LogoLoginKerala

ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ; കെ. സുരേന്ദ്രന്‍

യു.എ.ഇ. കോണ്സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില് പാഴ്സലായി കടത്താന് ശ്രമിച്ച 30 കിലോയോളം സ്വര്ണം തിരുവനന്തപുരം വിമാനത്താവളത്തില് കസ്റ്റംസ് പിടികൂടിയ സംഭവത്തില് മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന് കെ. സുരേന്ദ്രന്. Also Read: 2019 മുതൽ കടത്തിയത് 100 കോടി രൂപയുടെ സ്വർണം; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടു വിമാനത്താവളത്തില്നിന്ന് സ്വര്ണം പിടിക്കപ്പെട്ടപ്പോള് കസ്റ്റംസ് ഉദ്യോഗസ്ഥര്ക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില് നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം …
 

യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച 30 കിലോയോളം സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ സംഭവത്തില്‍ മുഖ്യകണ്ണിയെന്ന് സംശയിക്കുന്ന സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായി അവിഹിത ബന്ധമുണ്ടെന്ന് ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍.

Also Read: 2019 മുതൽ കടത്തിയത് 100 കോടി രൂപയുടെ സ്വർണം; സ്വപ്ന സുരേഷിനെ ഐടി വകുപ്പ് പിരിച്ചുവിട്ടു

വിമാനത്താവളത്തില്‍നിന്ന് സ്വര്‍ണം പിടിക്കപ്പെട്ടപ്പോള്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ആദ്യം വിളി വന്നത് മുഖ്യമന്ത്രിയുടെ ഓഫീസില്‍ നിന്നാണ്. പ്രതികളെ രക്ഷപ്പെടുത്താനാണ് ശ്രമം നടന്നത്. ഐ.ടി. വകുപ്പ് സെക്രട്ടറിയുടെ അടക്കം ഫോണ്‍ രേഖകള്‍ പരിശോധിച്ചാല്‍ ഇവരുമായുള്ള മുഖ്യമന്ത്രിയുടെ ഓഫീസിന്റെ അവിഹിതബന്ധം.പുറത്ത് വരുമെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Also Read: സ്വർണക്കടത്ത്; മുഖ്യപ്രതി സ്വപ്ന സുരേഷിന് ഉന്നത ബന്ധങ്ങൾ

ഐ.ടി. സെക്രട്ടറിയുമായി ബന്ധമുള്ള മുതിര്‍ന്ന ഐ.എ.എസ്. ഉദ്യോഗസ്ഥന്റെ ഒത്താശയോടെയെയാണ് ഇവര്‍ ഐ.ടി. വകുപ്പിന് കീഴിലെ പ്രധാന ചുമതലയില്‍ ഇരുന്നത്. കെ.ഫോണ്‍ അടക്കമുള്ളവയുടെ ചുമതല അവര്‍ക്കായിരുന്നു. യു.എ.ഇ. കോണ്‍സുലേറ്റില്‍ നിന്ന് നിരവധി ആരോപണങ്ങള്‍കൊണ്ട് പുറത്താക്കപ്പെട്ട ഒരാള്‍ എങ്ങനെയാണ് ഐ.ടി. ഐ.ടി. വകുപ്പിന്റെ ഉന്നത സ്ഥാനത്ത് വന്നത്. ആരാണ് നിയമനം നല്‍കിയത്. ഏത് മാനദണ്ഡത്തിന്റെ പേരിലാണ് അവര്‍ വന്നതെന്നും അതിന് മുഖ്യമന്ത്രി മറുപടി നല്‍കണമെന്നും കെ.സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.

Also Read: തിരുവനന്തപുരം സ്വർണക്കടത്ത്; മുഖ്യ ആസൂത്രക ഒളിവിൽ

മുഖ്യമന്ത്രിയുടെ ഓഫീസിന് അധോലോക, സ്വര്‍ണക്കടത്ത്, മാഫിയാ ബന്ധങ്ങളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസില്‍ തന്നെ കള്ളക്കടത്ത് സംഘത്തെ സഹായിക്കുന്ന ആളുകള്‍ ഉണ്ടെങ്കില്‍ അത് രാജ്യസുരക്ഷയെ അടക്കം ബാധിക്കുന്ന പ്രശ്‌നമാണ്. നിരവധി ആരോപണങ്ങളില്‍പെട്ടയാൾ മുഖ്യമന്ത്രിയുടെ ഓഫീസില്‍ കറങ്ങി നടക്കുന്നുവെന്ന സ്‌പെഷ്യല്‍ ബ്രാഞ്ചിന്റെ കണ്ടെത്തല്‍ എങ്ങനെ അവഗണിക്കപ്പെട്ടുവെന്നും സുരേന്ദ്രന്‍ ചോദിച്ചു. ഉമ്മന്‍ചാണ്ടിയുടെ കാലത്ത് സരിതയായിരുന്നുവെങ്കില്‍ ഇന്ന് സ്വപ്‌നയാണെന്ന വ്യത്യാസമേയുള്ളൂ. എന്നാല്‍ ജനങ്ങള്‍ സ്വപ്‌നലോകത്തല്ല എന്ന് മനസ്സിലാക്കണമെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.