ഡൊണാൾഡ് ട്രംപ് ഭൂഗർഭ ബങ്കറിൽ ! പ്രതിഷേധം വൈറ്റ് ഹൗസിലേക്കും!
കറുത്തവര്ഗക്കാൻ ജോർജ് ഫ്ലോയിഡിനെ പോലീസുകാരന് കാല്മുട്ട് അമര്ത്തി കൊലപ്പെടുത്തിയതിന്റെ ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ മിനിയാപൊളിസില് തുടങ്ങിയ കലാപം അമേരിക്കയിലെങ്ങും കത്തിപ്പടരുകയാണ്. വെള്ളിയാഴ്ച രാത്രി വൈറ്റ് ഹൗസിന് പുറത്ത് പ്രതിഷേധക്കാര് എത്തിയതിനെ തുടര്ന്ന് പ്രസിഡന്റ് ഡോണള്ഡ് ട്രംപിനെ കുറച്ച് സമയത്തേക്ക് ഭൂഗര്ഭ ബങ്കറിലേക്ക് മാറ്റിയതായി റിപ്പോര്ട്ടുണ്ട്.
ഒരു മണിക്കൂറോളം ട്രംപിനെ വൈറ്റ് ഹൗസിന് അടിയിലുള്ള ബങ്കറിലേക്ക് മാറ്റിയതായി ന്യൂയോര്ക്ക് ടൈംസാണ് റിപ്പോര്ട്ട് ചെയ്തത്. ഒരു മണിക്കൂറിന് ശേഷം ട്രംപിനെ മുകളിലേക്ക് തന്നെ കൊണ്ടുവന്നതായും റിപ്പോര്‍ട്ടിൽ പറയുന്നു. ട്രംപിന്‍റെ പത്നി മെലാനിയ ട്രംപിനെയും മകന്‍ ബാരണ്‍ ട്രംപിനെയും ബങ്കറിലേക്ക് മാറ്റിയിരുന്നോ എന്ന് വ്യക്തമല്ല. നൂറുകണക്കിനാളുകളാണ് വൈറ്റ് ഹൗസിന് പുറത്ത് തടിച്ചുകൂടിയത്. വൈറ്റ് ഹൗസ് ലക്ഷ്യമാക്കി നീങ്ങിയ പ്രക്ഷോഭകരെ നാഷണല്‍ ഗാര്‍ഡ് കണ്ണീര്‍ വാതകം പ്രയോഗിച്ച് തുരത്തുകയായിരുന്നു.
കൊവിഡ്-19 പടര്‍ന്നുപിടിക്കുന്നതിനെടിയാണ് രാജ്യത്ത് പ്രക്ഷോഭം ആളിക്കത്തുന്നത്. പ്രക്ഷോഭത്തിന്‍റെ പശ്ചാത്തലത്തില്‍ കൊവിഡ് പരിശോധനകള്‍ താത്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. മെയ് 25നാണ് മിനിയാപൊളിസില്‍ പോലീസ് കസ്റ്റഡിയിലെടുത്ത ജോര്‍ജ് ഫ്ലോയ്‍ഡ് എന്ന കറുത്തവര്‍ഗക്കാരന്‍ പോലീസിന്‍റെ കാല്‍മുട്ടിനിടയില്‍ ശ്വാസം മുട്ടി മരിച്ചത്. വെള്ളക്കാരനായ പോലീസുകാരന്‍ ഫ്ലോയ്‍ഡിന്‍റെ കഴുത്തില്‍ കാല്‍മുട്ട് അമര്‍ത്തുന്ന ദൃശ്യങ്ങള്‍ സോഷ്യൽ മീഡിയകളിൽ വൈറൽ ആണ്.