LogoLoginKerala

സംവിധായകൻ സച്ചിയുടെ നിലയിൽ മാറ്റമില്ലാതെ തുടരുന്നു

അനസ്ത്യേഷയെ തുടര്ന്ന് ഹൃദയാഘാതം വന്ന് ഗുരുതരാവസ്ഥയില് ആശുപത്രിയില് പ്രവേശിപ്പിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയില് വ്യത്യാസമില്ല. പ്രവേശിപ്പിച്ച സമയത്ത് ഉണ്ടായിരുന്നതിൽ നിന്നും നില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റര് നിരീക്ഷണത്തില് തുടരുകയാണെന്നും ആശുപത്രി അധികൃതര് വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര് ജൂബിലി മെഡിക്കല് മിഷന് ആശുപത്രിയിലാണ് സച്ചിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. മറ്റൊരു ആശുപത്രിയില് കഴിഞ്ഞ ദിവസം സച്ചിയെ ഹിപ്പ് റീപ്ലേസ്മെന്റ് സര്ജറിക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ പുലര്ച്ചെയോടെയാണ് ജൂബിലി മെഡിക്കല് മിഷന് ആശുപത്രിയില് എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര് ഇപ്പോള് പ്രതികരിക്കുന്നില്ലെന്നും …
 

അനസ്‌ത്യേഷയെ തുടര്‍ന്ന് ഹൃദയാഘാതം വന്ന് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട സംവിധായകനും തിരക്കഥാകൃത്തുമായ സച്ചിയുടെ ആരോഗ്യനിലയില്‍ വ്യത്യാസമില്ല. പ്രവേശിപ്പിച്ച സമയത്ത് ഉണ്ടായിരുന്നതിൽ നിന്നും നില മെച്ചപ്പെട്ടിട്ടില്ലെന്നും വെന്റിലേറ്റര്‍ നിരീക്ഷണത്തില്‍ തുടരുകയാണെന്നും ആശുപത്രി അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. തൃശൂര്‍ ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയിലാണ് സച്ചിയെ പ്രവേശിപ്പിച്ചിരിക്കുന്നത്.

മറ്റൊരു ആശുപത്രിയില്‍ കഴിഞ്ഞ ദിവസം സച്ചിയെ ഹിപ്പ് റീപ്ലേസ്‌മെന്റ് സര്‍ജറിക്ക് വിധേയനാക്കിയിരുന്നു. അതിനുശേഷമാണ് അദ്ദേഹത്തിനു ഹൃദയാഘാതം സംഭവിച്ചത്. ഇന്നലെ പുലര്‍ച്ചെയോടെയാണ് ജൂബിലി മെഡിക്കല്‍ മിഷന്‍ ആശുപത്രിയില്‍ എത്തിച്ചത്. അദ്ദേഹത്തിന്റെ തലച്ചോര്‍ ഇപ്പോള്‍ പ്രതികരിക്കുന്നില്ലെന്നും ബ്രെയിന്‍ ഡാമേജ് സംഭവിച്ചിട്ടുണ്ടെന്നും ജൂബിലി ആശുപത്രി ഇന്നലെ പുറത്തിറക്കിയ മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന 48-72 മണിക്കൂര്‍ നിരീക്ഷണത്തിലാണ് സച്ചി ഇപ്പോള്‍.

സച്ചി രചനയും സംവിധാനവും നിര്‍വ്വഹിച്ച അയ്യപ്പനും കോശിയും എന്ന ചിത്രം വലിയ ജനപ്രീതിയും ബോക്‌സ് ഓഫീസ് വിജയവും സ്വന്തമാക്കിയിരുന്നു. 2015ൽ റിലീസ് ആയ അനാര്‍ക്കലിക്കു ശേഷം സച്ചി സംവിധാനം ചെയ്ത സിനിമയായിരുന്നു ഇത്.