LogoLoginKerala

കോവിഡ് 19 | പേരൂർക്കട ആശുപത്രിയില്‍ 2 വാർഡുകൾ അടച്ചു.

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 19 ഡോക്ടർമാർ നിരീക്ഷണത്തിൽ. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും പേരൂർക്കട ആശുപത്രിയിലെ 9 ഡോക്ടർമാരുമാണ് നിരീക്ഷണത്തിൽപോയത്. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. വൈദികന് എവിടെഎവിടെനിന്നാണ് രോഗം പകർന്നതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നര മാസമായി മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ചികിൽസയിലായിരുന്നു. അതിനാൽ ആശുപത്രിയിൽനിന്നു രോഗം പകർന്നെന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്. വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഏപ്രിൽ 20നാണ് നാലാഞ്ചിറ …
 

തിരുവനന്തപുരം: ബൈക്ക് അപകടത്തിൽ പരുക്കേറ്റ് ചികിൽസയിലിരിക്കെ മരിച്ച വൈദികന് കോവിഡ് സ്ഥിരീകരിച്ചതിനെത്തുടർന്ന് 19 ഡോക്ടർമാർ നിരീക്ഷണത്തിൽ. വൈദികനുമായി അടുത്തിടപഴകിയ മെഡിക്കൽ കോളജിലെ 10 ഡോക്ടർമാരും പേരൂർക്കട ആശുപത്രിയിലെ 9 ഡോക്ടർമാരുമാണ് നിരീക്ഷണത്തിൽപോയത്. 13 ജീവനക്കാരും നിരീക്ഷണത്തിലുണ്ട്. പേരൂർക്കട ആശുപത്രിയിലെ രണ്ട് വാർഡുകൾ അടച്ചു. വൈദികന് എവിടെഎവിടെനിന്നാണ് രോഗം പകർന്നതെന്നു കണ്ടെത്താൻ കഴിഞ്ഞിട്ടില്ല. ഒന്നര മാസമായി മെഡിക്കൽ കോളജിലും പേരൂർക്കട ആശുപത്രിയിലും ചികിൽസയിലായിരുന്നു. അതിനാൽ ആശുപത്രിയിൽനിന്നു രോഗം പകർന്നെന്ന സംശയമാണ് ബന്ധുക്കൾക്കുള്ളത്.

വാഹനാപകടത്തിൽ പരുക്കേറ്റതിനെത്തുടർന്ന് ഏപ്രിൽ 20നാണ് നാലാഞ്ചിറ സ്വദേശിയായ റവ. ഫാ. കെ.ജി. വര്‍ഗീസിനെ (77) തിരുവനന്തപുരം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചത്. പിന്നീട് കഴിഞ്ഞ മാസം 20നാണ് പേരൂർക്കട ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസംമുട്ടലിനെത്തുടർന്നാണ് വീണ്ടും മെഡിക്കൽ കോളജിലേക്ക് മാറ്റിയത്.