്തെ ഫ്ലാറ്റിലുമെത്തി. എന്നാൽ പ്രതിയെ ഇറക്കി വിശദമായ തെളിവെടുപ്പ് നടത്തിയിട്ടില്ലെന്നാണ് സൂചന. സെക്രട്ടേറിയറ്റിന് സമീപത്തെ ഫ്ലാറ്റിലെ കാർ പാർക്കിംഗ് ഏരിയയിലേക്ക് വാഹനം കയറ്റി പത്ത് മിനിട്ടിന് ശേഷം പുറത്തേക്ക് വരുകയായിരുന്നു. ഇവിടെയാണ് സസ്പെൻഷനിലായ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം ശിവശങ്കറും വാടകയ്ക്ക് ഫ്ലാറ്റെടുത്തിരിക്കുന്നത്.
Also Read: ഫൈസൽ ഫരീദിനെ പൂട്ടാൻ ഇന്റർപോൾ ലുക്കൗട്ട് നോട്ടിസ്
സ്വപ്നയെ മറ്റൊരു വാഹനത്തിലാണ് നഗരത്തിൽ എത്തിച്ചതെന്നാണ് വിവരം. സന്ദീപ് നായരെ എത്തിക്കുന്നതിന് മുൻപ് ശാസ്തമംഗലത്തെ ഫ്ലാറ്റിൽ സ്വപ്നയെ എത്തിച്ച് തെളിവെടുത്തതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. തെളിവെടുപ്പ് ഇപ്പോഴും തുടരുകയാണ്.
Also Read: ഡിപ്ലോമാറ്റിക്ക് ബാഗ് സ്വര്‍ണക്കടത്തും ഷംന കേസ് അന്വേഷണവും വഴിത്തിരിവിലേക്ക് !