LogoLoginKerala

ഓൺലൈൻ ക്ലാസുകൾ ട്രയൽ, ഒരാഴ്ചക്കകം അപാകതകൾ പരിഹരിക്കുമെന്ന് സർക്കാർ

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ അധ്യയനത്തിന്റെ ട്രയൽ കാലാവധി ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നേരത്തെ ജൂൺ ആദ്യയാഴ്ച ട്രയലും അടുത്തയാഴ്ച ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയിലാകും ക്ലാസുകൾ എന്നായിരുന്നു റിപ്പോർട്ട്. ഈ ട്രയൽ കാലാവധിയാണ് രണ്ടാഴ്ചയായി വർധിപ്പിച്ചത്. കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച ക്ലാസിന് സമൂഹത്തിലും വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പലർക്കും ഈ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന വിവാദവും …
 

തിരുവനന്തപുരം: സംസ്ഥാനത്തെ ഓൺലൈൻ അധ്യയനത്തിന്റെ ട്രയൽ കാലാവധി ഒരാഴ്ച കൂടി നീട്ടാൻ സർക്കാർ തീരുമാനം. മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെന്നാണ് റിപ്പോർട്ട്. രണ്ടാഴ്ച കൊണ്ട് എല്ലാ അപാകതകളും പരിഹരിക്കുമെന്നാണ് സർക്കാർ പറയുന്നത്. നേരത്തെ ജൂൺ ആദ്യയാഴ്ച ട്രയലും അടുത്തയാഴ്ച ക്ലാസുകളുടെ പുനസംപ്രേക്ഷണവും എന്ന രീതിയിലാകും ക്ലാസുകൾ എന്നായിരുന്നു റിപ്പോർട്ട്. ഈ ട്രയൽ കാലാവധിയാണ് രണ്ടാഴ്ചയായി വർധിപ്പിച്ചത്.

കൈറ്റ് വിക്ടേഴ്സ് ചാനലിലൂടെ ആരംഭിച്ച ക്ലാസിന് സമൂഹത്തിലും വലിയ സ്വീകാര്യത ലഭിച്ചെങ്കിലും പലർക്കും ഈ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയുന്നില്ലെന്ന വിവാദവും ഉയർന്നു. ടിവിയും സ്മാർട്ട്ഫോണും ഇല്ലാത്ത വിദ്യാർഥികൾക്കും ക്ലാസിന് സൗകര്യമൊരുക്കുമെന്ന് സർക്കാർ പറഞ്ഞിരുന്നെങ്കിലും ഇത് പൂർണ്ണ വിജയം കണ്ടില്ല. മലപ്പുറം വളാഞ്ചേരിയിൽ വിദ്യാർഥിനി ആത്മഹത്യ ചെയ്തത് ക്ലാസ് നഷ്ടമാകുമോയെന്ന ഭയത്തിലാണെന്ന് കുടുംബം ആരോപിച്ചതിന് പിന്നാലെ ഇക്കാര്യം വലിയതോതിൽ ചർച്ചയാവുകയും ചെയ്തു. വിദ്യാർഥികളുടെ പ്രശ്നങ്ങൾ പരിഹരിക്കാൻ സർക്കാരിന് കഴിഞ്ഞില്ലെന്നും മുന്നൊരുക്കങ്ങളിൽ സർക്കാറിനുണ്ടായ വീഴ്ചയുടെ രക്തസാക്ഷിയാണ് ദേവികയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ആരോപിക്കുകയും ചെയ്തിരുന്നു.

സ്മാർട്ട്ഫോണും ടിവിയുമില്ലാത്ത 2,61,784 കുട്ടികൾ സംസ്ഥാനത്താകെ ഉണ്ടെന്നാണ് സമഗ്രശിക്ഷാ കേരളയുടെ കണ്ടെത്തൽ. ഈ റിപ്പോർട്ട് രണ്ടാഴ്ച മുമ്പാണ് സർക്കാരിന് നൽകിയത്. ഇവർക്കായി സമീപത്തെ വായനശാലകളിലും അംഗനവാടികളിലും ടിവിയും ലാപ് ടോപ്പും വഴി ക്ലാസ് ഉറപ്പാക്കുമെന്ന് ആരോഗ്യവകുപ്പ് ഉറപ്പ് നൽകിയെങ്കിലും ക്ലാസ് തുടങ്ങുന്നതിന് മുമ്പ് ഇത് ഉണ്ടായില്ലെന്നാണ് റിപ്പോർട്ടുകൾ.