LogoLoginKerala

അഭിമന്യു കൊലക്കേസ്; ഒളിവിലായിരുന്ന മുഖ്യപ്രതി കീഴടങ്ങി

എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി മേക്കാട്ട് സഹൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. മരട് നെട്ടൂർ സ്വദേശിയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തി രണ്ടു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഒളിവിലായിരുന്ന സഹൽ ഇന്നു രാവിലെ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു. എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലെ രണ്ടിനാണ് കുത്തേറ്റ് മരിച്ചത്. കേസിലെ മുഖ്യപ്രതിയാണ് സഹൽ. അഭിമന്യുവിനെ കുത്തിയത് …
 

എറണാകുളം മഹാരാജാസ് കോളജ് വിദ്യാർഥി അഭിമന്യുവിനെ കുത്തി കൊലപ്പെടുത്തിയ കേസിലെ പത്താം പ്രതി മേക്കാട്ട് സഹൽ എറണാകുളം ജില്ലാ സെഷൻസ് കോടതിയിൽ കീഴടങ്ങി. മരട് നെട്ടൂർ സ്വദേശിയാണ്. അഭിമന്യുവിനെ കൊലപ്പെടുത്തി രണ്ടു വർഷം പൂർത്തിയാകാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയാണ് ഒളിവിലായിരുന്ന സഹൽ ഇന്നു രാവിലെ കോടതിയിൽ കീഴടങ്ങിയത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.

എറണാകുളം മഹാരാജാസ് കോളേജ് വിദ്യാർഥിയും എസ്എഫ്ഐ നേതാവുമായിരുന്ന അഭിമന്യു 2018 ജൂലെ രണ്ടിനാണ് കുത്തേറ്റ് മരിച്ചത്. കേസിലെ മുഖ്യപ്രതിയാണ് സഹൽ. അഭിമന്യുവിനെ കുത്തിയത് ക്യാമ്പസ്‌ ഫ്രണ്ട് നേതാവായ സഹൽ ആണെന്നാണ് പോലീസ് കുറ്റപത്രം.

കേസില്‍ ഒമ്പതു പ്രതികള്‍ക്കെതിരെ വിചാരണ ആരംഭിച്ചതിന് പിന്നാലെയാണ് സഹൽ കീഴടങ്ങിയത്. 2018 ജൂലെ രണ്ടിനാണ് അഭിമന്യു കുത്തേറ്റ് മരിച്ചത്. പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ സഹൽ രണ്ട് വർഷമായി ഒളിവിലായിരുന്നു. അഭിമന്യുവിന്റെ സുഹൃത്ത് അർജുനെ കുത്തിയ പോപ്പുലർ ഫ്രണ്ട് പ്രവർത്തകനായ ചേർത്തല പാണാവള്ളി തൃച്ചാറ്റുകുളം നമ്പിപുത്തലത്ത് മുഹമ്മദ് ഹഷീം (31) കഴിഞ്ഞ നവംബറിൽ കീഴടങ്ങിയിരുന്നു.