മാസപ്പിറവി കണ്ടു, ഇനി വ്രതശുദ്ധിയുടെ മാസം

 

കോഴിക്കോട്- മാസപ്പിറവി ദൃശ്യമായതോടെ കേരളത്തില്‍ വ്യാഴാഴ്ച റംസാന്‍ വ്രതാരംഭം. ഇസ്ലാം മതവിശ്വാസികള്‍ക്ക് വ്രതശുദ്ധിയുടെ ദിനരാത്രങ്ങളാണിനി. നോമ്പെടുത്തും പ്രാര്‍ഥനകളില്‍ മുഴുകിയുമായിരിക്കും ഇസ്ലാം മതവിശ്വാസികള്‍ ഒരു മാസം കഴിച്ചുകൂട്ടുക.
വിശുദ്ധ റംസാന്റെ പിറവി കണ്ടതായി ഖാസിമാരാണ് സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ കാപ്പാട് കടപ്പുറത്താണ് മാസപ്പിറവി കണ്ടത്. നാളെ (വ്യാഴം) റംസാന്‍ ഒന്നായിരിക്കുമെന്ന് ഖാസിമാരായ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമാ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍, പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ. കെ. ആലിക്കുട്ടി മുസ്ലിയാര്‍, കോഴിക്കോട് ഖാസിമാരായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി, സയ്യിദ് നാസര്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പാണക്കാട് എന്നിവര്‍ അറിയിച്ചു.