LogoLoginKerala

ബെവ്‌ ക്യൂ അല്ല; ഇത് ബാർ ക്യൂ ആപ്പ് !

ബവ് ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്ലറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്റിജസ് കോർപറേഷൻ. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്ലറ്റിനു കിട്ടിയത് 49,000 മാത്രം. ബവ്കോ ഔട്ട്ലറ്റുകളിലെ മദ്യവില്പന കുത്തനെ കുറഞ്ഞതിനാല് കോര്പറേഷന് വന് നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി. ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യവിൽപ്പനയിൽ ഓരോ ദിവസവും കോർപറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ഇന്നലെ …
 

ബവ് ക്യൂ ആപ് ഇതേ രീതിയിൽ തുടർന്നാൽ ഔട്‌ലറ്റുകൾ പൂട്ടേണ്ടി വരുമെന്നു ബവ്റിജസ് കോർപറേഷൻ. കഴിഞ്ഞ ദിവസത്തെ രണ്ടര ലക്ഷം ടോക്കണുകളിൽ ഔട്‌ലറ്റിനു കിട്ടിയത് 49,000 മാത്രം. ബവ്കോ ഔട്ട്‌ലറ്റുകളിലെ മദ്യവില്‍പന കുത്തനെ കുറഞ്ഞതിനാല്‍ കോര്‍പറേഷന്‍ വന്‍ നഷ്ടത്തിലാണ്. ആപ്പിന്റെ പേര് ‘ബാർ ക്യൂ’ എന്നാക്കി മാറ്റണമെന്ന് ആവശ്യപ്പെട്ട് ബവ്കോയിലെ സംഘടനകളും രംഗത്തെത്തി.

ബെവ്‌ ക്യൂ അല്ല; ഇത് ബാർ ക്യൂ ആപ്പ് !

ആപ്പിനൊപ്പം പുനരാംരംഭിച്ച മദ്യവിൽപ്പനയിൽ ഓരോ ദിവസവും കോർപറേഷനു പറയാനുള്ളത് നഷ്ടകണക്ക് മാത്രം. മാർച്ച് 28ന് 22.5 കോടിയുടെ മദ്യം വിറ്റ കോർപറേഷൻ ഇന്നലെ വിറ്റത് 17 കോടിയുടെ മദ്യം മാത്രം. ഇന്ന് അവധി ദിവസമായതിനാൽ ഇന്നലെ കൂടുതൽ മദ്യ വിൽപന നടക്കേണ്ടതായിരുന്നു. ഇതോടെയാണ് ആപ്പിനെതിരെ കോർപറേഷൻ രംഗത്തെത്തിയത്. ആപ്പിൽ വിൽക്കുന്ന ടോക്കൺ കൂടുതലും എത്തുന്നത് ബാറിലേക്കാണ്. ബെവ്കോ ഷോപ്പുകളിൽ ഒന്നോ രണ്ടോ കൂപ്പണുകൾ മാത്രം എത്തുമ്പോൾ സമീപത്തുള്ള ബാറുകളിൽ മദ്യം വാങ്ങാൻ നീണ്ട നിര കാണപ്പെട്ടു. ഇതോടെ ഇതോടെ ഔട്ട്ലറ്റ് മാനേജർമാർ തന്നെ പരാതിയുമായി കോർപറേഷനിലെ ഉന്നത ഉദ്യോഗസ്ഥരെ സമീപിച്ചു. ബവ്കോ എംഡി ആപ് അധികൃതരോടും സ്റ്റാർട്ട് അപ് മിഷനോടും വിശദീകരണം ചോദിച്ചു.

ഉപഭോക്താവ് റജിസ്റ്റർ ചെയ്യുന്ന പിൻ കോഡ് സെർച്ച് ചെയ്യുമ്പോൾ ആദ്യം കിട്ടുന്ന മദ്യക്കടയിലേക്ക് ടോക്കൺ സിസ്റ്റം തന്നെ തന്നെ ജനറേറ്റു ചെയ്യുന്നുവെന്നാണ് ആപ്പ് അധികൃതർ നൽകിയ മറുപടി. ആപ്പ് നിർമാണ കമ്പനിയായ ഫെയർ കോഡിനോടു കോർപറേഷൻ ആവശ്യപ്പെട്ടത്, ആദ്യം ഔട്ട്ലറ്റിൽ ടോക്കൺ നൽകുക, അതിനു ശേഷം ബാർ എന്നതാണ്. ഇപ്പോൾ സംഭവിക്കുന്നനേരെ തിരിച്ചാണെന്നാണു മാത്രം. ആപ്പിന്റെ പേര് ബവ്ക്യൂവിനു പകരം ബാർ ക്യൂ എന്നാക്കണമെന്നും സംഘടനകൾ എംഡിയ്ക്ക് നൽകിയ പരാതിയിൽ പറയുന്നു.