ആദിവാസി യുവാവിന്റെ മരണം; കുടുംബത്തിന് 2 ലക്ഷം രൂപ ധനസഹായം അനുവദിച്ച് സര്‍ക്കാര്‍

 

തിരുവനന്തപുരം: കോഴിക്കോട് മെഡിക്കല്‍ കോളേജ് മാതൃശിശു സംരക്ഷണ കേന്ദ്രത്തില്‍ ആത്മഹത്യ ചെയ്ത ആദിവാസി യുവാവ് വിശ്വനാഥന്റെ (46) കുടുംബത്തിന് സര്‍ക്കാര്‍ 2 ലക്ഷം രൂപ ധനസഹായം അനുവദിച്ചു. മരണം സംബന്ധിച്ച കാര്യങ്ങള്‍ അന്വേഷിക്കുമെന്നും മന്ത്രി കെ രാധാകൃഷ്ണന്‍ പറഞ്ഞു. മോഷണക്കുറ്റം ആരോപിച്ച് ചോദ്യം ചെയ്തതിനെ തുടര്‍ന്നായിരുന്നു വിശ്വനാഥിന്റെ ആത്മഹത്യ ന്നൊണ് പ്രാഥമിക നിഗമനം.

ഭാര്യയുടെ പ്രസവാവശ്യത്തിനാണ് വിശ്വനാഥന്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എത്തുന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലര്‍ച്ചെ ഒന്നോടെ കല്‍പ്പറ്റ പുഴമുട്ടി സ്വദേശിയായ വിശ്വനാഥന്‍ ആശുപത്രിയുടെ മുറ്റത്തുനിന്ന് പുറത്തേക്കോടുകയായിരുന്നു. അന്വേഷണത്തിനിടെ ശനിയാഴ്ച രാവിലെ ആശുപത്രിക്ക് സമീപം മരത്തില്‍  മുണ്ടുപയോഗിച്ച് തൂങ്ങിമരിച്ച നിലയില്‍ ഇയാളെ കണ്ടെത്തുകയായിരുന്നു.