ശ്യംജിത്ത് വീട്ടിലേക്ക് എത്തുമ്പോള്‍ കണ്ടത് സുഹൃത്തുമായി ഫോണ്‍ ചെയ്യുന്ന വിഷ്ണുപ്രിയയെ; തുടരെ വെട്ടിക്കൊല്ലപ്പെടുത്തി; ശേഷം കുളിച്ച് അച്ഛന്റെ ഹോട്ടലിലേക്ക്; വിഷ്ണുപ്രിയയെ കൊന്നത് പ്രണയപ്പക തന്നെ

 

കഴിഞ്ഞ ബുധനാഴ്ച പ്രതി വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുവായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തന്നെ ഒഴിവാക്കി വിഷ്ണുപ്രിയ മറ്റൊരാളുമായി അടുപ്പത്തിലായി. ഇതാണ് ശ്യാംജിത്തിനെ കൊലയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

പാനൂര്‍; പാനൂരില്‍ യുവതിയെ കഴുത്തറുത്ത് കൊന്ന സംഭവത്തിന് പിന്നാലെ പുറത്തുവരുന്നത് യുവാവിന്റെ ഒടുങ്ങാത്ത പ്രണയപ്പക. അഞ്ച് വര്‍ഷമായി വിഷ്ണുപ്രിയയുമായി പ്രണയത്തില്‍ ആയിരുന്നുവെന്നും മൂന്നുമാസമായി തന്നെ തീര്‍ത്തും അവഗണിക്കുകയായിരുന്നെന്നും പ്രതി പൊലീസിനോട് കുറ്റസമ്മതം നടത്തി. കഴിഞ്ഞ ബുധനാഴ്ച പ്രതി വിഷ്ണുപ്രിയയെ കൊലപ്പെടുത്താന്‍ തീരുമാനിക്കുവായിരുന്നു. കഴിഞ്ഞ മൂന്ന് മാസമായി തന്നെ ഒഴിവാക്കി വിഷ്ണുപ്രിയ മറ്റൊരാളുമായി അടുപ്പത്തിലായി. ഇതാണ് ശ്യാംജിത്തിനെ കൊലയിലേക്ക് പ്രേരിപ്പിച്ചതെന്നാണ് പ്രതിയുടെ വെളിപ്പെടുത്തല്‍.

കൊലപ്പെടുത്തും എന്ന് തീര്‍പ്പാക്കിയാണ് ബാഗില്‍ കരുതിയ കത്തിയുമായി ശ്യാംജിത്ത് പാനൂരിലെ വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് എത്തുന്നത്. അയല്‍പക്കത്തെ വീട്ടില്‍ മരണം നടന്നതോടെ വീട്ടുകാരെല്ലാം അവിടെയായിരുന്നു. വിഷ്ണുപ്രിയ വീട്ടിലേക്ക് എത്തി വസ്ത്രം മാറാന്‍ എന്ന പേരിലാണ് മരണവീട്ടില്‍ നിന്ന് വീട്ടിലേക്ക് പോയതെന്ന് ബന്ധുക്കള്‍ പറയുന്നത്.

ശ്യാംജിത്ത് വിഷ്ണുപ്രിയയുടെ വീട്ടിലേക്ക് എത്തുമ്പോള്‍ വിഷ്ണുപ്രിയ പൊന്നാനിയിലുള്ള സുഹൃത്തുമായി ഫോണില്‍ സാസംരിക്കുകയായിരുന്നു. ഫോണ്‍കേന്ദ്രീകരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് സുഹൃത്തിനെ പൊലീസ് ചോദ്യം ചെയ്തത്. ഫോണ്‍ ചെയ്തുകൊണ്ടിരുന്ന വിഷ്ണുപ്രിയ ശ്യാം എത്തിയെന്ന് അലറിക്കരയുകയും ചെയ്തു. പിന്നീട് വിഷ്ണുപ്രിയയുടെ ശബ്ദം കേട്ടില്ലെന്നും പൊന്നാനിക്കാരനായ സുഹൃത്ത് ആരോപിക്കുന്നു.

കൊല ചെയ്യുമെന്ന് ഉറപ്പിച്ചാണ് പാനൂരില്‍ നിന്ന് വെട്ടുകത്തിയും വാങ്ങി ഇയാള്‍ സൂക്ഷിച്ചത്. എന്നാല്‍ കൊലനടത്തിയ അതീവ ആസൂത്രണത്തോടെയായിരുന്നു. വിഷ്ണുപ്രിയെ കാണാതായതോടെ വീട്ടിലേക്ക് എത്തിയ ബന്ധുക്കള്‍ നോക്കുമ്പോള്‍ തലയറുത്ത് തൂങ്ങിയ നിലയിലുമായിരുന്നു മൃതദേഹം കണ്ടെത്തിയത്. ഉടന്‍ തന്നെ സമീപവാസികള്‍ എത്തി പൊലീസിനെ വിളിച്ച് വരുത്തുകയായിരുന്നു. പിന്‍കാലിനും കൈകളിലും വെട്ടേറ്റ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലയ്ക്ക് ശേഷം വീട്ടിലേക്ക് എത്തിയ പ്രതി കുളിച്ച് കത്തി കഴുകിയ ശേഷം പിതാവിന്റെ ഹോട്ടലില്‍ എത്തുകയായിരുന്നു. ഇവിടെ നിന്ന് പൊലീസ് നായയുടെ സഹായത്തോടെയാണ് അന്വേഷണ സംഘം പ്രതിയെ പിടികൂടുന്നത്.