സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണം കൊലപാതകമോ; കാമുകി റിയക്ക് പങ്ക് ?
ബോളിവുഡ് താരം സുശാന്ത് രജ്പുത് ഒരിക്കലും ആത്മഹത്യ ചെയ്യില്ലെന്നും മരണം കൊലപാതകമാണെന്ന് സംശയമുണ്ടെന്നും സുശാന്തിന്റെ ആരാധകർ. നിരവധി തെളിവുകൾ നിരത്തിയാണ് ആരാധകരുടെ ഈ വാദം. ആത്മഹത്യ ചെയ്ത ഒരാളുടെ കഴുത്തിൽ കയർ മുറുകിയ പാട് ‘U’ ആകൃതിയിൽ ആകുമെന്നും എന്നാൽ സുശാന്തിന്റെ മൃതദേഹത്തിൽ കണ്ടത് ‘O’ ആകൃതിയാണെന്നും, അതിനാൽ സുശാന്തിനെ കൊല ചെയ്തതിന് ശേഷം കെട്ടിത്തൂക്കിയതാണെന്നുമാണ് ആരാധകരുടെ വാദം. സുശാന്തിന്റെ ദേഹത്ത് പരിക്ക് പറ്റിയ പാടുകൾ ഉണ്ടെന്നും ചില ഓൺലൈൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. മാത്രമല്ല മരണപ്പെടുന്നതിന്റെ തലേ ദിവസം ചില അപരിചിതർ സുശാന്തിന്റെ വീട്ടിൽ വന്നിരുന്നതായി സിസിടിവി ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. തലേന്ന് വൈകുവോളം പാർട്ടി ഉണ്ടായിരുന്നു എന്നും ബഹളങ്ങൾ കേട്ടതായും വീട്ടുവേലക്കാരി പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഈ മൊഴികളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിൽ അന്വേഷണം നടത്തുമെന്നും മഹാരാഷ്ട്ര പോലീസ് അറിയിച്ചിട്ടുണ്ട്.
സുശാന്തിന്റെ മരണവുമായി ബന്ധപ്പെട്ട് അദ്ദേഹത്തിന്റെ കാമുകിയും നടിയുമായ റിയ ചക്രവര്‍ത്തിയെ അന്വേഷണസംഘം ചോദ്യം ചെയ്തത് ഒന്‍പതു മണിക്കൂറാണ്. ഇതിനു പിന്നാലെയാണ് റിയയ്ക്ക് നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടുമായി അടുത്ത ബന്ധം ഉണ്ടായിരുന്നതായുള്ള വാര്‍ത്തകള്‍ പ്രചരിക്കുന്നത്. സുശാന്തും റിയയും തമ്മിലുള്ള ബന്ധം തകരുന്നതില്‍ മഹേഷ് ഭട്ട് ഇടപെട്ടതായും റിപ്പോർട്ടുകൾ പുറത്തുവരുന്നു.
റിയ ചക്രവര്‍ത്തിയും നിര്‍മാതാവും സംവിധായകനുമായ മഹേഷ് ഭട്ടും തമ്മിലുള്ള ബന്ധത്തെക്കുറിച്ച് ഒട്ടേറെ കഥകളാണ് ബോളിവവുഡില്‍ പ്രചരിക്കുന്നത്. സുശാന്തിനെ മനോരോഗി ആയി ചിത്രീകരിച്ചതിലും മരണത്തിലേക്ക് തള്ളി വിട്ടതിലും മഹേഷ് ഭട്ടിന് നേരിട്ട് പങ്കുണ്ടന്നാണ് ഇപ്പോള്‍ ഉയരുന്ന ആരോപണം. വീടിന്റെ ഡൂപ്ലിക്കേറ്റ് താക്കോൽ റിയയുടെ കൈവശം ഉണ്ടായിരുന്നത്രേ, പക്ഷെ താക്കോൽ തന്റെ കയ്യിൽനിന്നും കളഞ്ഞുപോയെന്നാണ് റിയ പോലീസിൽ നൽകിയ മൊഴി എന്നത് ദുരൂഹത വർധിപ്പിക്കുന്നു.
സുശാന്തിന്റെ മനോനില തകരാറിലാണെന്നും താരവുമായുളള പ്രണയബന്ധത്തില്‍ നിന്നു പിന്മാറുന്നതാണ് നല്ലതെന്നും റിയയ്ക്ക് ഉപദേശം നല്‍കിയത് മഹേഷ് ഭട്ടാണെന്നാണ് റിപ്പോര്‍ട്ടുകള്‍. റിയ ചക്രവര്‍ത്തിയെ സുശാന്തില്‍ നിന്ന് അകറ്റുന്നതിനും ബോധപൂര്‍വം ഇടപെട്ടത് മഹേഷ് ഭട്ടാണെന്നും ചിലര്‍ ആരോപിക്കുന്നു. അതിനാല്‍ സുശാന്തിന്റെ മരണത്തിനു പിന്നില്‍ മഹേഷ് ഭട്ടിന്റെ ഗൂഢാലോചനയുണ്ടോയെന്ന് അന്വേഷിക്കണമെന്നും ഇവര്‍ വാദിക്കുന്നു.
എന്തായാലും സിനിമയെ വെല്ലുന്ന വഴിത്തിരിവുകളാണ് സുശാന്തിന്റെ മരണത്തില്‍ സംഭവിച്ചു കൊണ്ടിരിക്കുന്നത്. അതേസമയം ഓൺലൈൻ മാധ്യമങ്ങളിലും സമൂഹമാധ്യമങ്ങളിലും ഉയരുന്ന ഇത്തരം ആരോപണങ്ങളോട് മഹേഷ് ഭട്ടിന്റെ കുടുംബം പ്രതികരിച്ചിട്ടില്ല.