LogoLoginKerala

ഷംന കാസിം ബ്ലാക്ക് മെയിൽ; ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും അറസ്റ്റിൽ

ഷംനാ കാസിം ബ്ലാക്ക് മെയിൽ കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ. പെൺകുട്ടികളെ സ്വർണക്കടത്തിനായി പാലക്കാട് തടഞ്ഞുവച്ച കേസിലാണ് പ്രതികൾ വീണ്ടും പിടിയിലായത്. ഹാരീസ്, അബൂബക്കർ, ശരത്ത് എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ബ്ലാക്ക് മെയിൽ കേസിൽ പ്രതികൾക്ക് ഇന്നലെ കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും. Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; മൂന്ന് പ്രതികൾക്ക് ജാമ്യം ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചന എന്ന വ്യാജേന നാലംഗ …
 

ഷംനാ കാസിം ബ്ലാക്ക്‌ മെയിൽ കേസിൽ ജാമ്യം ലഭിച്ച പ്രതികൾ വീണ്ടും പിടിയിൽ. പെൺകുട്ടികളെ സ്വർണക്കടത്തിനായി പാലക്കാട് തടഞ്ഞുവച്ച കേസിലാണ് പ്രതികൾ വീണ്ടും പിടിയിലായത്. ഹാരീസ്, അബൂബക്കർ, ശരത്ത് എന്നീ പ്രതികളെയാണ് പൊലീസ് കസ്റ്റഡിയിൽ എടുത്തത്.ബ്ലാക്ക്‌ മെയിൽ കേസിൽ പ്രതികൾക്ക് ഇന്നലെ കോടതി സോപാധിക ജാമ്യം അനുവദിച്ചിരുന്നു. ഇവരുടെ അറസ്റ്റ് ഇന്നുണ്ടാവും.

Also Read: ഷംന കാസിം ബ്ലാക്ക് മെയിലിംഗ്; മൂന്ന് പ്രതികൾക്ക് ജാമ്യം

ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ഷംനയ്ക്ക് വിവാഹാലോചന എന്ന വ്യാജേന നാലംഗ സംഘം വീട്ടിലെത്തുകയായിരുന്നു. ആ സമയം ഷംനയുടെ അമ്മ മാത്രമായിരുന്നു വീട്ടിൽ ഉണ്ടായിരുന്നത്. കാര്യങ്ങൾ പറഞ്ഞ ശേഷം സംഘം ഷംനയുടെ വീടിന്റെ ദൃശ്യങ്ങൾ ഫോണിൽ പകർത്തി. പിന്നീട് ഇവർ കടന്നു കളയുകയും ചെയ്തു. സംശയം തോന്നിയ അമ്മ പൊലീസിൽ പരാതി നൽകുകയായിരുന്നു.

Also Read: വിധു വിൻസന്റ് ഡബ്ല്യുസിസി വിട്ടു

തുടർന്ന് ജൂൺ 29ന് മുഖ്യപ്രതിയടക്കം പിടിയിലായി. ഷംനാ കാസിമിനൊപ്പം സ്റ്റേജ് ഷോകളിൽ പങ്കെടുത്ത താരങ്ങളുടെയുൾപ്പെടെ മൊഴി രേഖപ്പെടുത്തി. ഈ പശ്ചാത്തലത്തിലാണ് നടൻ ധർമജൻ ബോൾഗാട്ടിയിൽ നിന്ന് സുപ്രധാന വിവരങ്ങൾ അന്വേഷണ സംഘത്തിന് ലഭിക്കുന്നത്. താരങ്ങളെ വച്ച് സ്വർണ തട്ടിപ്പ് നടത്തുന്ന സംഘമാണ് ഇതെന്നും, ഷംനയുടേയും മിയയുടേയും നമ്പർ ചോദിച്ച് തന്നെ സമീപിച്ചിട്ടുണ്ടെന്നും ധർമജൻ വെളിപ്പെടുത്തി. തുടർന്നുണ്ടായ അന്വേഷണത്തിൽ ഷംനയെ തട്ടിപ്പിനിരയാക്കാൻ ടിക്ക് ടോക്ക് താരത്തിന്റെ ഫോട്ടോ ദുരുപയോഗം ചെയ്തുവെന്നും നിർമാതാവെന്ന പേരിൽ ഷംനയുടെ വീട്ടിലെത്തിയത് സൗണ്ട് ഉപകരണങ്ങൾ വാടകയ്ക്ക് നൽകുന്ന കോട്ടയം സ്വദേശി രാജുവാണെന്നും പൊലീസ് കണ്ടെത്തി. കേസിൽ പൊലീസ് കുറ്റപത്രം ഉടൻ സമർപ്പിക്കും.

Also Read: ഷംനാ കാസിമിന്റെ വീട്ടിലെത്തിയ നിർമ്മാതാവ് വ്യാജൻ !