നടന്‍ വിജയ്‌യുടെ വീട്ടിൽ ബോംബ് ഭീഷണി; യുവാവ് അറസ്റ്റിൽ
ചെന്നൈ: തെന്നിന്ത്യൻ സൂപ്പര്സ്റ്റാര് ദളപതി വിജയ്യുടെ വീടിനു നേരെ ബോംബ് ഭീഷണി. ഇതേ തുടര്ന്ന് വിജയ്യുടെ വീടിന് പോലീസ് സുരക്ഷ ശക്തമാക്കി. സാലിഗ്രാമത്തിലുള്ള വിജയ്യുടെ വീട്ടില് ബോംബ് വച്ചിട്ടുണ്ടെന്നുള്ള അജ്ഞാത ഫോണ് കോള് പോലീസിന് ലഭിച്ചതോടെയാണ് ഈ സന്ദേശം പ്രചരിച്ചത്.
Also Read: സിനിമാതാരങ്ങളുടെ പ്രതിഫലം; അമ്മ യോഗം ഇന്ന്
അർധരാത്രി മുഴുവൻ നടത്തിയ തിരച്ചിലിനൊടുവിൽ ബോംബ് ഭീഷണി വ്യാജമാണെന്നു കണ്ടെത്തി. വിളിച്ച മൊബൈൽ ന്തുടർന്നുള്ള അന്വേഷണത്തില് വില്ലുപുരം ജില്ലയിൽനിന്നു മാനസിക വെല്ലുവിളിയുള്ള യുവാവിനെ പിടികൂടി. 21 കാരനായ യുവാവ് മുന്‍പും ഇത്തരം ഫോൺ വിളികൾ നടത്തിയിട്ടുണ്ടെന്നു പോലീസ് അറിയിച്ചു. മുൻ മുൻ തമിഴ്നാട് മുഖ്യമന്ത്രി ജയലളിത, പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി, പുതുച്ചേരി ഗവർണർ കിരൺ ബേദി എന്നിവരെ ഇയാൾ വിളിച്ചിട്ടുണ്ട്. 100ൽ വിളിച്ച് ഭീഷണിപ്പെടുത്തിയ ശേഷം ഫോൺ വയ്ക്കും. കുറ്റം ചെയ്തതായി യുവാവ് സമ്മതിച്ചു.
Also Read: സിനിമയിലെ തട്ടിപ്പിനെതിരെ ഫെഫ്ക്കയുടെ ഷോർട്ട് ഫിലിം
വിജയ്‌യുടെ മാതാപിതാക്കളാണ് സാലിഗ്രാമത്തിലുള്ള വീട്ടിൽ താമസിക്കുന്നത്. വിജയ് താമസിക്കുന്ന പനയ്യൂരിലുള്ള വീട്ടിലും പോലീസ് സുരക്ഷയൊരുക്കി. വിജയ്‌യുടെ ഏറ്റവും പുതിയ ചിത്രം ബിഗിൽ മൂന്നു ദിവസം കൊണ്ട് ചിത്രം 100 കോടി ക്ലബ്ബിൽ ഇടം നേടിയിട്ടുണ്ടെന്നാണ് ലഭിക്കുന്ന റിപ്പോര്‍ട്ട്. വിജയ് ഈയടുത്തായി അഭിനയിക്കുന്ന സിനിമകളിൽ തന്‍റെ രാഷ്ട്രീയ നിലപാടുകൾ അവതരിപ്പിക്കുന്നതിനാൽ തന്നെ ശത്രുക്കൾ ഏറിയിട്ടുണ്ടെന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.