കാഞ്ഞങ്ങാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് കുത്തേറ്റു;                                                     നാല് ബിജെപി പ്രവർത്തകരെ പൊലീസ് പിടികൂടി

ആക്രമണം തടയാൻ ശ്രമിച്ച അമ്മ ഗൗരിയ്ക്കും സഹോദരൻ ഉണ്ണികൃഷ്ണനും പരിക്കേറ്റു
 

കാസർകോട്: കാഞ്ഞങ്ങാട് സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗത്തിന് കുത്തേറ്റു; അക്രമണത്തിന്നാ നേതൃത്വനൽകിയ നാല് ബി ജെ പി പ്രവർത്തകരെ പൊലീസ് പിടികൂടി. കോട്ടച്ചേരി ബാങ്ക് ഡയറക്ടർ കൂടിയായ  അത്തിക്കോത്ത് എസി നഗർ കോളനിയിൽ താമസിക്കുന്ന ചേരിക്കൽ വീട്ടിൽ കൃഷ്ണനാണ് (35)  ആക്രമണത്തിൽ ഗുരുതരപരിക്കേറ്റത്. കഴുത്തിലും തലയ്ക്കും കുത്തേറ്റ കൃഷ്ണനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബൈക്കുകളിലായി എത്തിയ അഞ്ചുപേരാണ് ആക്രമണം നടത്തിയത്.ബീയർ കുപ്പി തലയ്ക്കടിച്ചു പൊട്ടിച്ചശേഷം കത്തി കൊണ്ട് കുത്തുകയായിരുന്നു. ആക്രമണം തടയാൻ ശ്രമിച്ച അമ്മ ഗൗരിയ്ക്കും സഹോദരൻ ഉണ്ണികൃഷ്ണനും പരിക്കേറ്റു. തിങ്കളാഴ്ച വൈകീട്ട് റോഡിൽ ബൈക്ക് ആഭ്യാസം നടത്തിയ യുവാക്കളെ നാട്ടുകാർ ചോദ്യം ചെയ്തു തിരിച്ചു വിട്ടിരുന്നു. രാത്രി വീണ്ടുമെത്തിയ സംഘം ഈ ഭാഗങ്ങളിലെ സിപിഎം-ഡിവൈഎഫ്ഐ   കൊടിമരങ്ങൾ നശിപ്പിച്ചു.  കൊടിമരം നശിപ്പിക്കുന്നത് തടയാൻ ശ്രമിച്ചപ്പോഴാണ്  കൃഷ്ണന് കുത്തേറ്റത്. ആക്രമണത്തിനിടയിൽ ഒരു ബിജെപി പ്രവർത്തകനും പരിക്കേറ്റു. പരിക്കേറ്റ  ആളെ കൂടാതെ ബാക്കി മൂന്നുപേരെ കൂടി നാട്ടുകാർ പിടി കൂടി പൊലീസിൽ ഏൽച്ചിച്ചു.  ആക്രമണം നടത്തിയവർ ബി ജെ പി പ്രവർത്തകരാണെന്ന് സി പി എം ആരോപിച്ചു.