LogoLoginKerala

കൊച്ചിയിൽ വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ നടപ്പാക്കും

എറണാകുളം: ജില്ലയിൽ വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും നിയന്ത്രണം. ജില്ലയിൽ സമ്പർക്ക കോവിഡ് ബാധ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരമൊരു നടപടിയെ കുരിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്. നിലവിൽ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വൻവർധന രേഖപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ …
 

എറണാകുളം: ജില്ലയിൽ വികേന്ദ്രീകൃത ട്രിപ്പിൾ ലോക്ക്ഡൗൺ ഏർപ്പെടുത്താൻ ആലോചന. നിലവിലുള്ള കണ്ടെയ്ൻമെന്റ് സോണുകൾ കേന്ദ്രീകരിച്ചാവും നിയന്ത്രണം. ജില്ലയിൽ സമ്പർക്ക കോവിഡ് ബാധ ഉയരുന്നതിന് പിന്നാലെയാണ് ഇത്തരമൊരു നടപടിയെ കുരിച്ച് ജില്ലാ ഭരണകൂടം ആലോചിക്കുന്നത്.

നിലവിൽ ജില്ലയിലെ കോവിഡ് ടെസ്റ്റ് പോസിറ്റിവ് നിരക്ക് സംസ്ഥാന ശരാശരിയുടെ ഇരട്ടിയാണ്. ഇത് നൽകുന്ന ആശങ്ക ചെറുതല്ല. ഉറവിടം കണ്ടെത്താനാവാത്ത കേസുകളിലും വൻവർധന രേഖപ്പെടുത്തുന്നു. ഈ പശ്ചാത്തലത്തിൽ ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാൻ ധാരണയായിട്ടുണ്ട്. എറണാകുളത്ത് 21 പേർക്കാണ് ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചത്. ഇതിൽ പതിനൊന്ന് പേർക്കാണ് സമ്പർക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ചത്.

ജില്ലയിൽ രോഗ ലക്ഷണമുള്ള എല്ലാവരെയും പരിശോധിക്കാൻ തീരുമാനമായിരുന്നു. മാനദണ്ഡ പ്രകാരം പൂൾ ടെസ്റ്റിംഗ് വഴി കൂടുതൽ സാമ്പിളുകൾ പരിശോധിക്കും. സെന്റിനൽ സർവെയ്‌ലൻസിൽ കൂടുതൽ ആളുകളെ ഉൾപ്പെടുത്തി പരിശോധന നടത്തും. സ്വകാര്യ ആശുപത്രികളിൽ രോഗ ലക്ഷണങ്ങളുമായി എത്തുന്ന ആളുകൾക്ക് സ്വകാര്യ ലാബുകളിൽ പരിശോധനക്ക് സൗകര്യം ഏർപ്പെടുത്തും. സ്വകാര്യ ആശുപത്രികളിൽ ആന്റിജൻ ടെസ്റ്റിന് ആവശ്യമായ ക്രമീകരണങ്ങൾ ഒരുക്കാൻ നിർദേശം നൽകിയിട്ടുണ്ട്. പരിശോധനക്കായി അമിതമായ തുക ഈടാക്കാതിരിക്കാൻ നടപടി സ്വീകരിക്കുമെന്നും മന്ത്രി വി. എസ്. സുനിൽകുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന ജില്ലാതല കൊവിഡ് അവലോകന യോഗത്തിൽ തീരുമാനമായിരുന്നു.