രഹ്‌ന ഫാത്തിമ മുൻകൂർ ജാമ്യം തേടി
കൊച്ചി: നഗ്ന ശരീരത്തിൽ പ്രായപൂര്ത്തിയാകാത്ത മക്കളെ കൊണ്ട് ചിത്രം വരച്ച സംഭവത്തിൽ പൊലീസ് എടുത്ത കേസില് മുന്കൂര് ജാമ്യം തേടി രഹ്ന ഫാത്തിമ ഹൈക്കോടതിയിൽ അപേക്ഷ നല്കി. തനിക്കെതിരെയുള്ള കുറ്റങ്ങള് നിലനില്ക്കുന്നതല്ലെന്ന് അപേക്ഷയില് പറയുന്നു.
വ്യക്തി സ്വാതന്ത്രത്തില് ഇടപെടുന്ന കാര്യമാണിതെന്നും രഹ്ന വാദിക്കുന്നു. ഇതിനിടെ രഹ്നയെ അറസ്റ്റ് ചെയ്യാന് പൊലീസ് നീക്കമുണ്ടായി. ഇതിന്റെ ഭാഗമായി പൊലീസ് ഫ്ളാറ്റ് ഇന്നലെ റെയ്ഡ് ചെയ്തിരുന്നു. മൊബൈല് ഫോണ്, ലാപ്ടോപ് എന്നിവ പൊലീസ് കൊണ്ടുപോയി.
രഹ്ന കോഴിക്കോട് പോയതാണെന്ന് ഭര്ത്താവ് പൊലീസിനെ അറിയിച്ചു. എന്നാല്‍ രഹ്‌ന ഒളിവിലാണെന്നാണ് സൂചന. പ്രായപൂര്‍ത്തിയാക്കാത്ത കുട്ടിയോടൊപ്പം സമൂഹമാധ്യമത്തിൽ അര്‍ധ നഗ്‌നത പ്രദര്‍ശിപ്പിച്ചതിന്റെ പേരില്‍ സൈബര്‍ വിഭാഗമാണ് കേസെടുത്തത്.
രഹ്ന സ്ഥലത്തിലെന്നും മടങ്ങിയെത്തിയാല്‍ പൊലീസിന് മുമ്പാകെ ഹാജരാകുമെന്നും ഭര്‍ത്താവ് പറഞ്ഞു. കേസെടുത്തതില്‍ ഭയപ്പെടുന്നില്ലെന്ന് രഹ്ന ഫാത്തിമ നേരത്തെ വ്യക്തമാക്കിയിരുന്നു. യഥാര്‍ത്ഥ ലൈംഗീക വിദ്യാഭ്യാസം വീട്ടില്‍ നിന്ന് തന്നെ തുടങ്ങണം എന്ന് ആശയം പ്രചരിപ്പിക്കാനാണ് ശമിച്ചതെന്നും രഹ്‌ന മാധ്യമങ്ങളോട് വെളിപ്പെടുത്തി. പോസ്‌കോ നിയമപ്രകാരവും ഐ ടിആക്ട് പ്രകാരവുമാണ് രഹനയ്ക്കെതിരെ കേസെടുത്തത്. ബാലവകാശ കമ്മീഷനും വിഷയത്തില്‍ കേസ്സെടുത്തിട്ടുണ്ട്.