LogoLoginKerala

6 മാസം പ്രായമായ പെൺകുഞ്ഞിന് ക്രൂരമർദ്ദനം

എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമർദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളൽ ഏല്പിച്ചു. കുട്ടിക്ക് മർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തിയിട്ടുണ്ട്. നിലവിൽ അവർ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്. സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതി പറയുന്നു: “ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ മാതാപിതാക്കൾ ഉപദ്രവിക്കുന്നു എന്ന് സംബന്ധിച്ച് ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയത്. ഒരു മാസം മുൻപും കുഞ്ഞിനെ പിതാവ് …
 

എറണാകുളം തിരുവാങ്കുളത്ത് 6 മാസം പ്രായമായ പെൺകുട്ടിക്ക് മാതാപിതാക്കളുടെ ക്രൂരമർദ്ദനം. കുട്ടിയുടെ ദേഹത്ത് പൊള്ളൽ ഏല്പിച്ചു. കുട്ടിക്ക് മർദ്ദനം ഏറ്റിട്ടുണ്ടെന്നാണ് നാട്ടുകാരുടെ പരാതി. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് സ്ഥലത്ത് ശിശുക്ഷേമ സമിതിയും പൊലീസും എത്തിയിട്ടുണ്ട്. നിലവിൽ അവർ ഇവിടെ പരിശോധന നടത്തുകയാണ്. കുട്ടിയെ ആശുപത്രിയിൽ എത്തിക്കാനാണ് ഇപ്പോൾ ശ്രമം നടക്കുന്നത്.

സംഭവത്തെക്കുറിച്ച് ശിശുക്ഷേമ സമിതി പറയുന്നു:

“ഇന്നലെ വൈകുന്നേരത്തോടെയാണ് കുഞ്ഞിനെ മാതാപിതാക്കൾ ഉപദ്രവിക്കുന്നു എന്ന് സംബന്ധിച്ച് ഞങ്ങൾക്ക് അറിയിപ്പ് കിട്ടിയത്. ഒരു മാസം മുൻപും കുഞ്ഞിനെ പിതാവ് ക്രൂരമായി മർദ്ദിച്ചിരുന്നു എന്നാണ് നാട്ടുകാർ പറയുന്നു. ഇത് മനസ്സിലാക്കിയ ആശാവർക്കർമാരും തൃപ്പൂണിത്തുറ നഗർസഭയുടെ കൗൺസിലർമാരും ഇവിടെയെത്തി പരിശോധിച്ചു. അപ്പോൾ കുട്ടി ഗുരുതരാവസ്ഥയിലായിരുന്നു. മർദ്ദനത്തിൽ കുഞ്ഞിന്റെ കഴുത്ത് ജീർണിച്ച അവസ്ഥയിലായിരുന്നു. അപ്പോൾ തന്നെ അടുത്തുള്ള താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. കുഞ്ഞിനെ അന്ന് ഒരു മാസത്തോളം ചികിത്സിച്ചു. അസുഖമൊക്കെ ഭേദമായിട്ടാണ് പിന്നീട് വീട്ടിലെത്തിച്ചത്. പക്ഷേ, രണ്ട് ദിവസങ്ങൾക്കു മുൻപ് കുഞ്ഞിനെ അവർ എടുത്തെറിഞ്ഞു. നാട്ടുകാർ ശബ്ദം കേട്ട് വന്നെങ്കിലും ഇവർ വാതിൽ തുറക്കാൻ തയ്യാറായില്ല. തുടർന്നാണ് ഞങ്ങൾ വന്ന് പരിശോധിച്ചത്. കുഞ്ഞിനെ എടുത്തെറിഞ്ഞു എന്ന് അമ്മ തന്നെയാണ് പറഞ്ഞത്. അവർ ഭയന്ന് ഇരിക്കുകയാണ്. ഈ കുഞ്ഞിനെ മാത്രമാണ് മർദ്ദിക്കുന്നത്. മൂത്ത ഒരു പെൺകുട്ടിയുണ്ട്. ആ കുട്ടിയോട് സ്നേഹം കാണിക്കാറുണ്ട് എന്നാണ് പറഞ്ഞതെങ്കിലും ആ കുട്ടിക്കും മർദ്ദനം ഏൽക്കാറുണ്ടെന്നാണ് അറിയാൻ സാധിച്ചത്. അച്ഛൻ ഇവിടെ കിടന്ന് ഉറങ്ങുകയാണ്. ഒന്നും പറയാൻ തയ്യാറാവുന്നില്ല. ഞങ്ങൾ ഇപ്പോൾ കുഞ്ഞിനെ ആശുപത്രിയിലേക്ക് മാറ്റുകയാണ്.”

ആശാവർക്കർമാർ:

രണ്ട് ദിവസം മുൻപ് പൊലീസ് അന്വേഷിച്ചപ്പോഴും ഇന്നലെ ഞങ്ങൾ അന്വേഷിച്ചപ്പോഴും കുഞ്ഞിനെ അച്ഛൻ ഒന്നും ചെയ്തിട്ടില്ലെന്നാണ് അമ്മ പറഞ്ഞത്. ആദ്യം കുട്ടിയെ കാണുമ്പോൾ കഴുത്തിലും അരയിലുമൊക്കെ മുറിഞ്ഞ് ജീർണിച്ച അവസ്ഥയിലായിരുന്നു. ആശുപത്രിയിൽ കൊണ്ടുപോകാൻ പറഞ്ഞപ്പോൾ മരുന്ന് ഇരിപ്പുണ്ടെന്ന് ഇവർ അറിയിച്ചു. പിറ്റേന്ന് ഞങ്ങൾ ആശുപത്രിയിൽ കൊണ്ടുപോയി. കുഞ്ഞിനെ എടുത്തെറിഞ്ഞു എന്നറിഞ്ഞ് വന്നപ്പോൾ അവർ സത്യം പറഞ്ഞില്ല. അമ്മ ഞങ്ങളോട് ദേഷ്യപ്പെട്ടു.”