വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം: മാലാ പാർവതിയോട് സാന്ദ്ര തോമസ്; അനുകൂലിച്ച് സംഗീതസംവിധായകൻ കൈലാസ് മേനോൻ, പ്രതികൂലിച്ച് സംവിധായകൻ ജിയോ ബേബി
നടി മാലാ പാര്വതിയുടെ മകൻ തനിക്ക് അശ്ലീല സന്ദേശങ്ങളും ചിത്രങ്ങളുമയച്ചുവെന്ന ഗുരുതര ആരോപണവുമായി ട്രാന്സ് വുമണും മേക്കപ്പ് ആര്ട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത് എത്തിയിരുന്നു. മാലാ പാര്വതിയുടെ മകനായ അനന്ത കൃഷ്ണൻ തനിക്കയച്ച സെക്സ് ചാറ്റും അശ്ലീല പ്രദര്ശനവും അടങ്ങിയ സ്ക്രീന്ഷോട്ടും സഹിതമാണ് സീമ ഫേസ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചത്. സംഭവത്തിൽ മാപ്പു പറഞ്ഞുകൊണ്ട് മാലാ പാര്വതി രംഗത്തെത്തുകയുണ്ടായി. ഈ വിഷയത്തിൽ പ്രതികരണവുമായി എത്തിയിരിക്കുയാണ് നിര്മ്മാതാവും നടിയുമായ സാന്ദ്ര തോമസ്. സോഷ്യല് മീഡിയയിലൂടെയായിരുന്നു സാന്ദ്രയുടെ പ്രതികരണം. പിന്നാലെ മറുപടിയുമായി സിനിമാ മേഖലയില്‍ നിന്നുമുള്ളവരും രംഗത്ത് എത്തിയിട്ടുണ്ട്.
‘വ്യക്തിത്വം ഇല്ലെങ്കിൽ നാവിൽ സരസ്വതി ഉണ്ടായിട്ടെന്തു കാര്യം’ എന്നാണ് #maalaparvathy #supportseemavineeth എന്നീ ഹാഷ്ടാഗുകളോടെ സാന്ദ്ര ഫെയ്സ്ബുക്കിൽ കുറിച്ചത്. ഒരു ഓൺലൈൻ മാധ്യമത്തിൽ വന്ന മാലാ പാർവതിയുടെ ഓഡിയോ സന്ദേശമാണ് ഈ കുറിപ്പ് എഴുതാൻ കാരണമായതെന്ന് താരം പറയുന്നു.
‘മകൻ ചെയ്തതു തെറ്റാണെന്നു സോഷ്യൽ മീഡിയയിൽ സമ്മതിക്കുകയും അല്ലാതെ ഉള്ള പ്രൈവറ്റ് കോൺവെർസേഷൻസിൽ അവൻ ചെയ്തതിൽ എന്താ തെറ്റ് അതവന്റെ വ്യക്തി സ്വാതന്ത്ര്യം അല്ലേ എന്ന് പറഞ്ഞതിനോടാണ് എന്റെ അഭിപ്രായവ്യത്യാസം.’ സാന്ദ്ര പറയുന്നു.
സാന്ദ്രയുടെ പോസ്റ്റിനു താഴെ അതിനെ അനുകൂലിച്ചും എതിർത്തും നിരവധി ആളുകളാണ് അഭിപ്രായം രേഖപ്പെടുത്തുന്നത്. സാന്ദ്രയ്ക്ക് അനുകൂലമായ നിലപാട് സംഗീത സംവിധായകൻ കൈലാസ് മേനോൻ സ്വീകരിച്ചപ്പോൾ സംവിധായകൻ ജിയോ ബേബി അതിനെ എതിർത്തു. സാന്ദ്രയെക്കൂടാതെ നിരവധി ആളുകളാണ് മാലാ പാർവതി വിഷയത്തിൽ അഭിപ്രായങ്ങളുമായി രംഗത്തെത്തിയത്. മാലാ പാര്‍വതിയുടെ മകനും സംവിധായകനുമായ അനന്തകൃഷ്ണനെതിരെ ഗുരുതരമായ ലൈംഗിക ആരോപണം ഉന്നയിച്ച് സീമ വിനീത് സമൂഹമാധ്യമത്തില്‍ പോസ്റ്റ് ഇട്ടതോടെയാണ് വിഷയം ചര്‍ച്ചയായത്. തനിക്ക് നേരിട്ട ദുരനുഭവത്തെക്കുറിച്ച് അന്തകൃഷ്ണന്റെ പേരു വെളിപ്പെടുത്താതെയായിരുന്നു ആദ്യം സീമ ആരോപണം ഉന്നയിച്ചതെങ്കിലും പിന്നീട് മാല മാല പാര്‍തിയുടെ മകനില്‍ നിന്നാണ് മോശം അനുഭവം നേരിട്ടതെന്ന് അവർ തുറന്നു പറഞ്ഞു.
എന്തായാലും പോസ്റ്റ് ചെയ്‌തു കുറച്ചുനേരത്തിനകം സാന്ദ്ര തോമസിന്റെ വോളിൽ നിന്ന് പോസ്റ്റ് അപ്രത്യക്ഷമായ നിലയിലാണ്.