റൂമില്‍ കയറാന്‍ അനുവദിച്ചില്ല, കട്ടിലിനടിയില്‍ അനുമോളുടെ അഴുകിയ ശരീരമായിരുന്നു!  കൊലപാതകത്തില്‍ നടുങ്ങി നാട്

 

ഇടുക്കി: കാഞ്ചിയാറില്‍ പ്രീപ്രൈമറി അധ്യാപിക അനുമോളുടെ കൊലപാതകത്തില്‍ നടുങ്ങിയിരിക്കുകയാണ് നാട്. മൃതദേഹം കട്ടിലിനടിയില്‍ പുതപ്പില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതോടെ പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരഘങ്ങളാണ്. പേഴുംകണ്ടം വട്ടമുകളേല്‍ വിജേഷിന്റെ ഭാര്യ അനുമോളുടെ മൃതദേഹമാണ് കട്ടിലിനടിയില്‍ നിന്നും കണ്ടെത്തിയത്. ശനിയാഴ്ച മുതല്‍ അനുമോളെ കാണാതാവുകയായിരുന്നു. തുടര്‍ന്ന് അന്വശൃഷിച്ചെങ്കിലും കണ്ടെത്താനായില്ല. പതിവുപോലെ വെള്ളിയാഴ്ച സ്‌കൂളില്‍ എത്തിയിരുന്നു.

സ്‌കൂള്‍ വാര്‍ഷികാഘോഷത്തിന്റെ ഒരുക്കം പൂര്‍ത്തിയാക്കി പരിപാടിക്ക് തയ്യാറെടുക്കുന്നതിനിടെയാണ് അനുമോളെ കാണാതാകുന്നത്. ആഘോഷത്തിന്റെ മുന്നൊരുക്കമെല്ലാം പൂര്‍ത്തിയാക്കി വെള്ളിയാഴ്ച വീട്ടിലെത്തിയ അനുമോളെ പിന്നീട് കാണാതാകുകയായിരുന്നു. വാര്‍ഷികാഘോഷത്തിനും അനുമോള്‍ എത്തിയില്ല. ഭര്‍ത്താവ് വിജേഷ് തന്നെയാണ് ഇക്കാര്യം അനുമോളുടെ വീട്ടുകാരെയും ബന്ധുക്കളെയും അറിയിച്ചത്. ഒടുവില്‍ അനുമോളെ കാണാനില്ലെന്ന് ബന്ധുക്കള്‍ പൊലീസിന് പരാതിയും നല്‍കി.  

കാഞ്ചിയാര്‍ പള്ളിക്കവലയിലുള്ള ജ്യോതി പ്രീപ്രൈമറി സ്‌കൂളിലെ അധ്യാപികയായിരുന്നു അനുമോള്‍. വീട്ടില്‍നിന്ന് ഇറങ്ങിപ്പോകാന്‍ തക്കം കാരണം അനുമോള്‍ക്ക് ഉള്ളതായി ആര്‍ക്കും അറിയില്ല. അതുകൊണ്ടുതന്നെ വിജേഷിന്റെ ആരോപണത്തില്‍ തുടക്കം മുതല്‍ സംശയമുണ്ടായിരുന്നു. അനുമോളുടെ ഫോണ്‍ സ്വിച്ച് ഓഫ് ആയിരുന്നു.

മകള്‍ വീട്ടില്‍നിന്ന് ഇറങ്ങിപ്പോയെന്ന് മാതാപിതാക്കളായ പാമ്പാക്കട ജോണ്‍, ഫിലോമിന എന്നിവരെവിജേഷ് ഫോണില്‍ വിളിച്ചറിയിച്ചു. വിവരമറിഞ്ഞ് ഇവര്‍ വീട്ടിലെത്തിയെങ്കിലും കിടപ്പുമുറിയിലേക്ക് കയറാതിരിക്കാന്‍ വിജേഷ് അനുവദിച്ചില്ല. തന്ത്രപൂര്‍വം ഇവര്‍ കിടപ്പുമുറിയില്‍ കയറുന്നത് തടഞ്ഞു. പിന്നീട് മകളുമായി വിജേഷ് വെങ്ങാലൂര്‍ക്കടയിലുള്ള സ്വന്തം വീട്ടിലേക്ക് പോയി.

തുടര്‍ന്ന് പൊലീസില്‍ പരാതി നല്‍കി കാത്തിരുന്ന കുടുംബം നാലു ദിവസത്തെ തിരച്ചിലിനൊടുവിവ് ചൊവ്വാഴ്ച സ്റ്റേഷനിലെത്തി കേസന്വേഷണത്തിന്റെ പുരോഗതി തിരക്കിയശേഷം അനുമോളുടെ മാതാപിതാക്കളും സഹോദരന്‍ അലക്‌സും വൈകിട്ട് ആറോടെ പേഴുംകണ്ടത്തെ വീട്ടില്‍ എത്തി.

തിങ്കളാഴ്ച അനുമോളുടെ ഫോണിലേക്കു വീട്ടുകാര്‍ വിളിച്ചപ്പോള്‍ ബെല്ലടിക്കുകയും ഉടന്‍ കട്ടാകുകയും ചെയ്തു. ഇതേതുടര്‍ന്ന് സംശയം തോന്നിയതോടെയാണ് വീട്ടുകാര്‍ വൈകിട്ട് ആറോടെ വിജേഷും അനുമോളും താമസിച്ച പേഴുംകണ്ടത്തെ വീട്ടില്‍ എത്തിയത്. തള്ളിത്തുറന്ന് അകത്തുകയറിയപ്പോള്‍ ദുര്‍ഗന്ധമായിരുന്നു. കിടപ്പുമുറിയിലെ കട്ടിലിനടിയില്‍ കമ്പിളിപുതപ്പ് മാറ്റിയപ്പോഴാണ് അനുമോളെ പുതപ്പിനുള്ളില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. ഇതുകണ്ട് ഇവര്‍ അലറിവിളിച്ച് പുറത്തേക്ക് ഓടുകയായിരുന്നു.ശബ്ദം കേട്ട് നാട്ടുകാര്‍ സ്ഥലത്തെത്തുകയും പൊലീസിനെ വിവരമറിയിച്ചു.  കട്ടപ്പന ഡിവൈഎസ്പി വി.എ.നിഷാദ്‌മോന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തി. ഡോഗ് സ്‌ക്വാഡും വിരലടയാള വിദഗ്ധരുടെയും പരിശോധനയ്ക്കുശേഷമേ ബുധനാഴ്ച മൃതദേഹം വീട്ടില്‍ നിന്ന് മാറ്റുകയുള്ളൂ.

മൃതദേഹത്തിന് ദിവസങ്ങളുടെ പഴക്കമുണ്ട്. കൊലപാതകമാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ കൊലനടത്തിയത് ആരാണെന്നോ എന്തിനെന്നോ വ്യക്തമല്ല. അനുമോളുടെ ഭര്‍ത്താവ് വിജേഷിനെയും കാണാനില്ല. ഇയാള്‍ക്കായി പൊലീസ് അന്വേഷണം തുടങ്ങി.വിജേഷും അനുമോളും തമ്മില്‍ കുടുംബ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നുവെന്നാണ് വിവരം. ഇതാണോ കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.