LogoLoginKerala

എറണാകുളത്ത് കർശന നിയന്ത്രണം; അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ കേസ്

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിച്ചു. എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്. Also Read: സമ്പർക്ക വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും കർശന നിയന്ത്രണം എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിൽ …
 

എറണാകുളത്ത് പൊലീസ് പരിശോധന കർശനമാക്കി. പ്രധാന റോഡുകളിലെല്ലാം ബാരിക്കേഡ് സ്ഥാപിച്ചു. എംജി റോഡിൽ ഒരു വരിയിലൂടെ മാത്രമേ വാഹനം കടത്തി വിടുന്നുള്ളു. അനാവശ്യമായി പുറത്തിറങ്ങുന്നവർക്കെതിരെ പൊലീസ് കേസെടുക്കുന്നുണ്ട്.

Also Read: സമ്പർക്ക വ്യാപനം; തിരുവനന്തപുരത്തും കൊച്ചിയിലും കായംകുളത്തും കർശന നിയന്ത്രണം

എറണാകുളം ജനറൽ ആശുപത്രി പരിസരത്തും, ചെല്ലാനത്തും കർശന ജാഗ്രതാ നിർദേശമാണ് പുറപ്പെടുവിച്ചിരിക്കുന്നത്. എറണാകുളം ജനറൽ ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്ന സ്ത്രീക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് ആശുപത്രി പരിസരത്ത് അതീവ ജാഗ്രത പ്രഖ്യാപിച്ചത്. ആശുപത്രിയിലെ ഡോക്ടർമാർ ഉൾപ്പെടെ 76 ജീവനക്കാർ നിരീക്ഷണത്തിൽ പ്രവേശിച്ചു. ആശുപത്രിയിൽ സന്ദർശക വിലക്കും ഏർപ്പെടുത്തിയിട്ടുണ്ട്.

Also Read: കോവിഡ്; കൊച്ചിയിൽ കർശനനിയന്ത്രണങ്ങൾ

ചെല്ലാനത്ത് മത്സ്യത്തൊഴിലാളിയുടെ ഭാര്യയ്ക്ക് കൊവിഡ് സ്ഥിരീകരിച്ച പശ്ചാത്തലത്തിൽ പ്രദേശത്തും അതീവ ജാഗ്രതയുണ്ട്. കണ്ടെയ്ൻമെന്റ് സോണിന്റെ പരിധി വർധിപ്പിക്കുമെന്നും കൂടുതൽ മത്സ്യത്തൊഴിലാളികളുടെ സ്രവ സാമ്പിളുകൾ ശേഖരിക്കുമെന്നും അധികൃതർ പറഞ്ഞു. ചെല്ലാനത്തെ കൊവിഡ് രോഗിയുടേത് വിപുലമായ സമ്പർക്ക പട്ടികയാണ്. രോഗ ഉറവിടം സംബന്ധിച്ച് അവ്യക്തത തുടരുന്നത് ആശങ്ക കൂട്ടുന്നുണ്ട്.

വ്യാപാരിക്ക് കൊവിഡ് സ്ഥിരീകരിച്ച എറണാകുളം മാർക്കറ്റ് കേന്ദ്രീകരിച്ച് 132 സാമ്പിളുകൾ ശേഖരിച്ചു. എറണാകുളത്തെ ചമ്പക്കര മാർക്കറ്റിൽ പൊലീസ് ഇന്ന് രാവിലെ മിന്നൽ പരിശോധന നടത്തി. ജില്ലയിൽ കൊവിഡ് രോഗവ്യാപനം വർധിച്ചതോടെയാണ് കർശന നടപടികളുമായി ജില്ലാ ഭരണകൂടവും പൊലീസും കൊച്ചി നഗരസഭയും രംഗത്തെത്തിയത്. ചമ്പക്കര മാർക്കറ്റിൽ പുലർച്ചെ അഞ്ചരയ്ക്ക് കോർപറേഷൻ സെക്രട്ടറിയുടെ നേതൃത്വത്തിൽ പരിശോധന തുടങ്ങി. മാസ്‌ക് ധരിക്കാതെയും സാമൂഹിക അകലം പാലിക്കാതെയും മാർക്കറ്റിൽ നിന്ന 30ൽ അധികം ആളുകളെ കസ്റ്റഡിയിൽ എടുത്തു. മാനദണ്ഡം പാലിക്കാതെ കച്ചവടം നടത്തിയ കടകൾ അടപ്പിക്കുകയും ചെയ്തു.

Also Read: കൊച്ചിയിൽ കർശന നിയന്ത്രണം: ചെല്ലാനം ഹാർബർ അടച്ചു

അതേസമയം, എറണാകുളത്ത് ആന്റിജെൻ ടെസ്റ്റിനൊരുങ്ങുകയാണ് ആരോഗ്യ വകുപ്പ്. ലക്ഷണങ്ങളില്ലാത്തവർക്കും രോഗികളുമായി സമ്പർക്കം സംശയിക്കുന്നവർക്കുമാണ് പരിശോധന. അരമണിക്കൂറിനുള്ളിൽ ഫലം ലഭിക്കും. 15000 കിറ്റുകൾ ജില്ലയിലെത്തിയിട്ടുണ്ട്. ബ്ലോക്ക് തലത്തിൽ കൊവിഡ് ചികിത്സാ കേന്ദ്രങ്ങളൊരുക്കാൻ തഹസിൽദാർമാർക്ക് നിർദേശം നൽകി കഴിഞ്ഞു. 40 വീതം ബെഡുകളുള്ള 15 കേന്ദ്രങ്ങളാകും ഒരുക്കുക. കൊച്ചി കോർപ്പറേഷനിൽ മൂന്ന് കേന്ദ്രങ്ങളാണ് ഉള്ളത്.