വന്ദന കൊലക്കേസ്; പ്രതി സന്ദീപ് കുറ്റസമ്മതം സമ്മതിച്ചു

പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി 5 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്

 

ഡോക്ടര്‍ വന്ദന ദാസിനെ കുത്തികൊലപ്പെടുത്തിയ കേസില്‍ പ്രതി സന്ദീപ് കുറ്റം സമ്മതിച്ചു. പ്രതിയെ പുലര്‍ച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെത്തിച്ച് തെളിവെടുപ്പ് നടത്തിയതിനു തൊട്ടുപിന്നാലെയാണ്  ഇയാള്‍ കുറ്റസമ്മതം നടത്തിയത്.

പ്രതി അക്രമാസക്തനാകാനുള്ള കാരണമാണ് നിലവില്‍ ക്രൈം ബ്രാഞ്ച്  അന്വേഷിക്കുന്നത്.കഴിഞ്ഞ 10-ാം തീയതി പുലര്‍ച്ചെയാണ് ഡോക്ടര്‍ വന്ദന ദാസ് സന്ദീപിന്റെ കുത്തേറ്റ് കൊല്ലപ്പെട്ടത്. വന്ദന ദാസിനേറ്റത് 17 കുത്തുകളാണ്. അതില്‍ ആഴമുള്ളനാല് കുത്തുകളാണ് മരണകാരണമെനംനാണ് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ട്.

ലഹരിയിക്ക് അടിമപ്പെട്ടാണ് പ്രതി കൊലനടത്തിയെന്നാണ് പ്രാഥമികമായ വിലയിരുത്തല്‍. സംഭവ സമയം പ്രതി മാരകമായ മയക്കു സിന്തറ്റിക് മയക്കു മരുന്ന് ഉപയോഗിച്ചിരുന്നതായും പൊലീസ് സംശയിക്കുന്നു. സന്ദീപ് ഇപ്പോള്‍ ക്രൈബ്രാഞ്ചിന്റെ കസ്റ്റഡിയിലാണ്. പ്രോസിക്യൂഷന്‍ വാദം അംഗീകരിച്ച് കോടതി 5 ദിവസത്തേക്കാണ് പ്രതിയെ കസ്റ്റഡിയില്‍ വിട്ടത്.

Content Highlights - Vandana Murder Case, Accused accepted the confession