കൊച്ചി കൊലപാതകത്തിന് പിന്നിൽ ലഹരി തർക്കം ; കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും ലഹരിക്ക് അടിമകളെന്ന് പൊലീസ്

പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന കൊച്ചി : കൊച്ചി ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും ലഹരിക്ക് അടിമകളെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കൊല നടന്നത് രണ്ടു ദിവസം മുന്പാണെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു. ഒളിവിൽ പോയ അർഷാദ് ഉച്ചയോടെ …
 

പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന

കൊച്ചി : കൊച്ചി ഫ്ളാറ്റിലെ കൊലപാതകവുമായി ബന്ധപ്പെട്ട് നടത്തിയ അന്വേഷണത്തിൽ കൊല്ലപ്പെട്ട സജീവും പ്രതി അർഷാദും ലഹരിക്ക് അടിമകളെന്ന് പൊലീസ് കണ്ടെത്തി. പിടിയിലായ അർഷാദിൽ നിന്നും പൊലീസ് എംഡിഎംഎയും കഞ്ചാവും പിടിച്ചെടുത്തു. ഫ്ലാറ്റിൽ സ്ഥിരം ലഹരി ഇടപാടുകൾ നടന്നതായും സൂചന ലഭിച്ചിട്ടുണ്ട്. കൊല നടന്നത് രണ്ടു ദിവസം മുന്പാണെന്നും കൊച്ചി കമ്മിഷണർ പറഞ്ഞു.

ഒളിവിൽ പോയ അർഷാദ് ഉച്ചയോടെ പിടിയിലായിരുന്നു. കാസർഗോഡ് അതിർത്തിയിൽ വച്ചാണ് പിടികൂടിയത്. കർണാടകയിലേക്ക് കടക്കാനായിരുന്നു അർഷാദിന്റെ ശ്രമം. എസ് .പി ഓഫിസിലുള്ള അർഷാദിന്റെ രാത്രിയോടെ കൊച്ചിയിലെത്തിക്കും.

അതേസമയം , കൊല്ലപ്പെട്ട സജീവന്റെ പോസ്റ്റുമോർട്ടം നടപടികൾ പൂർത്തിയായി. ശരീരത്തിൽ ഇരുപതിലേറെ മുറിവുകളുണ്ടെന്നാണ് പ്രാഥമിക പോസ്റ്റുമോർട്ടം റിപ്പോർട്ട്. തലയ്ക്കും കഴുത്തിലും നെഞ്ചിലും ആഴത്തിലുള്ള മുറിവുകളുണ്ട്.