LogoLoginKerala

കനത്ത നഷ്ടം; കേരളത്തിൽ സ്വകാര്യ ബസുകൾ ഓട്ടം നിർത്തുന്നു

കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി നിരത്തിലിറങ്ങിയ സംസ്ഥാനത്തെ സ്വകാര്യ ബസുകള് സര്വീസ് അവസാനിപ്പിക്കുന്നു. തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ ഒട്ടുമിക്ക റൂട്ടുകളിലും ബസുകള് സര്വീസ് അവസാനിപ്പിച്ചേക്കുമെന്നും എന്നാൽ ഇത് ബസ് സമരമല്ലെന്നും ബസുടമകള് മാധ്യമങ്ങളോട് പ്രതികരിച്ചു. നഷ്ടം സഹിച്ച് സര്വീസ് നടത്താൻ സാധിക്കാത്തതുകൊണ്ടാണ് സര്വീസ് അവസാനിപ്പിക്കുന്നതെന്നാണ് ബസുടമകളുടെ പ്രതികരണം. കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സര്ക്കാര് പ്രഖ്യാപിച്ച നിയന്ത്രണങ്ങള്ക്കു പുറമെ കൂട്ടിയ ബസ് ചാര്ജ് കുറച്ചതാണ് സ്വകാര്യ ബസ് സര്വീസിന് തിരിച്ചടിയായതെന്നാണ് ഉടമകളുടെ പ്രതികരണം. ഒരു സംഘടനയും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. …
 

കൊച്ചി: ലോക്ക്ഡൗൺ ഇളവുകളുടെ ഭാഗമായി നിരത്തിലിറങ്ങിയ സംസ്ഥാനത്തെ സ്വകാര്യ ബസുകള്‍ സര്‍വീസ് അവസാനിപ്പിക്കുന്നു. തിങ്കളാഴ്ചയോടെ സംസ്ഥാനത്തെ ഒട്ടുമിക്ക റൂട്ടുകളിലും ബസുകള്‍ സര്‍വീസ് അവസാനിപ്പിച്ചേക്കുമെന്നും എന്നാൽ ഇത് ബസ് സമരമല്ലെന്നും ബസുടമകള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. നഷ്ടം സഹിച്ച് സര്‍വീസ് നടത്താൻ സാധിക്കാത്തതുകൊണ്ടാണ് സര്‍വീസ് അവസാനിപ്പിക്കുന്നതെന്നാണ് ബസുടമകളുടെ പ്രതികരണം.

കൊവിഡ് പശ്ചാത്തലത്തിൽ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച നിയന്ത്രണങ്ങള്‍ക്കു പുറമെ കൂട്ടിയ ബസ് ചാര്‍ജ് കുറച്ചതാണ് സ്വകാര്യ ബസ് സര്‍വീസിന് തിരിച്ചടിയായതെന്നാണ് ഉടമകളുടെ പ്രതികരണം. ഒരു സംഘടനയും സമരത്തിന് ആഹ്വാനം ചെയ്തിട്ടില്ല. സര്‍വീസ് നടത്താൻ മുതലാകാത്തതുകൊണ്ടാണ് അവസാനിപ്പിക്കുന്നത്. ചുരുങ്ങിയത് 12 രൂപയായി വര്‍ധിപ്പിച്ച മിനിമം ചാര്‍ജ് സര്‍ക്കാരിന് അതേപടി നിലനിര്‍ത്തുകയെങ്കിലും ചെയ്യാമായിരുന്നു. ബസുടമകൾ പറയുന്നു.

നിലവിൽ കൊച്ചി നഗരത്തിൽ നാൽപതോളം ബസുകൾ മാത്രമാണ് സര്‍വീസ് നടത്തുന്നതെന്നാണ് പറയുന്നത്. നഷ്ടം സഹിച്ച് ബസ് സര്‍വീസുകള്‍ നടത്തേണ്ടതില്ലെന്ന് വെള്ളിയാഴ്ച കോഴിക്കോട് ചേര്‍ന്ന ജില്ലാതല യോഗത്തിൽ ബസുടമകള്‍ തീരുമാനിച്ചിരുന്നു. 21 മുതലായിരുന്നു ബസ് സര്‍വീസുകള്‍ പുനരാരംഭിച്ചത്. എന്നാൽ നിയന്ത്രണങ്ങള്‍ ഉള്ളതിനാൽ ഭൂരിഭാഗം ബസുകളും സര്‍വീസ് തുടങ്ങിയിരുന്നില്ല. ആദ്യഘട്ടത്തിൽ ഒരു സീറ്റിൽ ഒരു യാത്രക്കാരനുമായി 12 രൂപ മിനിമം ടിക്കറ്റുമായായിരുന്നു സര്‍വീസ് നടത്താൻ അനുമതി. എന്നാൽ എല്ലാ സീറ്റുകളിലും ആളുകളെ കയറ്റാൻ അനുമതി നൽകിയതോടെ കൂട്ടിയ ബസ് ചാര്‍ജും പിൻവലിച്ചു. ഇതോടെ പ്രതിദിനം വലിയ നഷ്ടം വരുന്നുണ്ടെന്നാണ് ബസുടമകള്‍ വാദിക്കുന്നത്.

യാത്രക്കാരുടെ എണ്ണം കുറവായതിനാൽ ജീവനക്കാര്‍ക്ക് ശമ്പളം നൽകാൻ പോലും സാധിക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ബസുടമകള്‍ സര്‍വീസ് നിര്‍ത്തിയത്. സ്വന്തം കൈയ്യിൽ നിന്ന് പണം മുടക്കി സര്‍വീസ് നടത്തുന്നതിലും ഭേദം സര്‍വീസ് അവസാനിപ്പിക്കുന്നതാണെന്നാണ് ബസുടമകളെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ടുകള്‍.