LogoLoginKerala

സ്വപ്ന സുരേഷിന് ഫ്ലാറ്റ് എടുത്തുനൽകാൻ നിർദ്ദേശം നൽകിയത് എം ശിവശങ്കർ

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് കുരുക്കായി കൂടുതൽ തെളിവുകൾ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്ന സുരേഷിന് ഫ്ളാറ്റ് എടുത്തു നൽകിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വപ്നയ്ക്കു വേണ്ടിയാണ് ഫ്ലാറ്റ് എടുക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നെന്നും അരുൺ വ്യക്തമാക്കി. Also Read: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട സ്വർണക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിന് മീറ്ററുകൾ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ …
 

ഡിപ്ലോമാറ്റിക്ക് ബാഗ് സ്വർണക്കടത്ത് കേസിൽ എം.ശിവശങ്കറിന് കുരുക്കായി കൂടുതൽ തെളിവുകൾ പുറത്ത്. സെക്രട്ടേറിയറ്റിനു സമീപം സ്വപ്ന സുരേഷിന് ഫ്‌ളാറ്റ് എടുത്തു നൽകിയത് ശിവശങ്കർ പറഞ്ഞിട്ടാണെന്ന് ഐടി വകുപ്പ് ഉദ്യോഗസ്ഥൻ അരുൺ ബാലചന്ദ്രൻ മാധ്യമങ്ങളോട് വെളിപ്പെടുത്തി. സ്വപ്നയ്ക്കു വേണ്ടിയാണ് ഫ്ലാറ്റ് എടുക്കുന്നതെന്ന കാര്യം അറിയില്ലായിരുന്നെന്നും അരുൺ വ്യക്തമാക്കി.

Also Read: കരിപ്പൂരിൽ വീണ്ടും സ്വർണ വേട്ട

സ്വർണക്കടത്ത് കേസ് പ്രതികളും ശിവശങ്കറുമായുള്ള ബന്ധത്തിന്റെ ആഴം വ്യക്തമാക്കുന്ന തെളിവുകളാണ് ഓരോദിവസവും പുറത്തു വരുന്ന വാർത്തകൾ. സെക്രട്ടേറിയറ്റിന് മീറ്ററുകൾ മാത്രം അപ്പുറത്ത് ശിവശങ്കറിന്റെ ഫ്ലാറ്റിനടുത്താണ് സ്വപ്നയക്കും ഫ്ലാറ്റെടുത്ത് നൽകിയത്.

Also Read: കൊട്ടിയൂർ പീഡനക്കേസ്; പെൺകുട്ടിയെ വിവാഹം കഴിക്കാൻ റോബിന്‍ വടക്കുംചേരി

മേയ് അവസാനത്തോടെ ശിവശങ്കർ പറഞ്ഞതനുസരിച്ചാണ് ഫ്ലാറ്റ് എടുത്തതെന്നും അരുൺ വെളിപ്പെടുത്തുന്നു. അദ്ദേഹത്തിന്റെ സുഹൃത്ത് പുതിയ ഫ്ലാറ്റിലേക്കു താമസം മാറുകയാണെന്നും അവിടെ ഫർണിഷിംഗ്‌ പൂർത്തിയാകും വരെ നാലോ അഞ്ചോ ദിവസത്തേക്കാണ് ഫ്ലാറ്റ് വാടകയ്ക്ക് വേണമെന്നുമാണ് ആവശ്യപ്പെട്ടത്. അതിന്റെ അടിസ്ഥാനത്തിലാണ് ഫ്ലാറ്റിന്റെ വിവരങ്ങൾ അന്വേഷിച്ചത് – അരുൺ പറഞ്ഞു.

Also Read: മൊഴികളിൽ വൈരുദ്ധ്യം; ശിവശങ്കറിനെ വീണ്ടും ചോദ്യം ചെയ്യാൻ കസ്റ്റംസ്

ഫ്ലാറ്റ് എടുക്കാൻ വാട്സ്ആപ്പിലൂടെയാണ് ശിവശങ്കർ നിർദേശിച്ചത്. അന്വേഷണ ഏജൻസികൾ ആവശ്യപ്പെട്ടാൽ തെളിവുകൾ കൈമാറുമെന്നും അരുൺ ബാലചന്ദ്രൻ പറഞ്ഞു. കസ്റ്റംസ് സംഘം വൈകാതെ അരുണിന്റെ മൊഴി രേഖപ്പെടുത്തും.

Also Read: തിരുവനന്തപുരത്ത് വീണ്ടും സ്വർണവേട്ട; 6 യാത്രക്കാരിൽനിന്ന് പിടിച്ചത് 2.049 കിലോ