LogoLoginKerala

മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര് ?

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം പറയുമ്പോൾ ഒരിക്കലും ഒഴിച്ചുനിർത്താനാവാത്ത പേരാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. 45 വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു. Also Read: മാസ്സ് നോട്ടവുമായി പൃഥ്വിരാജ്; ‘കടുവ’ പുതിയ പോസ്റ്റര് പുറത്തിറങ്ങി ഗോഡ്ഫാദർമാരില്ലാതെ ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്കെത്തിയ മമ്മൂട്ടി ഇന്ന് മലയാളത്തിന്റെ അഭിമാനമാണ്, രാജ്യം മുഴുവൻ മമ്മൂട്ടിക്ക് ഒട്ടേറെ ആരാധകരുണ്ട്. മമ്മൂട്ടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആരാധകർക്കിടയിൽ ഹിറ്റാണ്. …
 

മലയാള സിനിമയുടെ മാത്രമല്ല ഇന്ത്യൻ സിനിമയുടെ തന്നെ ചരിത്രം പറയുമ്പോൾ ഒരിക്കലും ഒഴിച്ചുനിർത്താനാവാത്ത പേരാണ് മെഗാസ്റ്റാർ മമ്മൂട്ടിയുടേത്. 45 വർഷത്തെ സിനിമാ ജീവിതത്തിനിടെ മലയാള സിനിമയ്ക്ക് ഒട്ടേറെ മികച്ച ചിത്രങ്ങൾ നൽകാൻ അദ്ദേഹത്തിനു കഴിഞ്ഞു.

Also Read: മാസ്സ് നോട്ടവുമായി പൃഥ്വിരാജ്; ‘കടുവ’ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി

ഗോഡ്ഫാദർമാരില്ലാതെ ഒരു ജൂനിയർ ആർട്ടിസ്റ്റായി സിനിമയിലേക്കെത്തിയ മമ്മൂട്ടി ഇന്ന് മലയാളത്തിന്റെ അഭിമാനമാണ്, രാജ്യം മുഴുവൻ മമ്മൂട്ടിക്ക് ഒട്ടേറെ ആരാധകരുണ്ട്. മമ്മൂട്ടിയുടെ സിനിമാ ജീവിതവുമായി ബന്ധപ്പെട്ട പല കാര്യങ്ങളും ആരാധകർക്കിടയിൽ ഹിറ്റാണ്. അതേസമയം കടുത്ത മമ്മൂട്ടി ആരാധകർപോലും അറിയാനിടയില്ലാത്ത ചില കാര്യങ്ങളാണ് ഇപ്പോൾ സോഷ്യമീഡിയയിൽ ശ്രദ്ധേയമാകുന്നത്. മാതൃഭൂമിയുടെ സിനിമാ പ്രസിദ്ധീകരണമായ സ്റ്റാർ ആൻഡ് സൈറ്റൽ പുറത്തുവിട്ട ആ കാര്യങ്ങൾ എന്തൊക്കെയാണെന്ന് അറിയാം.

മമ്മൂക്ക എന്ന പേര് ആദ്യമായി വിളിച്ചത്:

മമ്മൂട്ടിയെ ആദ്യകാലത്ത് പലരും മമ്മൂട്ടി സാർ, മമ്മൂട്ടിക്ക എന്നൊക്കെയാണ് വിളിച്ചിരുന്നത്. എന്നാൽ ആദ്യമായി ‘മമ്മൂക്ക’ എന്ന് വിളിച്ചത് മലയാള സിനിമാ രംഗത്തെ പ്രശസ്തനായ മേക്കപ്പ്മാൻ ദേവസ്യയാണ്. രസകരമായ മറ്റൊരു കാര്യം അതേ ദേവസ്യയുടെ മകനാണ് ഇപ്പോഴത്തെ മമ്മൂട്ടിയുടെ മേക്കപ്പ്മാനായ ജോർജ് എന്നതാണ്.

മമ്മൂട്ടിയുടെ ആദ്യകാല പേര് – സജിൻ:

ആദ്യകാലത്ത് മമ്മൂട്ടി പലപേരുകളിൽ സിനിമയിൽ അഭിനയിച്ചിരുന്നു. അതിലൊന്നാണ് സജിൻ . നടി ഷീല നിർമ്മിച്ച സ്ഫോടനം എന്ന സിനിമയിൽ മമ്മൂട്ടിയുടെ പേര് സജിൻ എന്നായിരുന്നു. തുടക്കക്കാരനായതുകൊണ്ട് ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഡ്യൂപ്പിനെ കൊടുത്തില്ല. സംഘട്ടന രംഗങ്ങളിൽ വലിയ മതിലിൽ നിന്നും ചാടേണ്ട ഒരു സീനുണ്ടായിരുന്നു, ഡ്യൂപ്പില്ലാതെ മതിൽ ചാടി അക്കാലത്ത് മമ്മൂട്ടിക്ക് പരിക്ക് പറ്റിയിരുന്നു.

മമ്മൂട്ടിയുടെ ഇഷ്ടനമ്പർ 369:

മമ്മൂട്ടിയുടെ എല്ലാ വാഹനങ്ങളുടെയും നമ്പർ 369 ആണ്. പണ്ട് മമ്മൂട്ടി ഒരു പെട്ടി വാങ്ങിച്ചു. അതിന്റെ നമ്പർലോക്ക് 369 ആയിരുന്നു. മൂന്നിന്റെ ഗുണിതങ്ങളായ ആ നമ്പർ മമ്മൂട്ടിക്ക് ഒരുപാട് ഇഷ്ടപ്പെട്ടു. അങ്ങനെയാണ് പിന്നീട് വാങ്ങിയ വാഹനങ്ങൾക്കെല്ലാം മമ്മൂട്ടി 369 എന്ന നമ്പർ തിരഞ്ഞെടുത്തത്.

മമ്മൂട്ടിക്ക് വേണ്ടി ശബ്ദം നൽകി ശ്രീനിവാസൻ:

ശ്രീനിവാസൻ മമ്മൂട്ടിക്ക് വേണ്ടി രണ്ട് പടത്തിൽ ശബ്ദം നൽകിയിട്ടുണ്ട് എന്നത് പലർക്കും അറിയാത്ത ഒരു കാര്യമാണ്. 1980ൽ ഇറങ്ങിയ ‘വിൽക്കാനുണ്ട് സ്വപ്‌നങ്ങൾ’ എന്ന സിനിമയിലും 1982ൽ പുറത്ത് വന്ന ‘വിധിച്ചതും കൊതിച്ചതും’ എന്ന ചിത്രത്തിലും. ഈ രണ്ട് ചിത്രങ്ങളിലും മമ്മൂട്ടിക്കൊപ്പം ശ്രീനിവാസനും അഭിനയിച്ചിട്ടുണ്ട്.

അന്യഭാഷാ അവാർഡ്:

മലയാള സിനിമാ ചരിത്രത്തിൽ ഒരു നടൻ അന്യഭാഷാ സിനിമയിൽ അഭിനയിച്ച് ദേശീയ അവാർഡ് കിട്ടിയ ഏക നടൻ മമ്മൂട്ടിയാണ്. ചിത്രം അംബേദ്കർ.

മമ്മൂട്ടിയെ ആദ്യമായി മമ്മൂക്ക എന്ന് വിളിച്ചതാര് ?

Also Read: സ്വർണക്കടത്തിലെ ഐ.എസ് ബന്ധം അനേഷിക്കാൻ എൻ.ഐ.എ