പുതിയ പോലീസ് മേധാവി പത്മകുമാറോ ദർവേഷ് സാഹിബോ; ചിത്രം നാളെ തെളിയും

 
തിരുവനന്തപുരം -  കേരളത്തിന്റെ പുതിയ പോലീസ് മേധാവി ആരാകുമെന്ന കാര്യത്തിൽ നാളെ വ്യക്തത വരും. ജയിൽമേധാവി കെ.പത്കുമാർ, ഫയ‌ഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകുമെന്നാണ് സൂചന. ഡിജിപി അനിൽകാന്ത് ഈ മാസം 30 ന്‌ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ ഡിജിപിയെ കണ്ടെത്താനുള്ള നടപടികൾ അന്തിമ ഘട്ടത്തിലേക്ക് കടക്കുന്നത്.
ഇതിനായുള്ള നിർണായക യോഗം നാളെ ഡൽഹിയിൽ നടക്കുകയാണ്. 
യുപിഎസ്സി ചെയർമാൻ, കേന്ദ്രസർക്കാർ പ്രതിനിധി, ഐബി ജോയിന്റ് ഡയറക്ടർ, ചീഫ് സെക്രട്ടറി, ഇപ്പോഴത്തെ ഡിജിപി എന്നിവടങ്ങുന്ന സമിതിയാണ് പുതിയ പാനൽ തയ്യാറാക്കുക.
സംസ്ഥാന സർക്കാർ നൽകിയ എട്ടുപേരുടെ പട്ടികയിൽ നിന്ന് മൂന്നുപേരെ ഉന്നതല യോഗം നിർദ്ദേശിക്കും. ഉന്നതതല യോഗത്തിന് മുന്നിൽ എട്ട് ഐപിഎസുകാരുടെ പട്ടികയാണ് എത്തുന്നത്. ഇതിൽ മൂന്നു പേരെ സമിതി സംസഥാന സർക്കാരിനോട് നിർദ്ദേശിക്കും. ഇതിൽ നിന്നും ഒരാളെ സംസ്ഥാനത്തിന് തെരഞ്ഞെടുക്കാൻ അധികാരമുണ്ട്. 
ഡിജിപിമാരായ നിതിൻ അഗർവാള്‍, പത്മകുമാർ, ,ഷെയ്ക്ക് ദ‍ർവേസ് സാഹിബ് എന്നിവരാണ് പട്ടികയിലെ ആദ്യ മൂന്നുപേർ. ബിഎസ്എഫ് ഡയറക്ടർ ജനറലായി ചമലയേറ്റ നിതിൻ അഗർവാള്‍ സംസ്ഥാന സർവ്വീസിലേക്ക് മടങ്ങിവരാൻ സാധ്യതയില്ല. ഉന്നതതല സമിതിയെ നിതിൻ അഗർവാള്‍ നിലപാട് അറിയിക്കാനാണ് സാധ്യത. നാലാമതുളള ഹരിനാഥ് മിശ്രയും കേന്ദ്ര ഡെപ്യൂട്ടഷനിലാണ്. അദ്ദേഹവും കേരളത്തിലേക്ക് വരാൻ തയ്യാറല്ലെങ്കിൽ സഞ്ജീവ് കുമാർ പട്ജോഷിയുടെ പേര് സമിതിക്ക് പരിഗണിക്കാം.
ജയിൽമേധാവി കെ.പത്കുമാർ, ഫയ‌ഫോഴ്സ് മേധാവി ഷെയ്ക്ക് ദർവേസ് സാഹിബ് എന്നിവരിൽ ഒരാള്‍ അടുത്ത പൊലിസ് മേധാവിയാകാണ് കൂടുതൽ സാധ്യത. രണ്ടുപേർക്കും രണ്ടു വർഷം സർവ്വീസും ബാക്കിയുണ്ട്. 2 ഉദ്യോഗസ്ഥരുടെയും സർവ്വീസ് - ജീവിത റിപ്പോർട്ടുകളിലും പ്രശ്നങ്ങളില്ലാത്തിനാൽ കേന്ദ്രമയക്കുന്ന മൂന്നുപേരിൽ രണ്ടുപേരും ഉൾപ്പെടും എന്ന് ഉറപ്പാണ്.