LogoLoginKerala

ഞങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസങ്ങളുണ്ട്; എങ്കിലും അഫ്രീദി വേഗം സുഖപ്പെടട്ടെ: ഗംഭീർ

ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവർക്കുമിടയിലെ അകലം വർധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗംഭീറിന്റെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ആരാധകർ. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി …
 

ക്രിക്കറ്റ് കളത്തിലും പുറത്തും നോക്കിലും വാക്കിലും ഏറ്റുമുട്ടുന്ന രണ്ടുപേരാണ് ഇന്ത്യയുടെ മുൻ ഓപ്പണർ ഗൗതം ഗംഭീറും പാക്കിസ്ഥാന്റെ മുൻ നായകൻ ഷാഹിദ് അഫ്രീദിയും. ക്രിക്കറ്റ് വിട്ടശേഷം ഗംഭീർ ബിജെപിയിൽ ചേർന്ന് ലോക്സഭാംഗമാകുകയും അഫ്രീദി സ്ഥിരമായി ഇന്ത്യാവിരുദ്ധ പ്രസ്താവനകളുമായി കളം നിറയുകയും ചെയ്തതോടെ ഇരുവർക്കുമിടയിലെ അകലം വർധിക്കുകയും ചെയ്തു. അതുകൊണ്ടുതന്നെ, ഷാഹിദ് അഫ്രീദിക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായുള്ള വെളിപ്പെടുത്തലിനു പിന്നാലെ ഗംഭീറിന്റെ പ്രതികരണം കാത്തിരിക്കുകയായിരുന്നു ആരാധകർ. ആരാധകരുടെ കാത്തിരിപ്പ് വെറുതെയായില്ല. ഷാഹിദ് അഫ്രീദിക്ക് കോവിഡ് സ്ഥിരീകരിച്ച വിഷയത്തിൽ പ്രതികരണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഗംഭീർ. രാഷ്ട്രീയപരമായ അഭിപ്രായ വ്യത്യാസങ്ങൾക്ക് ഇതുമായി ബന്ധമില്ലെന്ന് ചൂണ്ടിക്കാട്ടിയ ഗംഭീർ, അഫ്രീദി രോഗത്തിൽനിന്ന് എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്നും ആശംസിച്ചു.

‘ആര്‍ക്കും വൈറസ് ബാധയേല്‍ക്കരുത്, അഫ്രീദിയുമായി രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസങ്ങളുണ്ട്, എങ്കിലും അദ്ദേഹം എത്രയും വേഗം രോഗമുക്തനായി കാണാനാണ് എനിക്കിഷ്ടം. ഇന്ത്യയിലും കോവിഡ് ബാധിച്ചവർ ബാധിച്ചവർ എത്രയും വേഗം സുഖപ്പെടട്ടെ’ – ഗംഭീർ വ്യക്തമാക്കി.

ഒരു ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഗംഭീര്‍ തന്റെ അഭിപ്രായം രേഖപ്പെടുത്തിയത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പാകിസ്താന്‍ ആദ്യം സ്വയം നോക്കട്ടേയെന്നും അതോടൊപ്പം അതിര്‍ത്തി കടന്നുള്ള ഭീകരത അവര്‍ അവസാനിപ്പിക്കേണ്ടതാണെന്നും ഗംഭീര്‍ പറഞ്ഞു.

‘എനിക്ക് ഈ രാജ്യത്തെ ആളുകളെക്കുറിച്ചും ആശങ്കയുണ്ട്. പാക്കിസ്ഥാൻ ഇന്ത്യയെ സഹായിക്കാമെന്ന് പറഞ്ഞ് രംഗത്തെത്തിയിരുന്നു. ആദ്യം അവർ അവരുടെ സ്വന്തം ആളുകളെ സഹായിക്കട്ടെയെന്നാണ് എനിക്ക് പറയാനുള്ളത്. അവർ സഹായം വാഗ്ദാനം ചെയ്തതൊക്കെ നല്ല കാര്യം. അതിൽ എനിക്ക് നന്ദിയുമുണ്ട്. പക്ഷേ, ആദ്യം അതിർത്തി കടന്നുള്ള ഭീകരവാദം അവസാനിപ്പിക്കണം’ ഗംഭീർ പറഞ്ഞു.