LogoLoginKerala

വാരിയംകുന്നൻ; തിരക്കഥാകൃത്ത് പിന്മാറിയതായി സൂചന

പ്രിത്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമയിൽ നിന്നും തിരക്കഥാകൃത്ത് റമീസ് പിന്മാറിയതായി സൂചന. എസ്ഡിപിഐ പ്രവർത്തകൻ ആണെന്ന് പറയപ്പെടുന്ന മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് സിനിമയില് നിന്ന് പിന്മാറുന്നതായി വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റമീസ് ഈ കാര്യം അറിയിച്ചത്. ഭീകരവാദത്തെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത റമീസിന്റെ പഴയകാല പോസ്റ്റുകൾ ഒരു വിഭാഗം ആളുകൾ കുത്തിപ്പൊക്കിയതിനെ തുടർന്നുണ്ടായ വിവാദമാണ് പിന്മാറാനുള്ള കാരണമായി പറയപ്പെടുന്നത്. ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന, കൃസ്ത്യൻ സമൂഹത്തെയും ജൂതന്മാരെയും …
 

പ്രിത്വിരാജ് നായകനായി ആഷിക്ക് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ സിനിമയിൽ നിന്നും തിരക്കഥാകൃത്ത് റമീസ് പിന്മാറിയതായി സൂചന. എസ്ഡിപിഐ പ്രവർത്തകൻ ആണെന്ന് പറയപ്പെടുന്ന മലപ്പുറം സ്വദേശി റമീസ് മുഹമ്മദാണ് സിനിമയില്‍ നിന്ന് പിന്‍മാറുന്നതായി വ്യക്തമാക്കിയത്. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് റമീസ് ഈ കാര്യം അറിയിച്ചത്.

ഭീകരവാദത്തെ അനുകൂലിച്ചുകൊണ്ട് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്ത റമീസിന്റെ പഴയകാല പോസ്റ്റുകൾ ഒരു വിഭാഗം ആളുകൾ കുത്തിപ്പൊക്കിയതിനെ തുടർന്നുണ്ടായ വിവാദമാണ് പിന്മാറാനുള്ള കാരണമായി പറയപ്പെടുന്നത്. ഭീകരവാദവും സ്ത്രീവിരുദ്ധതയും പ്രോത്സാഹിപ്പിക്കുന്ന, കൃസ്ത്യൻ സമൂഹത്തെയും ജൂതന്മാരെയും കൊലചെയ്ത ഭീകരസംഘടനകളെ അടക്കം റമീസ് തന്റെ സാമൂഹിക മാധ്യമങ്ങളിലൂടെ പിന്തുണച്ചതായി സൂചന ലഭിച്ചു. ഇത്തരത്തിലുള്ള റെമീസിന്റെ പോസ്റ്റുകൾ പലതും കഴിഞ്ഞ ദിവസങ്ങളിൽ പുറത്ത് വന്നിരുന്നു. ഇതിനെതിരെ സിനിമാ മേഖലയിൽ നിന്നുതന്നെ പ്രതിഷേധം ശക്തമായതോടെയാണ് റമീസിന്റെ പിന്മാറ്റം എന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ.

റമീസിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

ആഷിഖ് അബു സംവിധാനം ചെയ്യുന്ന വാരിയംകുന്നൻ എന്ന സിനിമയുടെ തിരക്കഥാകൃത്ത് എന്ന നിലയിൽ, ഇപ്പോൾ വാരിയംകുന്നൻ എന്ന സിനിമക്ക് നേരെ ഉണ്ടായിട്ടുള്ള വിവാദങ്ങളെ കുറിച്ച് എനിക്ക് ചിലത് പറയാനുണ്ട്. അതിൽ പ്രധാനം എനിക്ക് എതിരിൽ നടക്കുന്ന അപവാദ പ്രചരണങ്ങളെക്കുറിച്ചാണ്. എനിക്കെതിരെ ഉണ്ടായിരുന്ന ആരോപണങ്ങളിൽ എനിക്ക് തന്നെ സ്വയം തെറ്റെന്ന് തോന്നുന്ന കാര്യത്തിൽ ഞാൻ മാപ്പ് പറഞ്ഞിട്ടുണ്ട്. ബാക്കിയെല്ലാ ആരോപണങ്ങളും സന്ദർഭത്തിൽ നിന്ന് അടർത്തിയെടുത്ത് ദുർവ്യാഖ്യാനിച്ചതോ തെറ്റായ പ്രചരണങ്ങളോ ആണ്. അവയെല്ലാം തെറ്റാണെന്ന് തെളിയിക്കാൻ എനിക്ക് കഴിയുകയും ചെയ്യും. ഞാൻ അത് തെളിയിക്കുകയും എന്റെ നിരപരാധിത്വം പൊതുസമൂഹത്തിൽ ബോധിപ്പിക്കുകയും ചെയ്യും.

എന്നാൽ, എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങളെല്ലാം സത്യത്തിൽ ബാധിക്കേണ്ടത് എന്നെ മാത്രമാണ്. പക്ഷെ, ദൌർഭാഗ്യവശാൽ അത് ഇപ്പോൾ ഈ സിനിമയുടെ നടത്തിപ്പുകാരെ കൂടി വിഷമത്തിലാക്കിയിരിക്കുകയാണ്. അത് സംഭവിച്ച് കൂടാത്തതാണ്. ആയതിനാൽ, എന്റെ നിരപരാധിത്വം തെളിയിക്കും വരെ ഈ സിനിമയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ നിന്നും ഞാൻ താൽക്കാലികമായി വിട്ടുനിൽക്കാൻ ആഗ്രഹിക്കുകയാണ്. എനിക്കെതിരെ ഉള്ള ഈ ആരോപണങ്ങൾ തെറ്റാണെന്ന് തെളിയിച്ച ശേഷം ആ പ്രവർത്തനങ്ങളിലേക്ക് ഞാൻ തിരിച്ച് വരികയും ചെയ്യുന്നതായിരിക്കും.

ഈ വിവരങ്ങൾ ‘വാരിയംകുന്നൻ’ എന്ന സിനിമയുടെ നിർമ്മാതാക്കളെ ഔദ്യോഗികമായി അറിയിച്ചിട്ടുണ്ട്.

വാരിയംകുന്നൻ; തിരക്കഥാകൃത്ത് പിന്മാറിയതായി സൂചന