ഓടുന്ന ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി; എട്ട് പേര്‍ക്ക് പേരിക്ക്; അക്രമി പിടിയില്‍; മാനസിക രോഗിയെന്ന് സംശയം 

 
ആലപ്പുഴ: ഓടുന്ന ട്രെയിനില്‍ യാത്രക്കാരിയുടെ ദേഹത്ത് തീ കൊളുത്തി. ആലപ്പുഴ കണ്ണൂര്‍ എക്‌സിക്യൂട്ടീവ് എക്‌സ്പ്രസ് ട്രെയിനിലാണ് ആക്രമണം അരങ്ങേറിയത്. എട്ട് പേര്‍ക്ക് പൊള്ളലേറ്റു.
മൂന്ന് യാത്രക്കാര്‍ തമ്മില്‍ വഴക്കുണ്ടായതിന് പിന്നാലെ തീ കൊളുത്തുകയായിരുന്നു. 
5 പേരെ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. lതിരുവല്ല സ്വദേശി ഗിരീഷ് കുമാറാണ് അറസറ്റിലായത്. 15ലധികം പേര്‍ക്ക് പൊള്ളലേറ്റു. മൂന്നുപേര്‍ കോഴിക്കോട് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. പെണ്‍കുട്ടിക്ക് നേരെ ഉണ്ടായ ആക്രമാണിതെന്ന് കോഴിക്കോട് മേയര്‍ പറഞ്ഞു.
തീകൊളുത്തിയത് കോഴിക്കോട് എലത്തൂര്‍ പാലത്തില്‍ വെച്ചാണ്. D1 കമ്പാര്‍ട്ട്‌മെന്റിലാണ് തീ പടര്‍ന്നത്. പൊള്ളലേറ്റ പെണ്‍കുട്ടിയെ ആശുപത്രിയിലേക്ക് മാറ്റി.ഒപ്പമുണ്ടായിരുന്ന യാത്രക്കാരാണ് പെണ്‍കുട്ടിയെ രക്ഷിച്ചത്. പെട്രോളൊഴിച്ചാണ് തീ കൊളുത്തിയത്. സ്ത്രീകള്‍ക്കാണ് ?ഗുരുതരമായ പരിക്ക്. അക്രമിയെക്കുറിച്ച് വ്യക്തമായ വിവരം ലഭിച്ചിട്ടില്ലെന്ന് പ്രാഥമിക വിവരം. അക്രമി ആരെന്ന് വ്യക്തമല്ല എന്ന് സിറ്റി പോലീസ് കമ്മീഷണര്‍. ഇയാള്‍ക്കായി തെരച്ചില്‍ തുടങ്ങി. ട്രെയിന്‍ കൊയിലാണ്ടി റെയില്‍വേ സ്റ്റേഷനില്‍ പിടിച്ചിട്ടിരിക്കുകയാണ്.
5 പേര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. റൂബി, അനില്‍കുമാര്‍, അദ്വൈത്, സജിഷ, അശ്വതി എന്നിവരാണ് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലുള്ളവര്‍. ട്രെയിനിന് തീ പിടിച്ചു എന്നാണ് യാത്രക്കാര്‍ ആദ്യം കരുതിയത്. പിന്നീട് ചങ്ങല വലിച്ച് നിര്‍ത്തുകയായിരുന്നു. കോഴിക്കോട് നിന്ന് 10 കിലോമീറ്റര്‍ ദൂരം ട്രെയിന്‍ പുറപ്പെട്ട് എത്തിയതിന് ശേഷമാണ് അക്രമം നടന്നത്.