LogoLoginKerala

കോവിഡിന് വാക്‌സിനുമായി ഇന്ത്യ; ഡോ. കൃഷ്ണ എല്ലയുടെ പരീക്ഷണം വിജയിച്ചാല്‍ കാത്തിരിക്കുന്നത് ചരിത്ര നേട്ടം

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന് വാക്സിന് കണ്ടെത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇന്ത്യ. ജൂലൈ ഏഴുമുതല് മനുഷ്യരില് പരീക്ഷണം തുടങ്ങുന്ന വാക്സിന് ആഗസ്റ്റ് 15ന് വിപണിയിൽ എത്തുമെന്നാണ് ഐസിഎംആര് പറഞ്ഞത്. പരീക്ഷണം വിജയകരമായി പൂര്ത്തിയാക്കിയാൽ കോവിഡിന് വാക്സിന് കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും. രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്ക്കുമ്പോള് ഇതിന് പിന്നില് പ്രവര്ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധനേടുകയാണ്. ‘ഡോ. കൃഷ്ണ എല്ല’ ആണ് ‘കോവാക്സിന്’ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ ഉടമ. തമിഴ്നാട്ടിലെ …
 

കോവിഡ് മഹാമാരിയെ പിടിച്ചുകെട്ടാന്‍ വാക്‌സിന്‍ കണ്ടെത്തുന്നതിന്റെ അവസാനഘട്ടത്തിലാണ് ഇന്ത്യ. ജൂലൈ ഏഴുമുതല്‍ മനുഷ്യരില്‍ പരീക്ഷണം തുടങ്ങുന്ന വാക്‌സിന്‍ ആഗസ്റ്റ് 15ന് വിപണിയിൽ എത്തുമെന്നാണ് ഐസിഎംആര്‍ പറഞ്ഞത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയാൽ കോവിഡിന് വാക്‌സിന്‍ കണ്ടെത്തുന്ന ആദ്യ രാജ്യങ്ങളിലൊന്നായി ഇന്ത്യ മാറും.

രാജ്യം ഈ ചരിത്ര നേട്ടത്തിനായി കാതോര്‍ക്കുമ്പോള്‍ ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ച ഹൈദരാബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനിയും അതിന്റെ അമരക്കാരനും ശ്രദ്ധനേടുകയാണ്. ‘ഡോ. കൃഷ്ണ എല്ല’ ആണ് ‘കോവാക്‌സിന്‍’ വികസിപ്പിച്ച ഭാരത് ബയോടെക്കിന്റെ ഉടമ.

തമിഴ്‌നാട്ടിലെ ഒരു ഇടത്തരം കര്‍ഷക കുടുംബത്തില്‍ ജനിച്ച കൃഷ്ണ ഹൈദരാബാദിലെ ഒരു ചെറിയ ലാബിലൂടെ ആരംഭിച്ച കമ്പനിയാണ് ഇന്ന് ഭാരത് ബയോടെക്ക് എന്ന നിലയില്‍ ലോകത്തിന് വിലപ്പെട്ട ശാസ്ത്രനേട്ടങ്ങള്‍ സംഭാവന ചെയ്യുന്നത്. അഗ്രികള്‍ച്ചര്‍ പഠനത്തിന് ശേഷം കൃഷിയിലേക്ക് ഇറങ്ങാനായി പദ്ധതിയിട്ടിരുന്ന കൃഷ്ണ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ മൂലം ബെയര്‍ എന്ന കെമിക്കല്‍സ്, ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയുടെ കൃഷി വിഭാഗത്തില്‍ ജോലിക്ക് ചേര്‍ന്നു. ഈ സമയത്താണ് റോട്ടറിയുടെ ഫ്രീഡം ഫോര്‍ ഹങ്കര്‍ ഫെല്ലോഷിപ്പ് കിട്ടിയത്.

തുടര്‍ന്ന് കൃഷ്ണ അമേരിക്കയില്‍ പഠനത്തിനായി പോയി. അമേരിക്കയിലെ ഹവായ് സര്‍വ്വകലാശാലയില്‍ ബിരുദാനന്തരബിരുദവും വിസ്‌കോൺസിൻ-മാഡിസണ്‍ സര്‍വ്വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റുമെടുത്ത് 1995ല്‍ ഡോ. കൃഷ്ണ അമ്മയുടെ നിര്‍ബന്ധം കാരണം ഇന്ത്യയില്‍ മടങ്ങിയെത്തി. വില കുറഞ്ഞ ഹെപ്പറ്റൈറ്റീസ് വാക്സിൻ വികസിപ്പിക്കാനുള്ള ബിസിനസ് ആശയവുമായിട്ടാണ് എത്തിയത്. അങ്ങനെയാണ് ഹൈദരാബാദില്‍ ഒരു കമ്പനി സ്ഥാപിക്കുന്നത്.

ഒരു ഡോളര്‍ നിരക്കില്‍ വാക്‌സിന്‍ നിര്‍മിക്കുന്നതിന് 12.5 കോടി രൂപയുടെ പദ്ധതി രൂപരേഖ കമ്പനി സമര്‍പ്പിച്ചു. മറ്റ് കമ്പനികള്‍ 35 മുതല്‍ 40 വരെ ഡോളര്‍ ഈടാക്കുന്ന സമയത്തായിരുന്നു ഇത്. പ്രതീക്ഷിച്ച പോലെ ധനസഹായം ലഭിക്കാത്തതിനാല്‍ ഐഡിബിഐ ബാങ്കിനെ സമീപിച്ചു. 2 കോടി രൂപ ബാങ്കില്‍ നിന്ന് ലഭിച്ചു. നാലു വര്‍ഷത്തിനു ശേഷം 1999ല്‍ അന്നത്തെ രാഷ്ട്രപതി ഡോ. എ.പി.ജെ അബ്ദുള്‍ കലാം ഹെപ്പറ്റൈറ്റീസ് വാക്‌സിന്‍ ഉദ്ഘാടനം ചെയ്തു.

പത്ത് രൂപയ്ക്ക് 35 ദശലക്ഷം വാക്‌സിന്‍ ഡോസുകള്‍ കമ്പനി ദേശീയ പ്രതിരോധ കുത്തിവയ്പ്പ് പദ്ധതിക്കായി നൽകി. 65ലധികം രാജ്യങ്ങള്‍ക്ക് 350-400 ദശലക്ഷം ഡോസുകളും വിതരണം ചെയ്തു. ബയോടെക് കമ്പനികള്‍ക്കായി ഒരു പാര്‍ക്ക് എന്ന ആശയം ആന്ധ്രാ മുഖ്യമന്ത്രിയായിരുന്ന ചന്ദ്രബാബു നായിഡുവിന് മുന്നില്‍ വയ്ക്കുന്നതും ഡോ. കൃഷ്ണയാണ്. ഈ ആശയത്തിന് അംഗീകാരം ലഭിക്കുകയും തുടര്‍ന്ന് ജീനോം വാലി രൂപീകൃതമാകുകയും ചെയ്തു. ഇവിടെ സ്ഥാപിച്ച ആദ്യ വ്യവസായങ്ങളിലൊന്ന് ഭാരത് ബയോടെക്കിന്റെ ഹെപ്പറ്റൈറ്റീസ് വാക്‌സിന് പ്ലാന്റാണ്. ഇന്ന് നൊവാര്‍ട്ടീസും ബെയറും ഐടിസിയും അടക്കം 100ലധികം കമ്പനികൾ ജീനോം വാലിയില്‍ പ്രവർത്തിക്കുന്നു.

സിക്ക വൈറസ്, ഹെപ്പറ്റൈറ്റീസ് വാക്‌സിനുകള്‍ക്ക് പുറമേ ഇന്ത്യയുടെ ആദ്യ സെല്‍-കള്‍ച്ചേര്‍ഡ് സ്വൈൻ ഫ്‌ളൂ വാക്‌സിന്‍, പ്രിസർവേറ്റിവ് രഹിത വാക്‌സിന്‍ തുടങ്ങിയവും ഭാരത് ബയോടെക് വികസിപ്പിച്ചിട്ടുണ്ട്. ഈ രംഗത്തെ സേവനങ്ങള്‍ക്ക് പ്രധാനമന്ത്രിയുടെ ഇന്നവേഷന്‍ പുരസ്‌ക്കാരം ഉള്‍പ്പെടെ നൂറിലധികം ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ ഡോ. കൃഷ്ണയെ തേടിയെത്തിയിട്ടുണ്ട്