LogoLoginKerala

ശബരിമല ദർശനം; അന്തിമ തീരുമാനം ഇന്ന്

ശബരിമലയില് മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില് ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രോഗികള് ഏറുന്ന സാഹചര്യത്തില് ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്ഡിന് കത്ത് നല്കിയിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസില് രാവിലെ 11 ന് നടക്കുന്ന യോഗത്തില് തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്ഡ് പ്രസിഡന്റും പങ്കെടുക്കും. അതേസമയം, തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്ഡിന്റെ നിലപാട്. ക്ഷേത്രങ്ങള് തുറക്കുന്ന കാര്യത്തില് രാഷ്ട്രീയ പാര്ട്ടികള് തന്നെ കടുത്ത എതിര്പ്പുമായി …
 

ശബരിമലയില്‍ മാസപൂജക്ക് ഭക്തരെ പ്രവേശിപ്പിക്കണോ എന്ന കാര്യത്തില്‍ ഇന്ന് തീരുമാനമുണ്ടാകും. കോവിഡ് രോഗികള്‍ ഏറുന്ന സാഹചര്യത്തില്‍ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഉത്സവം മാറ്റിവയ്ക്കണമെന്നും ആവശ്യപ്പെട്ട് തന്ത്രി ദേവസ്വം ബോര്‍ഡിന് കത്ത് നല്‍കിയിരുന്നു. ദേവസ്വം മന്ത്രിയുടെ ഓഫീസില്‍ രാവിലെ 11 ന് നടക്കുന്ന യോഗത്തില്‍ തന്ത്രി മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റും പങ്കെടുക്കും.

അതേസമയം, തന്ത്രിയോട് ആലോചിച്ച ശേഷമാണ് ഭക്തരെ പ്രവേശിപ്പിക്കാമെന്ന് തീരുമാനമെടുത്തതെന്നാണ് ദേവസ്വം ബോര്‍ഡിന്റെ നിലപാട്. ക്ഷേത്രങ്ങള്‍ തുറക്കുന്ന കാര്യത്തില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ തന്നെ കടുത്ത എതിര്‍പ്പുമായി രംഗത്തു വന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ അയഞ്ഞേക്കുമെന്നാണ് സൂചന.

ഇന്ന് നടക്കുന്ന യോഗത്തിന്റെ പശ്ചാത്തലത്തില്‍ വെര്‍ച്ചല്‍ ക്യൂ ബുക്കിംഗും തുടങ്ങിയിട്ടില്ല. ഇന്നലെ വൈകിട്ട് തുടങ്ങാനായിരുന്നു തീരുമാനം. അതേസമയം ശബരിമലയില്‍ ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തില്‍ തന്ത്രികുടുംബത്തില്‍ അഭിപ്രായ ഐക്യമില്ലായിരുന്നുവെന്നാണ് സൂചന. ക്ഷേത്രം തുറക്കാം എന്ന ദേവസ്വം ബോര്‍ഡിന്റെ നിലപാടിനെ മുതിര്‍ന്ന തന്ത്രി കണ്ഠരര് രാജീവര് പിന്തുണച്ചപ്പോള്‍ തന്ത്രി കണ്ഠരര് മഹേഷ് മോഹനര് ആ ഘട്ടത്തില്‍ പ്രത്യേകിച്ച് നിലപാടൊന്നും സ്വീകരിച്ചിരുന്നില്ല.

എന്നാല്‍ പിന്നീടാണ് അന്യസംസ്ഥാനങ്ങളിലെ ഹോട്ട് സ്‌പോട്ടുകളില്‍ നിന്നടക്കം ഭക്തര്‍ വരുന്ന സാഹചര്യത്തില്‍ ക്ഷേത്രം തുറന്നു കൊടുക്കരുതെന്ന നിലപാട് മഹേഷ് മോഹനര് സ്വീകരിച്ചതെന്നാണ് സൂചന.