LogoLoginKerala

പോലീസുകാരൻ കുടിച്ചത് സർജിക്കൽ സ്പിരിറ്റ്; നല്‍കിയത് പ്രതിയുടെ പെണ്‍സുഹൃത്ത്

കൊല്ലം കടയ്ക്കലില് മരിച്ച പോലീസുകാരനും സുഹൃത്തുക്കളും കുടിച്ചത് സര്ജിക്കല് സ്പിരിറ്റ്. മരിച്ച പോലീസുകാരനായ അഖിലിനോടൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് സര്ജിക്കല് സ്പിരിറ്റ് എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില് തെളിഞ്ഞു. വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ അഖില് കൂട്ടുകാരുടെ വാട്സാപ്പ് ഗ്രൂപ്പില് മദ്യം ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു. മദ്യം എത്തിക്കാമെന്ന് വിഷ്ണു ഉറപ്പുനല്കി. തുടര്ന്ന് വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് സുഹൃത്തുക്കള്ക്ക് നല്കി. വര്ക്കലയിലെ സ്വകാര്യ ആശുപത്രിയില് ജോലിചെയ്യുന്ന സുഹൃത്തായ യുവതിയില്നിന്നാണ് വിഷ്ണുവിന് സ്പിരിറ്റ് ലഭിച്ചത്. രണ്ട് ദിവസം മുമ്പ് സ്പിരിറ്റ് കുടിച്ചുനോക്കി …
 

കൊല്ലം കടയ്ക്കലില്‍ മരിച്ച പോലീസുകാരനും സുഹൃത്തുക്കളും കുടിച്ചത് സര്‍ജിക്കല്‍ സ്പിരിറ്റ്. മരിച്ച പോലീസുകാരനായ അഖിലിനോടൊപ്പം മദ്യപിച്ച സുഹൃത്ത് വിഷ്ണുവാണ് സര്‍ജിക്കല്‍ സ്പിരിറ്റ് എത്തിച്ചതെന്നും പോലീസ് അന്വേഷണത്തില്‍ തെളിഞ്ഞു.

വെള്ളിയാഴ്ച രാവിലെ നാട്ടിലെത്തിയ അഖില്‍ കൂട്ടുകാരുടെ വാട്‌സാപ്പ് ഗ്രൂപ്പില്‍ മദ്യം ലഭിക്കുമോ എന്ന് ചോദിച്ചിരുന്നു. മദ്യം എത്തിക്കാമെന്ന് വിഷ്ണു ഉറപ്പുനല്‍കി. തുടര്‍ന്ന് വിഷ്ണുവിന്റെ കൈവശമുണ്ടായിരുന്ന സ്പിരിറ്റ് സുഹൃത്തുക്കള്‍ക്ക് നല്‍കി. വര്‍ക്കലയിലെ സ്വകാര്യ ആശുപത്രിയില്‍ ജോലിചെയ്യുന്ന സുഹൃത്തായ യുവതിയില്‍നിന്നാണ് വിഷ്ണുവിന് സ്പിരിറ്റ് ലഭിച്ചത്. രണ്ട് ദിവസം മുമ്പ് സ്പിരിറ്റ് കുടിച്ചുനോക്കി ചെറിയ അസ്വസ്ഥത അനുഭവപ്പെട്ടതിനാല്‍ വിഷ്ണു അധികം കുടിച്ചിരുന്നില്ല. അഖിലും മറ്റൊരു സുഹൃത്ത് ഗിരീഷും അമിതമായി സ്പിരിറ്റ് കഴിച്ചു. ഇതിനുപിന്നാലെയാണ് ഇരുവരും അവശനിലയിലായത്.

ദുരൂഹസാഹചര്യത്തില്‍ കുഴഞ്ഞുവീണ അഖില്‍ ആശുപത്രിയിലേക്കുള്ള യാത്രാമധ്യേയാണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന സുഹൃത്തും അയല്‍വാസിയുമായ ഗിരീഷിനെ ഛര്‍ദ്ദി അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇയാളുടെ നില ഗുരുതരമായി തുടരുകയാണ്.