LogoLoginKerala

‘നിസർഗ’ ചുഴലിക്കാറ്റ്, കേരളത്തിൽ കനത്ത മഴ, മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

മഹാരാഷ്ട്ര ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇതിന്റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിസർഗ തീരംതൊടുമെന്ന് പ്രതീക്ഷിക്കുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നൊരുക്കങ്ങൾ നടക്കുകയാണ്. രാജ്യത്തെ തീവ്ര കൊവിഡ് ബാധിത മേഖലയായ മുംബൈയിൽ ചുഴലിക്കാറ്റും നാശം വിതച്ചാൽ അത് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്. നിസർഗ …
 

മഹാരാഷ്ട്ര ഗുജറാത്ത് തീരത്തെ ലക്ഷ്യമാക്കി നീങ്ങുന്ന ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും കനത്ത മഴയാണ് സംസ്ഥാനത്ത് പ്രതീക്ഷിക്കുന്നത്. അറബിക്കടലിൽ രൂപംകൊണ്ട നിസർഗ ചുഴലിക്കാറ്റ് ഇന്ന് അതിതീവ്രമാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. ഇതിന്‍റെ ഭാഗമായി മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. നിസർഗ തീരംതൊടുമെന്ന് പ്രതീക്ഷിക്കുന്ന മഹാരാഷ്ട്രയിലും ഗുജറാത്തിലും മുന്നൊരുക്കങ്ങൾ നടക്കുകയാണ്. രാജ്യത്തെ തീവ്ര കൊവിഡ് ബാധിത മേഖലയായ മുംബൈയിൽ ചുഴലിക്കാറ്റും നാശം വിതച്ചാൽ അത് കനത്ത തിരിച്ചടിയാകുമെന്നാണ് കരുതുന്നത്.

നിസർഗ തീരം തൊടുക ഇന്ന് ഉച്ചയോടെ

100 കിമീ മുതല്‍ 120 കിമീ വേഗതയാകും മഹാരാഷ്ട്ര- ഗുജറാത്ത് തീരത്തെത്തുന്ന നിസർഗ ചുഴലിക്കാറ്റിനുണ്ടാവുക. കാറ്റ് തീരംതൊടുന്നതിനൊപ്പം കനത്തമഴ, കടല്‍കയറ്റം എന്നിവയും അനുഭവപ്പെട്ടേക്കും. ഇതോടെ മുംബൈ നഗരത്തിലെ താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തില്‍ മുങ്ങാനാണ് സാധ്യത. മഹാരാഷ്ട്രയിലെ റായ്ഗഢ് ജില്ലയിലെ അലിബാഗിനു സമീപത്തായാണ് കാറ്റ് തീരം തൊടുമെന്ന് കരുതുന്നത്. റായ്ഗഢ്, പാൽഘാർ, താനെ, മുംബൈ ജില്ലകളിലാകും നിസർഗ നാശം വിതയ്ക്കുക.

നിസർഗ ചുഴലിക്കാറ്റ് കേരളത്തെ നേരിട്ട് ബാധിക്കില്ലെങ്കിലും സംസ്ഥാനത്തും കനത്ത മഴയും കാറ്റും അനുഭവപ്പെടും. കാലവർഷം ശക്തിപ്രാപിക്കുന്നതിനാൽ കനത്തമഴയാണ് സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളിൽ അനുഭവപ്പെടുക. ഉരുൾപൊട്ടൽ/ മണ്ണിടിച്ചിൽ ഉണ്ടാകാൻ സാധ്യതയുള്ള പ്രദേശങ്ങളിലും ഭൂമിയിൽ വിള്ളലുകൾ കാണപ്പെടുകയും ചെയ്ത പ്രദേശങ്ങളിലും താമസിക്കുന്നവർ ജില്ലാ ഭരണകൂടത്തിന്റെ അറിയിപ്പ് കിട്ടുന്ന മുറക്ക് മാറി താമസിക്കുവാൻ തയ്യാറാകേണ്ടതാണെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. മൂന്ന് ജില്ലകളിൽ ഓറഞ്ച് അലേർട്ടും നാല് ജില്ലകളിൽ യെല്ലോ അലേർട്ടുമാണ് നിലവിൽ പ്രഖ്യാപിച്ചിരിക്കുന്നത്.

മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

കോഴിക്കോട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. ഓറഞ്ച് അലേർട്ട് പ്രഖ്യാപിക്കപ്പെട്ട ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായതോ (115 mm വരെ മഴ) അതിശക്തമായതോ (115 mm മുതൽ 204.5 mm വരെ മഴ) ആയ മഴയ്‌ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. സർക്കാർ സംവിധാനങ്ങളും പൊതുജനങ്ങളും ജാഗ്രത പാലിക്കുവാനുള്ള മുന്നറിയിപ്പാണ് ഓറഞ്ച് അലേർട്ട് കൊണ്ട് ഉദ്ദേശിക്കുന്നത്. ഈ ജില്ലകളിൽ ബന്ധപ്പെട്ട സർക്കാർ വകുപ്പുകളോടും ഉദ്യോഗസ്ഥരോടും തയ്യാറെടുപ്പുകൾ നടത്താനും താലൂക്ക് തലത്തിൽ കണ്ട്രോൾ റൂമുകൾ ആരംഭിക്കുവാനുമുള്ള നിർദേശവും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നൽകിയിട്ടുണ്ട്.

നാല് ജില്ലകളിൽ യെല്ലോ അലർട്ട്

എറണാകുളം, ഇടുക്കി, തൃശ്ശൂർ, മലപ്പുറം ജില്ലകളിലാണ് ഇന്ന് യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ കാലാവസ്ഥ പ്രവചനങ്ങൾ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം പുതുക്കുന്ന മുറയ്ക്ക് അലേർട്ടുകളിലും മാറ്റം വരാനുള്ള സാധ്യതയുണ്ട്. 2018, 2019 ലെ പ്രളയത്തിൽ വെള്ളം കയറിയ പ്രദേശങ്ങളിൽ താമസിക്കുന്നവരും ‘ഓറഞ്ച് ബുക്ക് 2020’ ൽ വൾനറബിൾ ഗ്രൂപ്പിൽ പെടുത്തിയവരും അടച്ചുറപ്പില്ലാത്ത വീടുകളിൽ താമസിക്കുന്നവരും പ്രധാനപ്പെട്ട രേഖകളും വിലപ്പെട്ട വസ്തുക്കളും ഉൾപ്പെടുന്ന ഒരു എമെർജൻസി കിറ്റ് തയ്യാറാക്കി വെക്കുകയും മാറി താമസിക്കേണ്ട സാഹചര്യം വരികയാണെങ്കിൽ അധികൃതർ നിർദേശിക്കുന്ന സുരക്ഷിത സ്ഥാനത്തേക്ക് മാറി താമസിക്കുവാൻ തയ്യാറാവുകയും വേണമെന്നും ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.